Monday, October 27, 2025
Home Blog Page 5

സഹോദരിയെ ചതിച്ചതി‌ന് പ്രതികാരമായി യുവതി ഭർതൃസഹോദരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

0

കുടുംബ കലഹത്തെ തുടർന്ന് യുവതി ഭർതൃസഹോദരനെ ആക്രമിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. (A woman attacked her brother-in-law and cut off his genitals following a family dispute. The incident took place in Prayagraj, Uttar Pradesh.) ഒക്ടോബർ 16-ന് രാത്രി മൽഖാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാം അസാരെയുടെ മകനായ ഉമേഷിനെ (20)മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത്, മുറിച്ചു മാറ്റപ്പെട്ട ജനനേന്ദ്രിയവുമായി ചോരയിൽ കുളിച്ചുകിടക്കുന്ന ഉമേഷിനെയാണ്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച ഉമേഷിനെ ഡോക്ടർമാർ ഒരു മണിക്കൂറിലധികം നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വീട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയും തുടർന്ന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

ആക്രമണം വ്യക്തിപരമാണെന്ന് തോന്നിയെങ്കിലും വ്യക്തമായ പ്രതികളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. എന്നാൽ, അന്വേഷണം പുരോഗമിച്ചപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞു. ഉമേഷിൻ്റെ മൂത്ത സഹോദരനായ ഉദയ്‌യെ വിവാഹം ചെയ്തത് മഞ്ജുവാണ്. കാലക്രമേണ, ഉമേഷ് മഞ്ജുവിൻ്റെ സഹോദരിയുമായി അടുപ്പത്തിലാവുകയും ഇരുവരും വൈകാരികമായി ബന്ധത്തിലാവുകയും ചെയ്തു. വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ഇവർ സംസാരിച്ചിരുന്നു.

എന്നാൽ, അടുത്ത ബന്ധത്തിലുള്ള ഈ വിവാഹബന്ധത്തോട് കുടുംബം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. സമ്മർദ്ദത്തെത്തുടർന്ന് ഉമേഷ് ഒടുവിൽ ഈ ബന്ധത്തിൽ നിന്ന് അകലുകയും മറ്റൊരു സ്ത്രീയിൽ താൽപര്യം കാണിച്ചു തുടങ്ങുകയും ചെയ്തു.

വൃദ്ധദമ്പതികള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം; പാതിതിന്നശേഷം പുലി കാടുകയറി…

0

മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധദമ്പതികള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ആടുവളർത്തലിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തിയ ദമ്പതികള്‍ കാഡ്വി അണക്കെട്ടിന് സമീപം പുല്ലുമേഞ്ഞ ഒരു ഷെഡിലായിരുന്നു താമസിച്ചിരുന്നത്.

ഉറങ്ങിക്കിടക്കുന്ന സമയത്ത് ഒരു പുള്ളിപ്പുലി ഇരുവരേയും ആക്രമിക്കുകയും വീട്ടിൽ നിന്ന് വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. ശനിയാഴ്ച അർദ്ധരാത്രിയിൽ ആണ് സംഭവം. 75 വയസ്സുകാരനായ നിനോ കങ്ക്, 70 വയസ്സുകാരിയായ രുക്മിണിബായി കങ്ക് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാഡ്വി അണക്കെട്ടിന് സമീപത്തേക്ക് കൊണ്ടുപോയാണ് ഇവരെ ആക്രമിച്ചത്.

