Monday, October 27, 2025
Home Blog Page 3

സ്വ‍ർണക്കൊള്ള കേസ്; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍, ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും

0

തിരുവനന്തപുരം (Thiruvananthapuram) : ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു സ്വർണക്കൊള്ള കേസില്‍ അറസ്റ്റില്‍. (Former Sabarimala administrative officer Murari Babu arrested in gold theft case.) ഇന്നലെ രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കും. ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. ചോദ്യം ചെയ്ത് വിട്ടയക്കും എന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.

കേസില്‍ മുരാരി ബാബുവിന്‍റെ പങ്ക് വളരെ വ്യക്തമാണ്. ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥൻ മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്. 2029 ല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവില്‍ നിന്നാണ് സ്വര്‍ണം പാളികളില്‍ സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം മുരാരി ബാബുവിന്‍റെ കാലത്താണ് എന്നാണ് റിപ്പോർട്ട്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് ബി മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു.

ഇന്നത്തെ നക്ഷത്രഫലം

0

ഒക്ടോബർ 23, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, നിയമവിജയം, ആരോഗ്യം, സൽക്കാരയോഗം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, നിയമവിജയം, അംഗീകാരം ഇവ കാണുന്നു. കോടതികളിൽ നിന്നും അധികാരസ്ഥാനങ്ങളിൽ നിന്നും അനുകൂലഫലയോഗം കാണുന്നു.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, സാമ്പത്തിക നഷ്ടം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാല്‍ മുതൽ കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, നിയമവിജയം ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, അഭിപ്രായവ്യത്യാസം, മനഃപ്രയാസം ഇവ കാണുന്നു. പല കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതായി തോന്നാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, ശത്രുശല്യം, അഭിപ്രായവ്യത്യാസം, അലച്ചിൽ, ചെലവ്, യാത്രാപരാജയം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, ഉത്സാഹം, നിയമവിജയം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, മത്സരവിജയം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യപരാജയം, നഷ്ടം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

ആറ് ലക്ഷം കടം വാങ്ങി, 40 ലക്ഷത്തോളം തിരിച്ചുപിടിച്ചു; കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

0

തൃശൂര്‍ (Thrisur) : തൃശൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. (A businessman committed suicide in Thrissur after being threatened by usurers.) ഗുരുവായൂര്‍ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി നേരിട്ടിരുന്നുവെന്ന് കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ.

ഗുരുവായൂരില്‍ ഫാന്‍സി കടയും ചായക്കടയും നടത്തുകയായിരുന്നു മുസ്തഫ. കട നടത്താന്‍ വേണ്ടിയാണ് മുസ്തഫ കടം വാങ്ങിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് വാങ്ങിയെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒന്നരവര്‍ഷത്തിനിടെയാണ് 40 ലക്ഷം രൂപ മുസ്തഫ തിരികെ നല്‍കിയത്. പലിശ കൊടുക്കാന്‍ വേണ്ടി പലരില്‍ നിന്ന് മുസ്തഫക്ക് കടം വാങ്ങേണ്ടി വന്നിരുന്നു. മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരന്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു.

പൊലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. പലിശക്ക് പണം നല്‍കിയ പ്രഹ്‌ളേഷ്,വിവേക് എന്നിവര്‍ മുസ്തഫയെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മര്‍ദിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.

20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ മതിപ്പുകാട്ടിയാണെന്നും കുടുംബം പറയുന്നു. ഭാര്യയുടെ പേരിലുള്ള ചെക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി സമര്‍പ്പിക്കുമെന്നും അവിടെ കേസ് കൊടുക്കുമെന്നും കൊള്ളപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു.

ബിഗ് ബോസ് ഹൗസിൽ അനുമോളുടെ കിടക്കയിൽ വെള്ളമൊഴിച്ച് നെവിൻ; രൂക്ഷവിമർശനവുമായി പ്രേക്ഷകർ…

0

ബിഗ് ബോസ് ഹൗസിൽ അനുമോളും നെവിനും തമ്മിലുള്ള വഴക്ക് രൂക്ഷമാവുന്നു. ഇന്ന് നടന്ന വഴക്ക് മൂർഛിച്ചതോടെ നെവിൻ അനുമോളുടെ കിടക്കയിൽ വെള്ളമൊഴിച്ചു. (The fight between Anumol and Nevin in the Bigg Boss house is getting worse. As the fight that took place today escalated, Nevin poured water on Anumol’s bed.) ഇതിൻ്റെ പ്രൊമോ വിഡിയോയിൽ നെവിനെതിരെ പ്രേക്ഷകർ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നെവിൻ നിരന്തരം അനുമോളെ ടാർഗറ്റ് ചെയ്യുകയാണെന്ന പരാതി നേരത്തേ പ്രേക്ഷകർ ഉയർത്തുന്നുണ്ട്.

