Sunday, October 19, 2025

ചില്ലറയെച്ചൊല്ലി തർക്കം : കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട കരുവന്നൂർ സ്വദേശി മരിച്ചു

Must read

ഇരിങ്ങാലക്കുട : തൃശൂരിൽ കണ്ടക്ടർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്നും തള്ളിയിടുകയും ചെയ്‌തതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്.

ഏപ്രിൽ രണ്ടിനാണ് ചില്ലറയെ ചൊല്ലി തർക്കവും കണ്ടക്‌ടറുടെ മർദ്ദനവും ഉണ്ടായത്.തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന “ശാസ്താ” ബസിൽ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ചവിട്ടേറ്റ പവിത്രൻ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.

വീണുകിടന്ന പവിത്രനെ കണ്ടക്ടർ പിന്നാലെയെത്തി മർദ്ദിച്ചതായും പരാതിയുണ്ടായിരുന്നു.ചില്ലറയെ ചൊല്ലി ബസിൽവെച്ച് കണ്ടക്ടറും യാത്രക്കാരനായ പവിത്രനും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല. പിന്നീട് തൊട്ടടുത്ത സ്റ്റോപ്പിൽ പവിത്രനെ ഇറക്കാനായി ബസ് നിർത്തിയപ്പോഴാണ് കണ്ടക്ടർ ഇദ്ദേഹത്തെ ബസ്സിൽ നിന്ന് തള്ളിയിട്ടത്.

വീഴ്ച്ചയിലും മർദ്ദനത്തിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.കേസിൽ ബസ് കണ്ടക്ട‌ർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷ് റിമാൻഡിലാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article