ഇരുവരെയും ക്രൂരമായി ഉപദ്രവിക്കുകയും നിനോ കങ്കിനെ അണക്കെട്ടിലെ വെള്ളത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. പാതി തിന്ന നിലയിലും അംഗഭംഗം വന്ന നിലയിലുമായിരുന്നു ഇരുവരുടേയും മൃതദേഹം കിടന്നത്. രാവിലെയാണ് സംഭവം പരിസരവാസികള്‍ കണ്ടത്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉജ്വല മഗ്ദിന്റേയും, പോലീസ് ഇൻസ്പെക്ടർ വിജയ് ഘെർഡെയുടേയും നേതൃത്വത്തിലുള്ള സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി മാൽകാപ്പൂർ റൂറൽ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നത്തെ നക്ഷത്രഫലം

0

ഒക്ടോബർ 21, 2125

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പുതിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, മനഃപ്രയാസം, പരീക്ഷാപരാജയം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ഉപയോഗസാധനലാഭം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, അഭിപ്രായവ്യത്യാസം, യാത്രാതടസ്സം, ഉത്സാഹക്കുറവ് ഇവ കാണുന്നു. പല കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതായി തോന്നാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനലാഭം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, പരീക്ഷാപരാജയം, ഇച്ഛാഭംഗം, ധനതടസ്സം, നഷ്ടം, അഭിമാനക്ഷതം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴി‍ഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശരീരസുഖക്കുറവ്, ശരീരക്ഷീണം, ചെലവ്, മനഃപ്രയാസം, ബിസിനസിൽ നഷ്ടം, പരീക്ഷാപരാജയം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സമ്മാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ഉപയോഗസാധനലാഭം, സൽക്കാരയോഗം ഇവ കാണുന്നു.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, ധനതടസ്സം, ചെലവ്, അലച്ചിൽ, ശരീരസുഖക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, നേട്ടം, സ്ഥാനക്കയറ്റം, അംഗീകാരം, ധനയോഗം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. പകല്‍ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, നഷ്ടം, ദ്രവ്യനാശം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണു

കഴക്കൂട്ടം പീഢനക്കേസ് പ്രതി ബെഞ്ചമിന്‍ സ്ഥിരം കുറ്റവാളി, തമിഴ്‌നാട്ടില്‍ നിരവധി ഇരകള്‍; പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു

0

കഴക്കൂട്ടം: ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിന്‍ ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച ശേഷം പ്രതി ആറ്റിങ്ങലിലേക്ക് പോയി. അവിടെ നിന്നാണ് മധുരയിലേക്ക് കടന്നത്.

മോഷണത്തിനെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ എത്തിയത് ആദ്യ തവണയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കേരളം ഇഷ്ടപ്പെട്ടെന്നും തിരിച്ചുവരാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി വ്യക്തമാക്കി.ബെഞ്ചമിന്‍ അപകടകാരിയാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. തെരുവില്‍ കഴിയുന്ന സ്ത്രീകളെയാണ് കൂടുതലായും ബലാത്സംഗത്തിനിരയാക്കിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മറ്റൊരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബെഞ്ചമിന്‍ പൊലീസിന്റെ പിടിയിലായതെന്നാണ് വിവരം.ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു പ്രതി കരുതിയിരുന്നത്. കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ എത്തുന്നതിന് മുമ്പ് മൂന്ന് വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടുകൂടിയാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. ട്രക്ക് ഡ്രൈവറായ പ്രതി സാധനമിറക്കി തിരിച്ചുപോകുമ്പോഴാണ് ഹോസ്റ്റലില്‍ കയറിയത്. ആദ്യം മുകളിലത്തെ മുറിയില്‍ കയറി ഹെഡ് ഫോണ്‍ മോഷ്ടിച്ചു. താഴെ ഇറങ്ങിവന്നപ്പോഴാണ് യുവതിയുടെ മുറി തുറന്നുകിടക്കുന്നത് കണ്ടത്. അകത്തുകയറി, യുവതിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. ഹോസ്റ്റലില്‍ സി സി ടി വി ക്യാമറ ഇല്ലാത്തതിനാല്‍ പ്രതിയെപ്പറ്റി യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ പി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം,തുമ്പ ,പേരൂര്‍ക്കട സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍, സിറ്റി ഡാന്‍സാഫ് സംഘവും ചേര്‍ന്നുള്ള പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.സംഭവം നടന്ന 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ തിരിച്ചറിയുകയും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടാനായത് പൊലീസിന് വലിയ ആശ്വാസമായി. ഇന്നലെ വൈകിട്ട് ഏഴരയോടെ പ്രതിയെ കഴക്കൂട്ടത്തെത്തിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുക്കാൻ തൈര് വേണമെന്ന് പൊലീസ്: അയ്യപ്പന്റെ സ്വർണം കട്ടവന് തൈര് ഇല്ലെന്ന് കടയുടമ