തൻ്റെ കിടക്കയിൽ അനുമോൾ കിടക്കുന്നിടത്താണ് പ്രൊമോ ആരംഭിക്കുന്നത്. ആര്യനും നെവിനും അവിടെനിൽക്കുന്നു. ‘തനിക്ക് കുടിയ്ക്കാൻ കുറച്ച് വെള്ളം എടുത്തുകൊണ്ട് വരൂ’ എന്ന് നെവിൻ ആര്യനോട് പറയുന്നു. ആര്യൻ ആദ്യം ഇതിന് തയ്യാറാവുന്നില്ല. ഇതോടെ, ‘താൻ ക്യാപ്റ്റനാണ്, എടുത്തുകൊണ്ട് വാടാ’ എന്ന് നെവിൻ പറയുന്നു. ഇതോടെ ആര്യൻ വെള്ളം എടുക്കാൻ പോകുന്നു.

ഈ സമയത്ത് കിടക്കുകയായിരുന്ന അനുമോളോട്, ‘എഴുന്നേറ്റില്ലെങ്കിൽ വെള്ളം വീഴും’ എന്ന് നെവിൻ ഭീഷണിപ്പെടുത്തുന്നു. “എൻ്റെ ബെഡിൽ ഞാൻ കിടക്കും, കിടക്കാതിരിക്കും. നിനക്കെന്ത്?” എന്നാണ് അനുമോൾ ചോദിക്കുന്നത്. ഈ സമയത്ത് ആര്യൻ ഒരു കപ്പിൽ വെള്ളവുമായി വരുന്നു. നെവിൻ എഴുന്നേൽക്കാൻ പറയുമ്പോൾ ‘നീ കുരയ്ക്കാതെ പോ’ എന്ന് അനുമോൾ മറുപടി പറയുന്നു. ‘എൻ്റെ പുറത്ത് വെള്ളം വല്ലോം വീണാൽ’ എന്ന് അനുമോൾ മുന്നറിയിപ്പ് നൽകുമ്പോൾ കപ്പിൽ കയ്യിട്ട് അനുമോളുടെ ദേഹത്തേക്ക് നെവിൻ വെള്ളം തെറിപ്പിക്കുന്നു. ഇതോടെ തൻ്റെ വാട്ടർ ബോട്ടിലിൽ നിന്ന് അനുമോൾ നെവിൻ്റെ ദേഹത്തേക്ക് വെള്ളം ഒഴിക്കുന്നു. പിന്നാലെയാണ് ഒരു പാത്രത്തിൽ അടുക്കളയിൽ നിന്ന് വെള്ളം പിടിച്ചുകൊണ്ടുവന്ന് നെവിൻ അനുമോളുടെ കിടക്കയിൽ ഒഴിക്കുന്നത്. നനഞ്ഞുകുതിർന്ന കിടക്കയുടെ ദൃശ്യങ്ങളും ഇത് കണ്ട് ആര്യൻ കൈകൊട്ടിച്ചിരിക്കുന്നതും പ്രൊമോയിലുണ്ട്. ഇന്ന് രാത്രി 9.30നുള്ള എപ്പിസോഡിൽ ഈ സംഭവം കാണാം.

എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം…

0

കൊച്ചി (Kochi) : എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. (A migrant worker from another state met a tragic end after getting trapped in a tunnel in Perumbavoor, Ernakulam.) പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ.

അച്ഛൻ മുഖത്തടിച്ചത്തിൻ്റെ പ്രതികാരം; ഡ്രൈവർ അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി…

0

ന്യൂഡൽഹി (Newdelhi) : ഡല്‍ഹി നരേലയില്‍ അഞ്ച് വയസുകാരനെ അച്ഛൻ്റെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. (A five-year-old boy was kidnapped and murdered by his father’s driver in Delhi’s Narela.) ഡൈവര്‍ നിറ്റുവാണ് കൊലപാതകം നടത്തിയത്. ഇയാൾക്കായി തിരച്ചില്‍ തുടരുകയാണ്. കുട്ടിയുടെ മൃതദേഹം നിറ്റുവിൻ്റെ വാടക വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഇഷ്ടികയും കത്തിയും ഉപയോഗിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം 3:30 ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി നരേല ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തിയതിനിടെ സമീപത്തുള്ള ഡ്രൈവറുടെ വാടകമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴ തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസം അതിതീവ്രമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. (Change in rain warning for the state. The Meteorological Department has announced that very heavy rain will continue for the next 5 days.) കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് വിഎസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി ഒന്നര ഏക്കറിൽ പാർക്ക് ഒരുങ്ങുന്നു; ചെലവ് 1.64 കോടി

