Wednesday, April 2, 2025

പന്ത് സ്വകാര്യ ഭാഗത്ത് പതിച്ച ആറാം ക്ളാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Must read

- Advertisement -

മുംബയ് (Mumbai) : പൂനെയിലെ ലോഹെഗോണിൽ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ക്രിക്കറ്റ് കളിക്കിടെ പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത് . ശൗര്യ കാളിദാസ് ഖാൻഡ്‌വെ എന്ന ആറാം ക്ളാസുകാരനാണ് മരണപ്പെട്ടത്. രമൻബോഗിലെ ന്യൂ ഇംഗ്ളീഷ് സ്‌കൂൾ വിദ്യാർത്ഥിയാണ്. കുട്ടി സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിന്റെയും പന്തുകൊണ്ട് ബോധരഹിതനാവുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.

ലോഹെഗോണിലെ ജഗത്‌ഗുരു സ്‌പോർട്ട് അക്കാഡമി ഗ്രൗണ്ടിൽ വ്യാഴാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. ശൗര്യ ബോളിംഗ് ആണ് ചെയ്തിരുന്നത്. ഇതിനിടെ ബാറ്റർ ശൗര്യയ്ക്കുനേരെ തന്നെ പന്തടിക്കുകയായിരുന്നു. വേഗത്തിലെത്തിയ പന്ത് ശക്തിയോടെ ശൗര്യയുടെ സ്വകാര്യ ഭാഗത്ത് പതിച്ചു. പിന്നാലെ കുട്ടി ബോധരഹിതനായി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശൗര്യയ്ക്ക് മാതാപിതാക്കളും ഒരു സഹോദരനുമുണ്ട്.

സംഭവത്തിൽ അപകട മരണത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശൗര്യ റസ്‌ലർ ആകാൻ ആഗ്രഹിച്ചിരുന്നതായും അതിനായി പരിശീലിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

See also  കുടുംബ കലഹം; കൊച്ചിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article