0

ശബരിമല സ്വർണ മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉച്ചയൂണിന് തൈര് നൽകാൻ വിസമ്മതിച്ച് കടയുടമ. (Shop owner refuses to provide yogurt for lunch to Unnikrishnan Potty, who was arrested in the Sabarimala gold theft case.) പോറ്റിയ്ക്ക് തൈര് നിർബന്ധമാണെന്ന് അറിയിച്ചതോടെ വാങ്ങി നൽകാൻ പൊലീസും തയ്യാറായി.

കോടതിയിൽ നിന്ന് പത്തനംതിട്ട എസ്.പി. ഓഫീസിൽ ഉച്ചയ്ക്ക് എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റി തൈര് വേണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പോലീസ് സമീപത്തെ കടയിൽ നിന്ന് തൈര് വാങ്ങി. എന്നാൽ, അപ്പോഴേക്കും മറ്റാരോ പോറ്റിക്ക് തൈര് നൽകിയതിനാൽ പോലീസ് അത് കടയിൽ തിരികെയെത്തിച്ചു.
വാങ്ങിയ തൈര് തിരിച്ചു നല്‍കിയപ്പോഴാണ് കടയുടമയ്ക്ക് കാര്യം പിടികിട്ടിയത്

പൊലീസ് തൈരുവാങ്ങിയത് പോറ്റിക്കാണെന്നറിഞ്ഞതോടെ കടയുടമയും നിലപാട് അറിയിച്ചു. ഇന്നു നല്‍കിയത് നല്‍കി .ഇനി മേല്‍ അയ്യന്‍റെ സ്വര്‍ണം കട്ടവന് തൈരില്ലെന്നായി കടയുടമ. തൈര് തിരികെ നൽകിയപ്പോൾ അതിന്റെ പണവും കടയുടമ വാങ്ങാൻ തയ്യാറായില്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി

0

പത്തനംതിട്ട (Pathanamthitta) : വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദിനെ തെരഞ്ഞെടുത്തു. (ED Prasad was elected as the chief priest of Sabarimala for the coming year in Chalakudy, Kodakara, Vasupuram, Mattathurkunnu, Erannur, Manayil.) മാളികപ്പുറം മേൽശാന്തിയെയും ഉടൻ തെരഞ്ഞെടുക്കും. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി.

അതേസമയം ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. തുലാമാസ പൂജകൾക്കായി തുറന്ന സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വെർച്വൽ ക്യൂ വഴി മാത്രം ഇന്ന് അര ലക്ഷം തീർത്ഥാടകർ ശബരിമലയിലെത്തും.

റെയില്‍വെ യാത്രക്കാരന് കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; അടിയന്തര സഹായവുമായി റെയില്‍വെ മെഡിക്കല്‍ ഓഫീസര്‍

0

പാലക്കാട് (Palakkad) : കോട്ടുവായ ഇട്ടശേഷം വായ അയക്കാന്‍ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യസഹായം നല്‍കി റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍. (The Railway Divisional Medical Officer provided emergency medical assistance to a passenger who was unable to breathe after putting on a mask.) താടിയെല്ലുകള്‍ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥയാണ് യാത്രക്കാരന് ഉണ്ടായത്. കന്യാകുമാരി-ദിബ്രുഗഡ് എക്‌സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാന്‍ കഴിയാതെ വന്നത്.

പാലക്കാട് റെയില്‍വെ ആശുപത്രിയിലെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ജിതന്‍ പി എസ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തി ചികിത്സ നല്‍കി. തുടര്‍ന്ന് ഇതേ ട്രെയിനില്‍ തന്നെ ഇയാള്‍ യാത്ര തുടര്‍ന്നു.

ടെക്നോപാര്‍ക്ക് ജീവനക്കാരിയെ ‘ഹോസ്റ്റലില്‍ കടന്നുകയറി പീഡിപ്പിച്ചു’, ഞെട്ടല്‍…

0

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്. യുവതി പരാതിയില്‍ പറയുന്നതിന് സമാനമായി പ്രദേശത്ത് അജ്ഞാതന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.

ദൃശ്യങ്ങളിലുള്ള വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഐടി ജീവനക്കാരിയായ യുവതി താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിലവില്‍ സിസിടിവി ഇല്ല. എന്നാല്‍ സമീപത്തെ വീടുകളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ ലക്ഷ്യമാക്കി നീങ്ങുന്ന വ്യക്തിയെ കണ്ടെത്തിയതായാണ് വിവരങ്ങള്‍. കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച രാത്രിയായിരുന്നു യുവതിക്ക് നേരെ അതിക്രമ ശ്രമം ഉണ്ടായത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ തനിച്ച് താമസിച്ചിരുന്ന യുവതിയായിരുന്നു ആക്രമിക്കപ്പെട്ടത്. മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഞെട്ടി ഉണര്‍ന്ന ശേഷം പ്രതിയെ പെണ്‍കുട്ടി തള്ളി മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ ഇറങ്ങി ഓടിയെന്നും പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് യുവതി അതിക്രമത്തെ കുറിച്ച് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കഴക്കൂട്ടം പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

ഇടുക്കിയില്‍ കനത്ത മഴ, മുല്ലപ്പെരിയാര്‍ തുറന്നു, പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം…

0

കുമളി (Kumali) : കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. (The Mullaperiyar dam was opened after the water level rose due to heavy rains.) അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്.

സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്നതോടെ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തിയിരുന്നു.

വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴായാണ് അനുഭവപ്പെടുന്നത്. കുമളി, നെടുങ്കണ്ടം, കട്ടപ്പന മേഖലകളില്‍ രാത്രിയോടെ അനുഭവപ്പെട്ട ശക്തമായ മഴ പുലര്‍ച്ചെ വരെയും തുടര്‍ന്നു. വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍ രാത്രിയിലെ മഴയില്‍ വെള്ളം കയറി. കക്കികവലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. നെടുങ്കണ്ടം തൂക്കുപാലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. സ്‌കൂട്ടറും കാറുമാണ് ഒലിച്ചുപോയത്. നെടുങ്കണ്ടം മേഖലയില്‍ മഴ ശക്തമാണ്.കൂട്ടാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.

സജിത വധകേസ്; പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തവും 3.25 ലക്ഷം പിഴയും വിധിച്ച് കോടതി…

0

പാലക്കാട് ( Palakkad ) നെന്മാറ സജിത വധകേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തവും 3.25 ലക്ഷം പിഴയും വിധിച്ചു. (In the Nenmara Sajitha murder case, accused Chenthamara was sentenced to double life imprisonment and a fine of Rs 3.25 lakh.) പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. വിധി കേൾക്കാൻ സജിതയുടെ രണ്ടു പെൺമക്കളും കോടതിയിൽ എത്തിയിരുന്നു.

ചെന്താമരയ്ക്ക് കനത്ത ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് സജിതയുടെ മക്കൾ നേരത്തെ പ്രതികരിച്ചിരുന്നു. 68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ൽ സജിത വധക്കേസിൽ കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 4നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു.

സാക്ഷി വിസ്താരത്തിനിടയിൽ പലതവണ ചെന്താമര കോടതി വളപ്പിൽ ഭീഷണി മുഴക്കിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ കോടതിയിൽ അറിയിച്ചു. അയൽവാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.

ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.