ബംഗളൂരു (Bangalure) : കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള നടൻ കമൽ ഹാസന്റെ (Kamal Haasan) പരാമർശങ്ങൾ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. (Actor Kamal Haasan’s remarks about the origin of the Kannada language have sparked a huge controversy.) വിവാദ പരാമർശത്തെ തുടർന്ന് കഴിഞ്ഞ ദിവസം കമൽ ഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫിന് കർണാടകയിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കർണാടക ഹൈക്കോടതിയും നടനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കമൽ ഹാസൻ. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് (കെഎഫ്‌സിസി) നൽകിയ കത്തിലൂടെയായിരുന്നു കമലിന്റെ പ്രതികരണം. നടൻ ശിവരാജ്കുമാറിനോടുള്ള ആത്മാർഥമായ സ്നേഹത്തിൽ നിന്ന് താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശ്യം തനിക്ക് ഇല്ലായിരുന്നെന്നും കമൽ കത്തിലൂടെ അറിയിച്ചു.
തന്റെ കരിയറിലുടനീളം കന്നഡ പ്രേക്ഷകർ നൽകിയ ഊഷ്മളതയും വാത്സല്യവും വിലമതിക്കാനാവാത്തതാണെന്നും കന്നഡിഗർക്ക് അവരുടെ മാതൃഭാഷയോടുള്ള സ്നേഹത്തോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും കമൽ ഹാസൻ കത്തിൽ കുറിച്ചു. സിനിമ ആളുകൾക്കിടയിലെ പാലമായി നിലകൊള്ളണം, ഒരിക്കലും അവരെ ഭിന്നിപ്പിക്കുന്ന മതിലായി മാറരുത് എന്നതായിരുന്നു താൻ ഉദ്ദേശിച്ചതെന്നും കമൽ ഹാസൻ പറയുന്നു.