Wednesday, April 9, 2025

മണപ്പുറം ഫിനാൻസിൽ നിന്നും കോടികൾ തട്ടിയ ധന്യ മോഹൻ ഓൺലൈൻ റമ്മിക്ക് അടിമ, ആഡംബര ജീവിതവും ധൂർത്തും

Must read

- Advertisement -

വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യ 20 കോടി തട്ടിയത് അഞ്ചുവര്‍ഷം കൊണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ്പി. കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഡിജിറ്റല്‍ ഇടപാടിലൂടെ പ്രതി പണം തട്ടിയത്.
ധന്യ മോഹന്‍ തട്ടിപ്പു പണം ഉപയോഗിച്ചു ഓണ്‍ലൈന്‍ റമ്മി കളിച്ചുവെന്നാണ് പോലീസ് പുറത്തുവിടുന്ന പ്രധാന വിവരം. ആര്‍ഭാഢത്തിനും മറ്റുമായി തുക ചെലവഴിച്ചു. നിരനന്തരം ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്ന യുവതി റമ്മിക്ക് അടിമയായിരുന്നു എന്നും പോലീസ് പറയുന്നു. കോടികള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ റമ്മി കളിച്ചത്.

ധന്യയുടെ ഓണ്‍ലൈന്‍ റമ്മി വിവരങ്ങളാണ് തട്ടിപ്പിനെ കുറിച്ചു പോലീസിനും വിവരം ലഭിക്കാന്‍ ഇടയാക്കിയത്. 2 കോടിയുടെ ഓണ്‍ലൈന്‍ റമ്മി ഇടപാട് വിവരങ്ങള്‍ ധന്യയോട് ഇന്‍കം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. തട്ടിപ്പു പണം ഉപയോഗിച്ചു ഇവര്‍ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടും നടത്തിയിരുന്നു. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല.

തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. ഇപ്പോള്‍ യുവതിയും ഭര്‍ത്താവും വീട്ടുകാരും മുങ്ങിയിരിക്കയാണ്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യ 19.94 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് എജിഎം, ധന്യ മോഹന്‍ പണം തട്ടിയത്. 18 വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ഞ്ച് വര്‍ഷം കൊണ്ടാണെന്ന് കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ 19.94 കോടി തട്ടിയത്. സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായാണ് ധന്യ മോഹന്‍ ജോലി ചെയ്തിരുന്നത്.

ഡിജിറ്റല്‍ ഇടപാടിലൂടെയാണ് ധന്യ 19.94 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. പ്രതി വിദേശത്ത് കടക്കാതിരിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ വലപ്പാട്ടെ വീട് കണ്ടുകെട്ടാനുള്ള നടപടികളും തുടങ്ങി. ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് എസ് പി പറഞ്ഞു. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും കൊല്ലത്തെ വീടും പൂട്ടിയിട്ട നിലയിലാണ്. ധന്യയും ബന്ധുക്കളും ഒളിവിലാണ്.

ജൂലൈ 23ന് സ്ഥാപനം ധന്യയ്ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് കാണാതായത്. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി പൊലീസ് പരിശോധന നടത്തി. ധന്യ 19.94 കോടി രൂപ സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. 2020 മെയ് മുതല്‍ സ്ഥാപനത്തില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അഞ്ച് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പ്. പിടിയിലാവും എന്ന ഘട്ടത്തില്‍ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസില്‍ നിന്നും പോയത്.

See also  തരൂര്‍ ഇടഞ്ഞുതന്നെ, പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ്; എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റ് വഴികളുണ്ട്'

ഡിജിറ്റല്‍ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തെന്ന് തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ വ്യക്തമാക്കി. കൊല്ലം സ്വദേശിനിയാണ് ധന്യ. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിച്ചെന്ന് എസ് പി വ്യക്തമാക്കി. ധന്യാ മോഹന്റെ വലപ്പാട്ടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയാണ്. മണപ്പുറത്ത് 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്.

പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി ആരുടെയോ സഹായത്തോടുകൂടി രക്ഷപ്പെടുകയായിരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article