Monday, October 27, 2025
Home Blog Page 6

കർണാടകയിൽ ഗണവേഷം ധരിച്ച് ദണ്ഡ് വീശി ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ…

0

ബെംഗളൂരു (Bangalur) : ആർ എസ് എസിനെതിരെ കടുപ്പിച്ച് കർണാടക. പൊതു ഇടങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കർണാടകയിൽ കോൺഗ്രസ് സർക്കാർ നിയമം കൊണ്ടുവന്നതിന് പിന്നാലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. (Karnataka cracks down on RSS. A government official who participated in an RSS event has been suspended after the Congress government in Karnataka introduced a law restricting RSS activities in public places.) പഞ്ചായത്ത് വികസന ഓഫീസറായ പ്രവീൺ കുമാർ കെ.പി.യെയാണ് ആർ.എസ്.എസ്സിന്റെ ശതാബ്ദി പരിപാടിയിൽ പങ്കെടുത്തതിന് ഗ്രാമ വികസന, പഞ്ചായത്ത് രാജ് വകുപ്പ് വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തത്.

ഒക്ടോബർ 12-ന് ലിംഗ്‌സുഗൂരിൽ നടന്ന ആർ.എസ്.എസ്സിന്റെ റൂട്ട് മാർച്ചിലാണ് ആർഎസ് എസിന്റെ ഗണവേഷം വസ്ത്രം ധരിച്ച് കയ്യിൽ ദണ്ഡ് പിടിച്ച് പ്രവീൺ കുമാർ പങ്കെടുത്തത്. സസ്പെൻഷൻ ഉത്തരവിൽ, സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിനും നിർദ്ദേശമുണ്ട്. സർക്കാർ ജീവനക്കാർ രാഷ്ട്രീയ നിഷ്പക്ഷതയും സത്യസന്ധതയും തങ്ങളുടെ ഓഫീസിന് ചേർന്ന പെരുമാറ്റവും പാലിക്കണമെന്ന് നിഷ്കർഷിക്കുന്ന കർണാടക സിവിൽ സർവീസസ് നിയമങ്ങൾ, 2021-ലെ റൂൾ 3 ഉദ്യോഗസ്ഥൻ ലംഘിച്ചു എന്നും, അദ്ദേഹത്തിൻ്റെ നടപടികൾ ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തിന് നിരക്കാത്തതാണെന്നും ഉത്തരവിൽ പറയുന്നു.

നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസിനെ വിമർശിച്ച കർണാടക ബി.ജെ.പി. അധ്യക്ഷൻ വിജേന്ദ്ര യെദ്യൂരപ്പ, സസ്പെൻഷൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടി. കർണാടക കോൺഗ്രസ് പാർട്ടിയുടെ ഹിന്ദു വിരുദ്ധ പ്രവണതായാണ് ഇത് കാണിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അത് എങ്ങനെ നേർവഴിക്ക് കൊണ്ടുവരണമെന്ന് ഞങ്ങൾക്ക് അറിയാം. സസ്പെൻഷൻ ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം ഈ വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ ഭരണഘടനാപരമായ മാർഗ്ഗങ്ങളിലൂടെ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ദിവസഫലം

0

ഒക്ടോബർ 18.10.2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം ഇവ കാണുന്നു.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, കലഹം, അലച്ചിൽ, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഉത്സാഹം ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ശത്രുശല്യം, അഭിമാനക്ഷതം ഇവ കാണുന്നു.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, കലഹം, ശരീരക്ഷതം, യാത്രാപരാജയം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനക്കയറ്റം, തൊഴിൽലാഭം, നേട്ടം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നിയമവിജയം, അംഗീകാരം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ധയോഗം, ബന്ധുസമാഗമം കാണുന്നു.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം, നേട്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, അഭിമാനക്ഷതം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ശത്രുക്ഷയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ബിഗ് ബോസ് സീസൺ 7 ; ഒരാള്‍ ഇന്ന് പുറത്തേക്ക്? മിഡ് വീക്ക് എവിക്ഷന്‍ പ്രഖ്യാപിച്ച് ബിഗ് ബോസ്…