0

തിരുവനന്തപുരം (Thiruvananthapuram) : അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരം നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു. (A park is being prepared in Thiruvananthapuram city in memory of the late former Chief Minister and senior CPI(M) leader VS Achuthanandan.) തിരുവനന്തപുരം വികസന അതോറിറ്റി(ട്രിഡ)യുടെ നേതൃത്വത്തിൽ നഗര ഉദ്യാനമായി ആണ് സ്മാരകം നിർമ്മിക്കുന്നത്. (The memorial is being built as an urban garden under the leadership of the Thiruvananthapuram Development Authority (TRIDA).) വിഎസ് അച്യുതാനന്ദന്റെ പേരിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ സ്മാരകം എന്ന പ്രത്യേകതയും ഈ പാർക്കിന് ഉണ്ട്.

പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് പാർക്ക് നിർമ്മിക്കുക. തിരുവനന്തപുരം വികസന അതോറിറ്റി(ട്രിഡ)യുടെ നേതൃത്വത്തിൽ നഗര ഉദ്യാനമായി ആണ് സ്മാരകം നിർമ്മിക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ പേരിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ സ്മാരകം എന്ന പ്രത്യേകതയും ഈ പാർക്കിന് ഉണ്ട്. പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കർ സ്ഥലത്താണ് അതിമനോഹരമായ ഈ പാർക്ക് യാഥാർത്ഥ്യമാകുന്നത്.

എല്ലാ പ്രായക്കാർക്കും ഒരേപോലെ ആസ്വദിക്കാനും വിശ്രമിക്കാനും സാധിക്കുന്ന രീതിയിലാണ് പാർക്ക് ഒരുക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും പാർക്കിൽ ഉണ്ടായിരിക്കും. വയോജന സൗഹൃദ നടപ്പാതകൾ, കുട്ടികൾക്ക് കളിക്കാനുള്ള ഇടം, ജിംനേഷ്യം, വിശ്രമിക്കുന്നതിനായി തയ്യാറാക്കിയ പുൽത്തകിടികൾകൾ, ജലധാര, ആമ്പൽ, തടാകം എന്നിവ പാർക്കിന്റെ സവിശേഷതകളാണ്.

കൂടാതെ ലഘു ഭക്ഷണത്തിനായുള്ള കിയോസ്കുകൾ, പൊതുശൗചാലയം, ഓപ്പൺ എയർ ഓഡിറ്റോറിയം, 24 മണിക്കൂറും സുരക്ഷാസംവിധാനം എന്നിവയും ഇവിടെ ഉണ്ടാകും. ഉദ്യാനത്തിന്റെ പ്രധാന ആകർഷണമായി വിഎസ് അച്യുതാനന്ദന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിക്കുന്നതായിരിക്കും. പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം 22ന് പകൽ 11 മണിക്ക് പാളയത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം പി രാജേഷ് നിർവഹിക്കുമെന്ന് ട്രിഡ ചെയർമാൻ കെ സി വിക്രമൻ അറിയിച്ചു.

സ്വർണവില ഇടിഞ്ഞു; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,480 രൂപ…

0

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ ഇടിവ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,480 രൂപ. (Gold rate in the state has fallen sharply today. The price of gold has fallen by Rs 2,480 in one go.) ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 93,280 രൂപയാണ്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയിലെത്തി. ഇന്നലെ ഉച്ചയ്ക്കും ഇന്നു രാവിലെയുമായി പവന് കുറഞ്ഞത് 4,080 രൂപ. ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 4,381 ഡോളറിൽ നിന്നും ഇടിഞ്ഞ് 4,009.80 ഡോളറിൽ എത്തി.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,720 രൂപയും, പവന് 1,01,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,540 രൂപയും പവന് 76,320 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 180 രൂപയും കിലോഗ്രാമിന് 1,80,000 രൂപയുമാണ്. ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ എല്ലാം ഒരു ലക്ഷത്തിൽ അധികം വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.

