അണുബോംബ് കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് വിമാനയാത്രക്കാർ അറസ്റ്റിൽ

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : ന്യൂഡൽഹി ഇന്ദിരാ​ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവള (New Delhi Indira Gandhi International Airport) ത്തിൽ അണുബോംബ് ഭീഷണി (Nuclear threat) ഉയർത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്. രാജ്കോട്ട് സ്വദേശികളായ ജി​ഗ്നേഷ് മലൻ, കശ്യപ് കുമാർ ലാലനി എന്നിവരാണ് അറസ്റ്റിലായത്.

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ അതൃപ്തി തോന്നിയ യുവാക്കൾ കയ്യിൽ അണുബോംബുണ്ടെന്ന് വാദിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. സെക്യൂരിറ്റി സ്ക്രീനിം​ഗ് നടത്തുന്നതിൽ യുവാക്കൾ അസംതൃപ്തരായിരുന്നു. ബോർഡിം​ഗിന് മുൻപ് സുരക്ഷാ പരിശോധന ഒരുതവണ നടത്തിയിരുന്നുവെന്നും വീണ്ടും പരിശോധന നടത്തുന്നത് എന്തിനാണെന്നുമായിരുന്നു യുവാക്കളുടെ ചോദ്യം. ഇക്കാര്യത്തിൽ എയർപോർട്ട് ജീവനക്കാർ വിശദീകരണം നൽകുന്നതിന് മുൻപ് തന്നെ, കൈവശം അണുബോംബുണ്ടെന്ന മറുപടിയായിരുന്നു യുവാക്കൾ നൽകിയത്. ഇതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷ പരി​ഗണിച്ച് യുവാക്കളുടെ വിമാനയാത്ര അധികൃതർ റദ്ദാക്കി. യുവാക്കളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു.

ഇരുവരും രാജ്കോട്ടിലുള്ള നിർമാണ കമ്പനിയിലെ കരാറുകാരാണെന്നാണ് കണ്ടെത്തൽ. ​എന്നിരുന്നാലും വ്യാജ ഭീഷണി ഉയർത്തിയതിനാൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.

Related News

Related News

Leave a Comment