0

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്, അതിന്‍റെ എല്ലാ ആവേശത്തോടും തന്നെ. ബിഗ് ബോസ് എന്നാല്‍ തന്നെ നിരവധി സര്‍പ്രൈസുകള്‍ അടങ്ങിയ ഷോ ആണ്. ഇപ്പോഴിതാ സീസണിന്‍റെ 75-ാം ദിവസം മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഒരു വലിയ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ബിഗ് ബോസ്. ഇതിന്‍റെ സൂചന അടങ്ങിയ ഒരു പുതിയ പ്രൊമോ ആണ് ഏഷ്യാനെറ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു മിഡ് വീക്ക് എവിക്ഷന്‍ നടക്കാനുള്ള സാധ്യതയിലേക്ക് വാതില്‍ തുറക്കുന്നതാണ് ഈ പ്രൊമോ.

ഷോയില്‍ ഒരു മിഡ് വീക്ക് എവിക്ഷന്‍ നടക്കുകയാണെന്നും അതിനായി മത്സരാര്‍ഥികള്‍ക്ക് പരസ്പരം നോമിനേറ്റ് ചെയ്യാമെന്നും പറയുകയാണ് ബിഗ് ബോസ്. ഓപണ്‍ നോമിനേഷനാണ് ഇതിനായി ബിഗ് ബോസ് നടത്തുന്നത്. എല്ലാവരും ലിവിംഗ് റൂമിലെ സോഫയില്‍ ഇരുന്ന്, ടിവിക്ക് മുന്നില്‍ ഓരോരുത്തരായി വന്നാണ് നോമിനേഷന്‍ നടത്തുന്നത്. ഇത് പ്രകാരം അനീഷ് ആര്യന്‍റെ പേരാണ് പറയുന്നത്. ഷാനവാസ് ആദിലയെ നോമിനേറ്റ് ചെയ്യുമ്പോള്‍ ആദില ഷാനവാസിന്‍റെ പേരും പറയുന്നു. ലക്ഷ്മി, ആര്യന്‍ എന്നിവരും ആദിലയുടെ പേര് പറയുന്നു. അങ്ങനെ ഏറ്റവുമധികം വോട്ടുകള്‍ കിട്ടുന്നത് ആദിലയ്ക്കാണ്.

തുടര്‍ന്ന് ബിഗ് ബോസിന്‍റെ അനൗണ്‍സ്‍മെന്‍റ് വരുന്നു. “ആദിലയ്ക്ക് എല്ലാവരോടും യാത്ര പറഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം”. തുടര്‍ന്ന് 75 ദിവസം ഒപ്പമുണ്ടായിരുന്നവരോട് യാത്ര പറഞ്ഞ് പുറത്തേക്ക് നടക്കുന്ന ആദിലയെയും പ്രൊമോയില്‍ കാണാം. ആദില ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടുമ്പോള്‍ അത് നിരസിക്കുന്ന ഷാനവാസിനെയും പ്രൊമോയില്‍ കാണാം. തുടര്‍ന്ന് പ്രധാന വാതില്‍ തുറക്കുന്നതും പ്രൊമോയില്‍ ഉണ്ട്. എന്നാല്‍ ഇത് യഥാര്‍ഥത്തിലുള്ള ഒരു മിഡ് വീക്ക് എവിക്ഷന്‍ ആയിരിക്കുമോ എന്ന സംശയം പ്രേക്ഷകരില്‍ പലരും ഉയര്‍ത്തുന്നുണ്ട്.