ഇന്ത്യയിലെ ക്ഷേത്രങ്ങളിലുള്ളത് 4000 ടണ്‍ സ്വര്‍ണ ശേഖരം, ഗുരുവായൂരില്‍ പ്രതിവര്‍ഷം ലഭിക്കുന്നത് 25 കിലോ സ്വര്‍ണം, ശബരിമലയില്‍ 15 കിലോ…

0

കൊച്ചി (Kochi) : സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമ്പോഴും കേരളത്തിലെ ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ ഭക്തിയാല്‍ തിളങ്ങുന്നു. (Even as gold prices soar to record highs, temples in Kerala shine with the devotion of their devotees.) സ്വര്‍ണ വില റോക്കറ്റ് പോലെ ഉയരുമ്പോഴും ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വഴിപാടുകളില്‍ ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ വിലയേറിയ ലോഹങ്ങള്‍ വഴിപാട് പെട്ടിയില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്. എല്ലാ വര്‍ഷവും ഏകദേശം 20 മുതല്‍ 25 കിലോഗ്രാം വരെ സ്വര്‍ണവും 120 മുതല്‍ 150 കിലോഗ്രാം വരെ വെള്ളിയുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്നത്. 2025 ഒക്ടോബറില്‍ മാത്രം 2.58 കിലോഗ്രാം സ്വര്‍ണവും 9.31 കിലോഗ്രാം വെള്ളിയുമാണ് ലഭിച്ചത്.

തീര്‍ത്ഥാടനകാലത്ത് മൂന്ന് മാസത്തേക്ക് മാത്രം തുറക്കുന്ന ശബരിമല ക്ഷേത്രത്തില്‍ ചെറിയ കാലയളവില്‍ ഏകദേശം 15 കിലോഗ്രാം സ്വര്‍ണ്ണമാണ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 3,000ലധികം ക്ഷേത്രങ്ങളില്‍ ആഭരണങ്ങളും നാണയങ്ങളും മുതല്‍ വിഗ്രഹങ്ങളും ആചാരപരമായ വസ്തുക്കളും വരെ വിവിധ രൂപങ്ങളിലുള്ള വിലയേറിയ ലോഹങ്ങള്‍ വഴിപാടായി ലഭിക്കുന്നുണ്ട്.

ഇന്ത്യയുടെ സ്വര്‍ണ്ണ ആവശ്യകതയില്‍ (600-800 ടണ്‍ വാര്‍ഷിക ഉപഭോഗത്തിന്റെ 25-28%) കേരളം ഗണ്യമായി സംഭാവന ചെയ്യുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍, മത സ്ഥാപനങ്ങള്‍ എന്നിവയില്‍ ഗണ്യമായ അളവില്‍ സ്വര്‍ണ സംഭാവനകള്‍ ലഭിക്കുന്നു. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ 2,000-4,000 ടണ്‍ സ്വര്‍ണശേഖരം ഉണ്ടായിരിക്കാമെന്നും 1968 ന് മുമ്പ് ഇത് 1,000 ടണ്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 1,000-3,000 ടണ്‍ സ്വകാര്യ വ്യക്തികള്‍ സംഭാവന ചെയ്തതാകാമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിന് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ആഭരണങ്ങളുടെയും മറ്റ് വസ്തുക്കളുടെയും രൂപത്തിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിവിധ വിഭാഗത്തില്‍ പെടുന്നു. ഞങ്ങള്‍ ഇത് എസ്ബിഐ മുംബൈ ബ്രാഞ്ചില്‍ നിക്ഷേപിക്കുന്നു. അവിടെ അത് സ്വര്‍ണ്ണക്കട്ടികളാക്കി മാറ്റുന്നു. കൂടാതെ നിക്ഷേപിച്ച സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് ഏകദേശം 2-2.5 ശതമാനം പലിശ ഞങ്ങള്‍ക്ക് ലഭിക്കുന്നു’- അദ്ദേഹം വിശദീകരിച്ചു.

പണമാക്കി മാറ്റാതെ, വഴിപാടായി ലഭിക്കുന്ന വെള്ളി മുന്‍പ് സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരുന്നതെന്നും വി കെ വിജയന്‍ പറഞ്ഞു. ‘അടുത്തിടെ ഞങ്ങള്‍ ഏകദേശം 5 ടണ്‍ വെള്ളി എസ്ബിഐ ഹൈദരാബാദ് ശാഖയില്‍ നിക്ഷേപിച്ചു, അവിടെ അത് ബാറുകളാക്കി മാറ്റി. ബാങ്ക് വഴി ലേലം ചെയ്യാന്‍ അധികൃതരുടെ അനുമതിക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.