Monday, May 19, 2025
Home Blog Page 4

എന്നെ ശാരീരികമായി പീഡിപ്പിച്ചു, മാതാപിതാക്കളെ കാണാന്‍ പോലും അനുവദിച്ചില്ല. ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ജയം രവി

0

ഭാര്യ ആരതിക്കെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി). ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമെതിരെയാണ് അദ്ദേഹം ആരോപണം ഉന്നയിക്കുന്നത്.

ജയം രവിയുടെ ആരോപണങ്ങള്‍ ഇങ്ങനെ

തന്റെ സമ്പാദ്യം മുഴുവന്‍ ആരതിയും അവരുടെ മാതാപിതാക്കളും ആഢംബര ജീവിതത്തിനായി ചെലവഴിക്കുകയും നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധി നേരിടുമ്പോള്‍ ജനകീയ കോടതിയില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എടുത്തിട്ട് വിചാരണ ചെയ്യുന്നതില്‍ വിഷമമുണ്ട്. എന്റെ സ്വകാര്യ ജീവിതം സത്യമോ അനുവാദമോ ഇല്ലാതെ വളച്ചൊടിച്ച് ഗോസിപ്പുകളാക്കി മാറ്റുമ്പോള്‍ അതില്‍ എനിക്ക് വലിയ പ്രശ്നങ്ങളുണ്ട്. എന്റെ മൗനം എന്റെ ബലഹീനതയല്ല. അത് അതിജീവനമായിരുന്നു. പക്ഷേ എന്റെ യാത്രയോ എന്റെ വേദനയോ അറിയാത്തവര്‍ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോള്‍ എല്ലാം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനാവുകയാണ്.

കഠിനാധ്വാനവും പ്രതിരോധവും കൊണ്ടാണ് ഞാന്‍ എന്റെ കരിയര്‍ ഉയര്‍ത്തിയെടുത്തത്. എന്റെ മുന്‍ വിവാഹത്തില്‍ നിന്നു മാത്രം ലഭിച്ച പ്രശസ്തി വ്യക്തിപരമായ നേട്ടത്തിനും സഹതാപം നേടാനും ഉപയോഗിക്കാന്‍ ഞാന്‍ ആരേയും അനുവദിക്കില്ല. ഇത് വെറുമൊരു കളിയല്ല. എന്റെ ജീവിതമാണ്. എന്റെ സത്യമാണ്. എന്റെ വേദന മറക്കലാണ്. ഇന്ത്യന്‍ നിയമത്തില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. സത്യം വെളിച്ചത്ത് കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നിലെ സത്യത്തെയും നീതിയേയും ബഹുമാനിച്ച് അന്തസ്സോടെ ഞാന്‍ പോരാടും.

ഒരു മുതിര്‍ന്ന വ്യക്തിയായിട്ടു കൂടി വര്‍ഷങ്ങളോളം ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങള്‍ അനുഭവിച്ച് എന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാന്‍ കഴിയാത്ത ഒറ്റപ്പെടലില്‍ ഞാന്‍ കുടുങ്ങിപ്പോയി. എന്റെ ദാമ്പത്യജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കൂട്ടിലകപ്പെട്ടതുപോലെയായി പോയി ഞാന്‍. ഒടുവില്‍ ആ അസഹനീയമായ ജീവിതത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഞാന്‍ ശക്തനായി. അത് വെറുതെ എടുത്ത തീരുമാനമായിരുന്നില്ല. അതിനാല്‍ തന്നെ ഞാന്‍ വേദനയോടെയാണ് ഇത് എഴുതുന്നത്.

എന്റെ സ്വന്തം കുട്ടികളെ കാണുകയോ സമീപിക്കുകയോ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയിടുന്നതിന് വേണ്ടി ബൗണ്‍സര്‍മാരെ പോലും നിയമിച്ചു. അടുത്തിടെ എന്റെ കുട്ടികള്‍ ഒരു വാഹനാപകടത്തില്‍പ്പെട്ടത് ഞാന്‍ അറിഞ്ഞത് ഒരുമാസത്തിന് ശേഷമാണ്. കാര്‍ ഇന്‍ഷുറന്‍സിനായി എന്റെ ഒപ്പ് ആവശ്യമായി വന്നപ്പോഴാണ്. അല്ലാതെ ഒരു പിതാവെന്ന നിലയില്‍ എന്നെ അറിയിച്ചിട്ടില്ല. അവരെ കാണാന്‍ എനിക്ക് ഇപ്പോഴും അനുവാദമില്ല. എന്റെ കുട്ടികളാണ് എന്റെ ശാശ്വതമായ അഭിമാനവും സന്തോഷവും. എന്റെ മുന്‍ ഭാര്യയില്‍ നിന്നാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. മറിച്ച് കുട്ടികളില്‍ നിന്നല്ല.

എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളെ സംരക്ഷിക്കാനോ അവര്‍ക്കായി ഒരു നായാപൈസ ചെലവാക്കാനോ എന്റെ ശബ്ദം, എന്റെ മാന്യത, എന്റ വരുമാനം, സാമ്പത്തികം, എന്റെ ഓഹരികള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, കരിയര്‍, എന്റെ തീരുമാനങ്ങള്‍ എന്നിവ അടിയറ വച്ച് വലിയ തോതിലുള്ള സാമ്പത്തിക വായ്പകളില്‍ കുടുങ്ങി. എല്ലാം എന്റെ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി ജീവിക്കുകയായിരുന്നു. എന്റെ സ്വന്തം മാതാപിതാക്കളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ചെയ്തുകൊടുക്കാതെ ഭാര്യയുടെ മാതാപിതാക്കളുടെ ആഢംബര ജീവിതത്തിന് വേണ്ടിയാണ് ചെലവിട്ടിരുന്നത്, എന്നിട്ടും മിണ്ടാതിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ പരിഹസിക്കപ്പെടാതിരിക്കാനാണ് എല്ലാം സഹിച്ചത്. സാധരാണപോലെ പെരുമാറി. പണം നല്‍കികൊണ്ടിരുന്നു. എന്നിട്ടും ഒരു ഭര്‍ത്താവിനെ പോലെയല്ല പൊന്മുട്ടയിടുന്ന താറാവിനെ പോലെയാണ് കണ്ടിരുന്നത്. എന്റെ പണം , തീരുമാനങ്ങള്‍, ആസ്തികള്‍, എന്റെ മാതാപിതാക്കളോടും കുട്ടികളോടുമുള്ള സ്‌നേഹം പോലും സ്‌നേഹത്തിന്റെ മറവില്‍ നിന്നും പിടിച്ചെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു’, രവി മോഹന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകി സ്ത്രീകൾ; വീഡിയോ വൈറൽ, രൂക്ഷ വിമർശനം…

0

തെലങ്കാനയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. (A video from Telangana is currently going viral.) മിസ് വേൾഡ് മത്സരാർത്ഥികൾക്ക് ക്ഷേത്രത്തിൽ കാൽ കഴുകാൻ സഹായിക്കുന്ന തെലങ്കാനയിലെ പ്രാദേശിക സ്ത്രീകൾ ആണ് വീഡിയോയിൽ ഉള്ളത്. ഇത് സംസ്ഥാനത്ത് വലിയ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിനാണ് വഴി വച്ചിരിക്കുന്നത്. കോൺഗ്രസ് സർക്കാർ ഇന്ത്യൻ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുകയും കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ മുളുഗു ജില്ലയിലെ ചരിത്രപ്രസിദ്ധമായ രാമപ്പ ക്ഷേത്രത്തിൽ ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, സ്ത്രീകൾ സൗന്ദര്യമത്സര മത്സരാർത്ഥികളുടെ കാലുകൾ കഴുകാൻ സഹായിക്കുന്നതും, തൂവാലകൊണ്ട് തുടയ്ക്കുന്നതുമാണ് കാണിക്കുന്നത്.

മിസ്സ് വേൾഡ് സംഘടന സോഷ്യൽ മീഡിയയിൽ വിവരിച്ചതുപോലെ, പുണ്യക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള പരമ്പരാഗത ശുദ്ധീകരണ ആചാരത്തിന്റെ ഭാഗമായിരുന്നു ഈ ആചാരം. അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഈ പ്രവൃത്തി “ശാരീരികവും ആത്മീയവുമായ സ്വയം ശുദ്ധീകരിക്കാൻ” ഉദ്ദേശിച്ചുള്ളതാണെന്നും പ്രാദേശിക ആചാരങ്ങളോടുള്ള ബഹുമാന സൂചകമായിട്ടാണ് ഇത് അവതരിപ്പിച്ചതെന്നും പറയുന്നു. എന്നാലും വീഡിയോയ്ക്ക് നേരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
“ഇന്ത്യ സ്വതന്ത്രമായിരിക്കാം, പക്ഷേ കൊളോണിയൽ ഹാംഗ് ഓവർ ഇപ്പോഴും അവിടെയുണ്ട്. തെലങ്കാനയിൽ, സ്ത്രീകൾ മിസ്സ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകുന്നത് ഒരു പാരമ്പര്യമായിരുന്നില്ല – കൊളോണിയൽ ഹാംഗ് ഓവറിലും വെളുത്തവരുടെ ആരാധനയിലും അതൊരു മാസ്റ്റർക്ലാസ് ആയിരുന്നു. എല്ലാം സംസ്കാരത്തിന്റെ പേരിൽ,” എന്നാണ് എക്സ് ഉപയോക്താവും പത്രപ്രവർത്തകനുമായ സുമിത് ഝാ പോസ്റ്റ് ചെയ്തത്.

തെലങ്കാന ടൂറിസത്തിന്റെ നേതൃത്വത്തിൽ നടന്ന പൈതൃക അനുഭവത്തിന്റെ ഭാഗമായി മത്സരാർത്ഥികൾ സാരി ധരിച്ച് എത്തുകയും, ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും, കരകൗശല വസ്തുക്കൾ കൊണ്ട് നിർമ്മിച്ച സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്തു.

അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു…

0

കൊല്ലം (Kollam) : അമ്മയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. (After brutally murdering his mother by slitting her throat, the son committed suicide.) കൊല്ലം കൊട്ടിയത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊട്ടിയം തഴുത്തല പി.കെ. ജംഗ്ഷന് സമീപം താമസിക്കുന്ന നസിയത് (60)നെയാണ് മകൻ ഷാൻ (33) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

നസിയത്തിന്റെ മൃതദേഹം വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയാണ്. കൊലപാതകത്തിനും തുടർന്നുള്ള ആത്മഹത്യയ്ക്കും പിന്നിലുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വഴക്കുണ്ടായതിന്റെ ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

രാവിലെ ഏഴുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൊലപാതകത്തിന് കാരണം അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കുവെന്ന് കൊട്ടിയം പോലീസ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു.

അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഡ്വ.ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍, വാദങ്ങള്‍ അംഗീകരിക്കാതെ കോടതി

0

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ജെ.വി.ശ്യാമിലിയെ മര്‍ദിച്ച കേസില്‍ സീനിയറായ അഡ്വ.ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു. ബെയ്‌ലിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.

തടഞ്ഞുവെക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. മര്‍ദനത്തിന് പിന്നാലെ ഒളിവില്‍പോയ ബെയ്‌ലിന്‍ ദാസിനെ കഴിഞ്ഞ ദിവസം പോലീസ് നാടകീയമയിട്ടാണ് പിടികൂടിയത്.

മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക പാറശ്ശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലി(26)യുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍വെച്ചായിരുന്നു ഇവര്‍ക്കു മര്‍ദനമേറ്റത്.

വ്യാഴാഴ്ച ജില്ലാ സെഷന്‍സ് കോടതിയിലാണ് ബെയ്ലിന്‍ ദാസ് ജാമ്യാപേക്ഷ നല്‍കിയത്. താന്‍ ആരെയും ബോധപൂര്‍വം മര്‍ദിച്ചിട്ടില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നുണ്ടായ സംഭവമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും അപേക്ഷയിലുണ്ടായിരുന്നു

ബന്ധുവീട്ടിൽ നിന്നും മടങ്ങുംവഴി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്…

0

അങ്കമാലി (Ankamali) : ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് ഭാര്യ മരിച്ചു. (The wife died when the scooter the couple was riding was hit by a car that went out of control in the opposite direction.) പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിന്‍റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ശരീരമാസകലം പരിക്കേറ്റ് ഗുരുതരനിലയിലായ ജിജിലിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 10.50ഓടെ അത്താണി-ചെങ്ങമനാട് റോഡിൽ അത്താണി കെ.എസ്.ഇ.ബി ഓഫിസിന് പടിഞ്ഞാറ് ഭാഗത്തെ കൊടുംവളവിലായിരുന്നു അപകടം. നെടുമ്പാശ്ശേരിയിലെ ബന്ധുവീട്ടിൽ പോയി കെടാമംഗലത്തെ വീട്ടിലേക്ക് മടങ്ങുംവഴി വിദേശത്ത് പോകാൻ കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു.

കുത്തനെയുള്ള വളവറിയാതെ കാർ നേരെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. അവശനിലയിലായ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മിഥില വഴിമധ്യേ മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി….

0

പാലക്കാട് (Palakkad) : ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള പുലി കട്ടിലില്‍ നിന്ന് തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് മൂന്നര വയസുകാരി അവനിക. (A leopard bit a dog and ran away from the sleeping children. Three-and-a-half-year-old Avanik is in shock after being knocked off the bed by a leopard she has only seen in pictures.) കുഞ്ഞിന്റെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികില്‍ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഒരു നാടിന്റെ മുഴുവന്‍ ഉറക്കംകെടുത്തുകയാണ്.

മലമ്പുഴ അകമലവാരത്ത് എലിവാല്‍ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതില്‍ മാന്തിപ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളില്‍ കെട്ടിയിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു ലക്ഷ്യം. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനിക കട്ടിലില്‍നിന്നു താഴെ വീണത്. നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചില്‍കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് നായയെ കടിച്ചുപിടിച്ചുനില്‍ക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗര്‍ണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേര്‍ത്തുപിടിച്ച് ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണന്‍ കരച്ചില്‍കേട്ടു വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്.

അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച ‘റോക്കി’ എന്ന നായയെയാണു പുലി പിടിച്ചത്. മുമ്പും ഇതേ നായയെ പുലി പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി വീടിനകത്തു കെട്ടിയിട്ടത്. തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങള്‍കൂടി ഇവിടെയുണ്ട്. 2017 ല്‍ ഇവിടെ സൗരോര്‍ജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു പോയിട്ടുണ്ട്.

ഉറ്റസുഹൃത്തുക്കള്‍ ഇനി ദമ്പതികള്‍, ആര്യയും ബിഗ്‌ബോസ് താരം ഡിജെ സിബിനും വിവാഹിതരാകുന്നു

0

പ്രമുഖ അവതാരകയും നടിയും ബിഗ്‌ബോസ് താരവുമായ ആര്യയും. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഡിജെ സിബിനും തമ്മില്‍ വിവാഹിതരാകുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ഭാഗമായെടുത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രവും ആര്യ ദീര്‍ഘമായ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിബിനും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒട്ടേറെ പേരാണ് കമന്റ് ബോക്സിലെത്തിയത്.

ഏറെ സന്തോഷത്തോടെ സിബിനുമായി വിവാഹം നിശ്ചയിച്ചു എന്നുപറഞ്ഞാണ് ആര്യയുടെ കുറിപ്പ് തുടങ്ങുന്നത്. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ജീവിതപങ്കാളികളിലേക്ക് എന്നു പറഞ്ഞുകൊണ്ടാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് ആര്യ വിശദീകരിക്കുന്നത്.

വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.’ -ആര്യ കുറിച്ചു.

‘ഞാന്‍ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്നേഹിക്കുന്നു. എന്റെ എല്ലാ കുറവുകള്‍ക്കും മികവുകള്‍ക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാന്‍ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.’ -സിബിനോടായി ആര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

മത്സരത്തിനിടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സിബിന്‍ ബിഗ്‌ബോസ് ഷോയ്ക്കിടിയില്‍ നിന്നും മത്സരം പൂര്‍ത്തിയാക്കാതെ പുറത്ത് പോയിരുന്നു.

തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ കരുമം സ്വദേശി ഷീജയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: കൈമനത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കൈമനം കുറ്റിക്കാട് ലൈനിലാണ് സംഭവം. ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടുവെന്നും തീകത്തുന്നത് കണ്ടുവെന്നും അയല്‍വാസി പറഞ്ഞു. തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ട് തുടക്കത്തില്‍ ആളെ തിരിച്ചറിയാനായില്ല.

ഇവര്‍ക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും അവര്‍ തമ്മില്‍ വഴക്ക് പതിവാണെന്നും ബന്ധു പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു കോസ്മെറ്റിക് ക്ലിനിക്കിനും ശസ്ത്രകിയകൾ നടത്താന്‍ അനുമതിയില്ല; ഡോക്ടർക്ക് ഗുരുതരവീഴ്ച …

0

തിരുവനന്തപുരം (Thiruvananthapuram) : അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്‌വെയർ എന്‍ജിനീയറിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്. (The District Medical Officer’s investigation report states that the doctor who performed the surgery made a serious error in the incident in which a female software engineer had to have nine fingers amputated after undergoing abdominal fat removal surgery.) കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല. അതിനാല്‍ ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ത്വക്ക്, പല്ല്, ചികിത്സകള്‍ക്കു മാത്രമാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇതു കണക്കിലെടുക്കാതെ നടത്തിയ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ എം എസ് നീതുവിന് ഹൃദയാഘാതം സംഭവിച്ചതും ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നതും അതീവ ഗൗരവമുള്ള വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ശസ്തക്രിയയില്‍ ഡോക്ടര്‍ക്കു പാളിച്ചയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പ് നീതുവിനെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രക്തസമ്മര്‍ദ്ദനില താളം തെറ്റിയ നിലയില്‍ എത്തിയ നീതുവിന് തുടര്‍ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. നീതുവിന്റെ ഭര്‍ത്താവ് പത്മജിത്ത് നല്‍കിയ പരാതിയിലാണ് ഡിഎംഒ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.

സ്വര്‍ണ്ണവില ഒറ്റയടിക്ക് ഉയര്‍ന്നു, ഇന്നത്തെ വിലയറിയാം

0

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 110 രൂപ വര്‍ധിച്ച് 8,720 രൂപയിലെത്തി. പവന്‍ വില 880 രൂപ വര്‍ധിച്ച് 69,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ചു. ഗ്രാമിന് 7,150 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയില്‍ ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 107 രൂപയാണ്.