രണ്ട് സുഹൃത്തുക്കളെ ഒരേ വിവാഹവേദിയിൽ യുവാവ് താലികെട്ടി…

0

ചിത്രദുർഗ (Chithradurga): കർണാടക ചിത്രദുർഗയിലെ ഹോരപ്പേട്ടയിലാണ് സംഭവം. ഹൃദയസ്പർശിയായതും എന്നാൽ പരമ്പരാഗത സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞതുമായ ഒരു ചടങ്ങിൽ, യുവാവ് തന്റെ 2 ഉറ്റ സുഹൃത്തുക്കളായ യുവതികളെ വിവാഹം കഴിച്ചു. ഹോരപ്പേട്ട സ്വദേശിയായ 25 കാരൻ വസീം ഷെയ്ഖാണ് തന്റെ അടുത്ത സുഹൃത്തുക്കളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദർ എന്നിവരെ വിവാഹം ചെയ്തത്.

2025 ഒക്ടോബർ 16ന് ഒരേ വിവാഹവേദിയിൽ വച്ചായിരുന്നു വിവാഹം. വർഷങ്ങളുടെ സൗഹൃദത്താൽ ഒന്നിച്ച ഈ മൂവർ സംഘം, ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രദുർഗയിലെ എം കെ പാലസ് വേദിയിൽ ആഡംബരമായി നടന്ന ചടങ്ങിൽ ഒരുപോലുള്ള വേഷമണിഞ്ഞ യുവതികളുടെ കൈപിടിച്ച് വസീം വിവാഹത്തിന് സമ്മതം അറിയിച്ചു.

പാരമ്പര്യവും ആധുനിക പ്രണയവും സമന്വയിപ്പിച്ച ഈ ചടങ്ങിൽ വൈകാരികമായ പ്രതിജ്ഞകളും കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സന്തോഷകരമായ ആഘോഷങ്ങളും അരങ്ങേറി. ചടങ്ങുകൾക്കിടെ വരൻ രണ്ട് യുവതികളുടെ കൈകൾ പിടിക്കുന്ന വീഡിയോ ഓൺലൈനിൽ തരംഗമായി. ദശലക്ഷക്കണക്കിനുപേരാണ് വീഡിയോ കണ്ടത്.

ബിഗ് ബോസ് സീസൺ 7 ; ‘ആദിലയുടെ പെരുമാറ്റം സഹിക്കാനാവുന്നില്ല, വെറുപ്പാണ്’; ഷാനവാസ്

0

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് എഴുപത്തി നാലാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ വാശീയേറിയ പോരാട്ടത്തിലാണ് മത്സരാർത്ഥികൾ. (As Bigg Boss Malayalam season seven enters its 74th day, the contestants are in a fierce battle.) ഇതിനിടെയിൽ ടിക്കറ്റ് ടു ഫിനാലേയിലേക്ക് എത്താൻ വേണ്ടി പലതരത്തിലുള്ള തന്ത്രമാണ് മത്സരാർത്ഥികൾ പയറ്റുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു നീക്കവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ഷാനവാസ്. ആദിലയുടെയും നൂറയുടെയും ഭാ​ഗത്ത് നിന്നുണ്ടായ മാറ്റത്തെ തുടർന്നാണ് ഷാനവാസിന്റെ പുതിയ നീക്കം.

ആദില, നൂറ, ഷാനവാസ് കോമ്പോ ബിബി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ ഷാനവാസിനെ മോഹൻലാൽ നിർത്തിപ്പൊരിച്ച കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡോടെ ഷാനവാസിനൊപ്പം ഇനി നിൽക്കില്ലെന്ന് ആദില വ്യക്തമാക്കിയിരുന്നു. താൻ മക്കളെ പോലെയാണ് ഇവരെ കണ്ടിരുന്നത് എന്നും ഇവരുടെ ഭാഗത്ത് നിന്നുണ്ടായ മാറ്റം ഞെട്ടിച്ചെന്നും കണ്ണീരടക്കനാവാതെ ഷാനവാസ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആദിലയോട് തനിക്ക് വെറുപ്പാണെന്നും പെരുമാറ്റം സഹിക്കാനാവുന്നില്ലെന്നുമാണ് ഷാനവാസ് പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി അനുമോളുമായി സംസാരിക്കുന്നതിനിടെയിലാണ് ആദിലയുടെ സ്വഭാവത്തെ കുറിച്ച് ഷാനവാസ് പറഞ്ഞ്. നൂറയുമായി തനിക്ക് പ്രശ്നങ്ങൾ ഇല്ലെന്നും എന്നാൽ ആദിലയുടെ പെരുമാറ്റം സഹിക്കാനാവുന്നില്ലെന്നാണ് ഷാനവാസ് പറയുന്നത്. ആദിലയുടെ ഈ പെരുമാറ്റത്തോടെ വെറുപ്പാണ് തനിക്ക് തോന്നുന്നതെന്നും ആദിലയുടെ ഈ പെരുമാറ്റം ഇങ്ങനെ സഹിക്കേണ്ട കാര്യം തനിക്കില്ലെന്നും ഷാനവാസ് അനുമോളോട് പറഞ്ഞു.

അനുമോൾ- നെവിൻ തർക്കത്തിനിടെ ആദില ഷാനവാസിനോട് മോശമായി സംസാരിച്ചതാണ് പ്രകോപനങ്ങൾക്ക് കാരണം. ഇക്കാര്യം ഷാനവാസ് തന്നെ അനുമോളാട് പറയുന്നുണ്ട്. അനുമോളും നെവിനും തമ്മിൽ ഭക്ഷണത്തിന്റെ പേരിൽ രാത്രി തർക്കമുണ്ടായതിന് പിന്നാലെ എല്ലാ മത്സരാർത്ഥികളോടും ലിവിങ്റൂമിൽ വന്ന് ഇരിക്കാൻ പറഞ്ഞിരുന്നു. ഈ സമയം കിടന്ന് ഉറങ്ങുകയായിരുന്ന ലക്ഷ്മിയെ ആദില എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ ഷാനവാസ് തടഞ്ഞിരുന്നു.

ഉറങ്ങുന്ന ആളെ എന്തിനാണ് വിളിച്ച് എഴുന്നേൽപ്പിച്ച് കൊണ്ടുപോകുന്നത് എന്ന് ഷാനവാസ് ആദിലയോട് ചോദിച്ചിരുന്നു. ഇതോടെ തനിക്ക് നേരെ ആദില ചാടി കടിക്കുകയായിരുന്നു എന്ന് അനുമോളോട് ഷാനവാസ് പറഞ്ഞു. നിരന്തരം ആദിലയുടെ ഭാ​ഗത്ത് നിന്ന് ഇത്തരത്തിലുള്ള സമീപനമാണ് ഉണ്ടാകുന്നതെന്നും അത് തനിക്ക് സഹിക്കേണ്ട കാര്യമില്ലെന്നും ഷാനവാസ് പറഞ്ഞു. ഇതുവരെ താൻ അവരെ സപ്പോർട്ട് ചെയ്തിരുന്നു. ഇനി അത് ഉണ്ടാകില്ലെന്നും ഷാനവാസ് പറയുന്നുണ്ട്.

ഹിജാബ് വിവാദം: മകൾക്ക് സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് പിതാവ്…

0

കൊച്ചി (Kochi) : എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ, സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് വിദ്യാർത്ഥിനിയുടെ പിതാവ്. (In the hijab controversy at St. Reethas High School in Palluruthy, Ernakulam, the father of the student has stated that his daughter is not interested in continuing in the school.) മകൾക്ക് സ്കൂളിൽ തുടരാൻ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. സ്കൂളിൽ നിന്ന് ടിസി വാങ്ങും. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മകൾക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും തിങ്കളാഴ്ച മുതൽ കുട്ടി സ്‌കൂളിൽ എത്തുമെന്നുമായിരുന്നു പിതാവ് ആദ്യം അറിയിച്ചത്. പിന്നീടാണ് കുട്ടി ഇനി ആ സ്കൂളിലേക്കില്ലെന്ന് പിതാവ് പറഞ്ഞത്.

ഹിജാബ് ധരിക്കാതെ സ്കൂളിൽ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. സ്കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് വിദ്യാർത്ഥിനിയുടെ പിതാവും അറിയിച്ചിരുന്നു. മകൾക്ക് ഈ സ്‌കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. ഇതോടെ വിഷയത്തിൽ പരിഹാരം ഉണ്ടായി.

സ്‌കൂളിലെ ഒരു വിദ്യാർത്ഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ഹിജാബ് ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ഈ മാസം ഏഴിനാണ് സംഭവം. ഇത് കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടരുകയായിരുന്നു. പിന്നാലെ കുട്ടിയുടെ പിതാവ് മറ്റാളുകളെയും കൂട്ടിയെത്തി സ്കൂളിൽ ബഹളമുണ്ടാക്കിയിരുന്നു, സംഭവത്തിൽ ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് കരുതിയ വിവാദമാണ് വീണ്ടും തലപൊക്കിയത്.

എന്നാൽ ഇതിനു പിന്നാലെയാണ് സംഭവത്തിൽ ഇടപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രം​ഗത്ത് എത്തുന്നത്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനമാണ് മന്ത്രി നടത്തിയത്. പ്രശ്‌ന പരിഹാരത്തിന് ശേഷവും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.

വന്ദേഭാരതില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചു; ഇനി തലശ്ശേരി ബിരിയാണിയും നാടന്‍ കോഴിക്കറിയും…

0

കൊച്ചി (Kochi) : കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണങ്ങള്‍ പരിഷ്‌കരിക്കുന്നു. തലശ്ശേരി ബിരിയാണി മുതല്‍ നാടന്‍ കോഴിക്കറി വരെ…. (Kerala’s Vande Bharat train food is being revamped. From Thalassery biryani to local chicken curry….) തനത് രുചികള്‍ക്ക് പ്രാധാന്യം നല്‍കി പ്രാദേശിക വിഭങ്ങളുടെ രുചി വൈവിധ്യങ്ങള്‍ ഇനി യാത്രയിലും ആസ്വദിക്കാവുന്ന വിധത്തിലാണ് ഐആര്‍സിസിടിയുടെ പുതിയ മെനു. ഭക്ഷണത്തെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ കാറ്ററിങ് കമ്പനികളെ ഉള്‍പ്പെടുത്തി ഐആര്‍സിടിസി പരിഷ്‌കരണം നടപ്പാക്കുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിന്ദാവന്‍ ഫുഡ് പ്രൊഡക്റ്റിനായിരുന്നു കേരളത്തിലേയും തമിഴ്‌നാട്ടിലെയും വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെ കരാര്‍ റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മേയില്‍ കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനവുമായുള്ള കരാര്‍ റദ്ദാക്കിയത്.

ദക്ഷിണ റെയില്‍വെയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാപനം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റെയില്‍വെ അധികൃതര്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ച കോടതി കരാര്‍ റദ്ദാക്കിയ തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെയാണ് പുതിയ കാറ്ററിങ് കമ്പനികളെ ട്രെയിനില്‍ ഭക്ഷണ വിതരണത്തിനായി കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചത്. സങ്കല്‍പ് റിക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എഎസ് സെയില്‍സ് കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം-മംഗലാപുരം സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയിലാണ് ഈ സ്ഥാപനങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിനുള്ള ചുമതല.

മെനു മാറ്റം ഉള്‍പ്പെടെയുള്ള റെയില്‍വെയുടെ തീരുമാനത്തെ സന്തോഷത്തോടെയാണ് യാത്രക്കാരും സ്വാഗതം ചെയ്യുന്നത്. രണ്ട് തവണ മോശം അനുഭവം നേരിട്ടതില്‍ പിന്നെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണം കഴിക്കാന്‍ താത്പര്യപ്പെടാറില്ലെന്ന് കാസര്‍ഗോഡ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ കണ്‍വീനര്‍ കൂടിയായ നിസാര്‍ പെരുവാഡ് പറയുന്നു. ഭക്ഷണം ആവശ്യമില്ലെന്ന ഒപ്ഷനാണ് ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളത്. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മെനുവിനെ ആളുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, യാത്രികര്‍ക്ക് വന്ദേ ഭാരതില്‍ അരലിറ്ററിന്റെ വെള്ളക്കുപ്പികള്‍ മതിയാകുമെന്നും നിസാര്‍ പറയുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന്റെ കുപ്പിയാണ് ഇപ്പോള്‍ നല്‍കി വരുന്നത്. ലഭിക്കുന്ന കുടിവെള്ളത്തില്‍ പലപ്പോഴും യാത്രക്കാര്‍ കുറച്ച് വെള്ളം മാത്രമാണ് ഉപയോഗിക്കാറുള്ളത്. അളവ് കുറഞ്ഞാന്‍ ഈ ഇനത്തില്‍ വെള്ളം പാഴാവുന്നത് തടയാന്‍ സാധിക്കും. മാലിന്യങ്ങളും ഒരു പരിധിവരെ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുതിയ മെനു മികച്ചതെങ്കിലും ഇത് കടലാസില്‍ മാത്രം ഒതുങ്ങരുത് എന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പുള്ള മെനുവും ആദ്യഘട്ടത്തില്‍ മികച്ചതെന്ന് തോന്നിയിരുന്നു. എന്നാല്‍ പതിയെ ഗുണനിവാരം മോശമായി. കാറ്ററിങ് കമ്പനികള്‍ ഗുണ നിലവാരം ഉറപ്പാക്കി പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ റെയില്‍ ഫാന്‍സ് ക്ലബ് (ഐആര്‍എഫ്‌സിഎ) അംഗവും ഗവേഷകനുമായ വി അവിനാശും ആവശ്യപ്പെടുന്നു.

മലബാര്‍ വെജ്/ചിക്കന്‍ ബിരിയാണി, തലശ്ശേരി വെജ് ബിരിയാണി, ആലപ്പി വെജ് കറി, വെജ് മെഴുക്കുപുരട്ടി, വരുത്തരച്ച ചിക്കന്‍ കറി, കേരള ചിക്കന്‍ കറി, കേരള സ്‌റ്റൈല്‍ ചിക്കന്‍ റോസ്റ്റ്, നാടന്‍ കോഴി കറി എന്നിവയാണ് പുതിയതായി മെനുവില്‍ ഉള്‍പ്പെട്ട പ്രധാന വിഭവങ്ങള്‍. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഉണ്ടായിരുന്ന പരിപ്പ് (ദാല്‍) ഉപയോഗിച്ചുള്ള കറികളും പ്രാദേശിക രുചികളിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് മെനുവില്‍ പക്ഷേ കാര്യമായ മാറ്റമില്ല. ഇഡ്ഡലി, അപ്പം, ഇടിയപ്പം, ഉപ്പുമാവ് എന്നിവ കടല അല്ലെങ്കില്‍ ഗ്രീന്‍ പീസ് കറി, മുട്ടക്കറി, സ്‌ക്രാംബിള്‍ഡ് എഗ്ഗ്‌സ്, വെജ് കട്ട്‌ലറ്റ് തുടങ്ങിയവയുള്‍പ്പെടുന്നതാണ് പ്രഭാത ഭക്ഷണം. പക്കോഡ, ഉള്ളിവട, പരിപ്പുവട, ശര്‍ക്കര ഉപ്പേരി, ഉണ്ണിയപ്പം തുടങ്ങിയവയാണ് സ്‌നാക്‌സ് ബോക്‌സില്‍ പുതിയതായി ചേര്‍ത്തത്. നേരത്തെ ഉണ്ടായിരുന്ന പഴംപൊരി പുതിയ മെനുവിലും ഇടം പിടിച്ചിട്ടുണ്ട്.

ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥിനിയെ ശുചിമുറിയിൽ വച്ച് ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു…

ബെംഗളൂരു (Bangalure) : ബെംഗളൂരു ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥിനിയെ ശുചിമുറിയിൽ വച്ച് ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു. (A junior student of BMS College of Engineering in Basavanagudi, Bengaluru, was raped in the washroom by a female student.) സംഭവത്തിൽ കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം സെമസ്റ്റർ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്.

ഉച്ചഭക്ഷണ ഇടവേളയിൽ, ജീവൻ പലതവണ വിളിക്കുകയും ഏഴാം നിലയിലെ ആർക്കിടെക്ചർ ബ്ലോക്കിലേക്ക് വരാന്‍ വിദ്യാർഥിനിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഏഴാം നിലയിലെത്തിയപ്പോൾ ജീവൻ പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചു. തുടർന്ന് ലിഫ്റ്റിൽ കയറി ആറാം നിലയിൽ ഇറങ്ങി. ആറാം നിലയിൽ പുരുഷന്മാരുടെ ശുചിമുറിക്ക് സമീപമെത്തിയപ്പോൾ ജീവൻ വിദ്യാർഥിനിയെ അകത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഒക്ടോബർ 10 നാണ് സംഭവം നടന്നതെന്നാണ് വിവരം.

ആക്രമണത്തിനിടെ ജീവൻ വിദ്യാർഥിനിയുടെ ഫോൺ പിടിച്ചുവാങ്ങി പോക്കറ്റിൽ സൂക്ഷിക്കുകയും പെൺകുട്ടിയുടെ സുഹൃത്ത് വിളിച്ചപ്പോൾ കട്ട് ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് 1.30 നും 1.50 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. പിന്നീട് പെൺകുട്ടി പുറത്തുവന്ന് തന്റെ രണ്ടു സുഹൃത്തുക്കളെ വിവരം അറിയിച്ചു. ജീവൻ പിന്നീട് വിളിച്ച് ഗർഭനിരോധന മരുന്ന് വേണോ എന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു.

വിദ്യാർഥിനിയുടെ പരാതിയിൽ‌ ജീവനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിദ്യാർഥിനിക്കുണ്ടായ മാനസിക വിഷമവും ഭയവും മൂലമാണ് പരാതി നൽകാൻ വൈകിയതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളാണ് പൊലീസിനെ സമീപിച്ചത്.

ശബരിമല സ്വർണപാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ…

0

തിരുവനന്തപുരം (Thiruvananthapuram) : ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. (Unnikrishnan Potty, the prime accused in the Sabarimala gold theft case, has been arrested. The arrest comes after more than ten hours of questioning.) പുലർച്ചെ 2.30 നാണ് പ്രത്യേക അന്വേഷണ സംഘം പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിർണായക നടപടി. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്പി പി. ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.

കോടതിയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. നേരത്തെ ദേവസ്വം വിജിലൻസ് സംഘം രണ്ടു തവണയായി 8 മണിക്കൂർ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കുകയായിരുന്നു. ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളി കവർച്ചയും ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ചയും 2 കേസുകളായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്വര്‍ണ വില ലക്ഷത്തിലേക്ക് അടുക്കുന്നു, ഇന്നു കൂടിയത് 2840 രൂപ…

0

കൊച്ചി (Kochi) : റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് അതിവേഗം അടുക്കുന്നു. (The price of gold, which is breaking records, is rapidly approaching one lakh rupees.) ഇന്ന് 2840 രൂപയാണ് വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപ. ഗ്രാമിന് 355 രൂപ ഉയര്‍ന്ന് 12,170 ആയി.

തുടര്‍ച്ചയായി വന്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ടു തവണയായി പവന് 800 രൂപയാണ് വര്‍ധിച്ചത്.

എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിക്കുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു