Monday, May 19, 2025
Home Blog Page 2

‘ഞാൻ തുണി പിടിച്ചുവലിച്ചു എന്നുവരെ പറയുന്നു, തെളിവ് എന്റെ മുഖത്തുണ്ട്, സഹപ്രവർത്തകർ കൂടെ നിൽക്കുന്നില്ല’: തുറന്നു പറഞ്ഞ് ശ്യാമിലി

0

തിരുവനന്തപുരം (Thiruvananthapuram) : സീനിയര്‍ അഭിഭാഷകന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായ യുവ അഭിഭാഷക ശ്യാമിലി, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. (Young lawyer Shamili, who was brutally beaten by a senior lawyer, has come out with strong criticism against the Bar Association office bearers.) അഭിഭാഷകരുടെ വാട്‌സാപ് ഗ്രൂപ്പിലാണ് ശ്യാമിലിയുടെ പ്രതികരണം. വിഷയത്തില്‍ സഹപ്രവര്‍ത്തകര്‍ തന്റെ കൂടെ നില്‍ക്കില്ലെന്ന് പൂര്‍ണ ബോധ്യമായെന്ന് ശ്യാമിലി പറയുന്നു.

‘‘ബാര്‍ അസോസിയേഷനില്‍ പലരും എനിക്കു വേണ്ടി സംസാരിക്കുന്നുണ്ടെന്ന് അറിയാം. നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്. പക്ഷേ അതിലുപരി, കാര്യം എന്താണെന്നു പോലും അറിയാതെ പലരും തെറ്റായ പ്രചാരണം നടത്തുകയാണ്. ഞാന്‍ തുണി പിടിച്ചുവലിച്ചു എന്നുവരെ പറയുന്നു. ഇതുവരെ കേള്‍ക്കാത്ത കാര്യമാണ്. ഇത്രയും കുറ്റപ്പെടുത്താന്‍ ഞാന്‍ എന്തു തെറ്റ് ചെയ്തുവെന്ന് അറിയില്ല. തെളിവ് എന്റെ മുഖത്തുണ്ട്. സഹപ്രവത്തകര്‍ കൂടെ നില്‍ക്കില്ലെന്ന് പൂര്‍ണബോധ്യമായി. ഇതുവരെ ഞാന്‍ ബാര്‍ അസോസിയേഷനോ സെക്രട്ടറിക്കോ എതിരായി മനഃപൂര്‍വം സത്യസന്ധമല്ലാത്ത യാതൊരു കാര്യവും പറഞ്ഞിട്ടില്ല. കേസിനെതിരെ എന്തു നിലപാടും എടുത്തോട്ടെ. ഇനി പ്രതിയെ വെറുതെ വിട്ടാലും കുഴപ്പമില്ല. എനിക്കു നീതി കിട്ടിക്കഴിഞ്ഞു.’’

‘‘നാളെ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ നിങ്ങളുടെ മക്കള്‍ക്കോ സഹോദരിമാര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ. എന്റെ സ്ഥാനത്ത് നിങ്ങളുടെ ആരെങ്കിലും വന്നാലെ ഈ അവസ്ഥ മനസ്സിലാകൂ. ഇതിപ്പോൾ എന്റെ കാലു കൊണ്ട് ഞാന്‍ എന്റെ മുഖത്തടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായം. എനിക്കെതിരെ നടക്കുന്ന കാര്യങ്ങള്‍ ഇന്നാണ് ഞാന്‍ കൂടുതല്‍ അറിയുന്നത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെയും സമൂഹത്തെയും അറിയിക്കും. ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ കൂടെ നില്‍ക്കുന്നില്ല. കേരളജനതയാണ് ഒപ്പമുള്ളത്. എന്താണ് ഇതിനകത്തു നടക്കുന്നതെന്ന് അവര്‍ അറിയട്ടെ. മാധ്യമങ്ങളാണ് എന്നെ സഹായിക്കുന്നതെങ്കില്‍ ഞാന്‍ അവര്‍ക്ക് ഒപ്പം തന്നെയാണ്. അതില്‍ ഇനി ഏത് കൊടികുത്തി വാഴുന്ന സീനിയര്‍ എനിക്കെതിരെ തിരിഞ്ഞാലും എന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എനിക്കെതിരെ കേസ് എടുക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്താല്‍ പോലും പറഞ്ഞതില്‍ ഒരു മാറ്റവും ഇല്ല’’ – ശ്യാമിലിയുടെ സന്ദേശത്തില്‍ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശ്യാമിലിയെ മര്‍ദിച്ച ബെയ്‌ലിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ പൊലീസുകാരെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തടഞ്ഞിരുന്നുവെന്ന് ശ്യാമിലി മാധ്യമങ്ങളോടു പറഞ്ഞതിനെതിരെ കടുത്ത അതൃപ്തിയാണ് നേതാക്കള്‍ക്കുള്ളത്. ഇതിന്റെ ഭാഗമായി ശ്യാമിലിയെ ഒറ്റപ്പെടുത്തുന്ന നിലപാടുകള്‍ പലരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ബെയ്‌ലിനെ രക്ഷിക്കാനായി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ശ്യാമിലി ശക്തമായ നിലപാട് സ്വീകരിക്കുകയും പൊതുസമൂഹത്തില്‍നിന്ന് വലിയ പിന്തുണ ഉണ്ടാകുകയും ചെയ്തതോടെയാണ് ബെയ്‌ലിന്റെ അറസ്റ്റിലേക്കും റിമാന്‍ഡിലേക്കും കാര്യങ്ങള്‍ എത്തിയത്.

നോയിഡയിൽ പൂച്ചട്ടികൾ ബാൽക്കണിയിലെ പാരപറ്റിൽ വയ്ക്കരുത്, കേസെടുക്കും….

0

നോയിഡ (Noida) : നോയിഡയിൽ വീടുകളുടെയും ഫ്ലാറ്റുകളുടെയും ബാൽക്കണിയിലെ പാരപെറ്റിൽ നിന്ന് പൂച്ചട്ടികൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം. (Flower pots have been ordered to be removed from the parapets of the balconies of houses and flats in Noida immediately.) പൂനെയിലെ പാർപ്പിട സമുച്ചയത്തിൽ ബാൽക്കണി റെയിലിംഗിൽ വച്ചിരുന്ന പൂച്ചട്ടി വീണ് ഒരു കുട്ടി മരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ പറഞ്ഞു. നോയിഡ അതോറിറ്റി മെയ് 13 ന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. അപകടങ്ങൾ ഉണ്ടായാൽ ഫ്ലാറ്റ് ഉടമ, അസോസിയേഷൻ പ്രസിഡന്‍റ്, ബിൽഡർ എന്നിവർക്ക് എതിരെ എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് നോയിഡ അതോറിറ്റി അറിയിച്ചു.

“പൂനെയിൽ മുകളിൽ നിന്ന് പൂച്ചട്ടി വീണ് കുട്ടി മരിക്കാനിടയായ സംഭവം നിർഭാഗ്യകരമാണ്. ഭാവിയിൽ സമാനമായ സംഭവം ആവർത്തിക്കാതിരിക്കാൻ നോയിഡയിലെ എല്ലാ ഹൗസിംഗ് സൊസൈറ്റികളും പാരപെറ്റിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ പൂച്ചട്ടികളും നീക്കം ചെയ്യണം. പൂച്ചട്ടികളിൽ വെള്ളമൊഴിക്കുമ്പോഴോ കാറ്റുകൊണ്ടോ പോലും പൂച്ചട്ടികൾ താഴെ ആരുടെയെങ്കിലും മേൽ വീഴാനിടയുണ്ട്”- നോയിഡ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എം ലോകേഷ് പറഞ്ഞു. നിലവിൽ പിഴ ചുമത്തില്ല. വിഷയത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ് താമസക്കാർ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെ സിഇഒ എൻ ജി രവി പറഞ്ഞു.

അപ്പാർട്ട്മെന്‍റ് ഓണേഴ്‌സ് അസോസിയേഷനും (എഒഎ) റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളും (ആർഡബ്ല്യുഎ) തീരുമാനത്തെ സ്വാഗതം ചെയ്തു. പക്ഷേ ഫ്ലാറ്റ് ഉടമകൾ ഇക്കാര്യം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയില്ലെന്ന് ചില അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതോറിറ്റിയുടെ നിയമങ്ങൾ പാലിക്കാത്ത ആളുകൾ തങ്ങൾ പറയുന്നത് കേൾക്കുമോ എന്നാണ് സെക്ടർ 51 ആർഡബ്ല്യുഎയുടെ പ്രസിഡന്റ് അനിത ജോഷിയുടെ ചോദ്യം. താമസക്കാരെ നിർബന്ധിക്കാൻ തങ്ങൾക്ക് നിയമപരമായ അധികാരമില്ലെന്നും അവർ പറഞ്ഞു. താമസക്കാർ പൂച്ചട്ടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരത് ചെയ്തില്ലെങ്കിൽ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മറ്റു ചില ഭാരവാഹികൾ പ്രതികരിച്ചു.

17കാരിയെ 15 വർഷം മുമ്പ് കാണാതായി; വർഷങ്ങൾ നീണ്ട അന്വേഷണം, കൊലപാതകമെന്ന് തെളിഞ്ഞു…

0

കാസർകോട് (Kasarkodu) : രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെൺകുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. (The disappearance of MC Reshma, a tribal girl from Moyolam, Ennapara, Rajapuram, has been proven to be a murder.) കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ സ്വദേശിയായ ബിജു പൗലോസിനെയാണ് 15 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണപ്പാറ, മൊയോലം സ്വദേശിയാണ് പെണ്‍കുട്ടി.

പാണത്തൂർ, ബാപ്പുങ്കയം സ്വദേശിയും നിർമ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010 ജൂൺ ആറിനാണ് 17 വയസുകാരിയെ കാണാതായത്. പിന്നീട് 15 വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.

കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ അച്ഛൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2021ൽ കുടുംബം ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തു. തുടർന്ന് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാറിനായിരുന്നു ചുമതല. രേഷ്മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന് പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് നൽകിയ മൊഴി മാത്രമാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇതിന് തെളിവുകളോ സാക്ഷികളോ ഇല്ല. അതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിച്ചില്ലെന്ന് അന്വേഷണ സംഘം ആദ്യഘട്ടത്തിൽ കോടതിയെ അറിയിച്ചു. അന്വേഷണം തൃപ്തികരമെല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2024ൽ ഡിസംബറിൽ കുടുംബം വീണ്ടും കോടതിയിൽ പരാതി നൽകി. തുടർന്നാണ് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് നോർത്ത് സോൺ ഐജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

ഏറ്റവും ഒടുവിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അജാനൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട പെണ്‍കുട്ടിയെ പാണത്തൂർ, പവിത്രം കയ പുഴയിൽ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിനു മൊഴി നൽകിയത്. എന്നാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയിൽ സംസ്‌കരിക്കുകയും ചെയ്‌തിരുന്നു. മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത ക്രൈം ബ്രാഞ്ച് സംഘം നടത്തിയ ഡിഎൻഎ പരിശോധനയാണ് പ്രതിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്.

ഭർത്താവിനോട് ‘പുരുഷധനം’ ചോദിച്ച് ഭാര്യയും വീട്ടുകാരും, `ബിഎംഡബ്ല്യുവും അഞ്ചുകോടിയും വേണം!’ പിന്നെ സംഭവിച്ചത്…

0

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തിന്റെ ഈ പ്രത്യേക കേസ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ് പുറത്തുവരുന്നത്. (This particular case of a dispute between a husband and wife comes out of Jaipur, Rajasthan.) സ്ത്രീധനം ആവശ്യപ്പെട്ടതായി ഭർത്താക്കന്മാർക്കെതിരെ പലപ്പോഴും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇവിടെ സ്ത്രീധനം ആവശ്യപ്പെട്ടതിന് ഭാര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവിൽ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടു. ഈ കേസിൽ, പ്രതിയായ ഭാര്യയ്ക്കും മാതാപിതാക്കൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ജയ്പൂർ മെട്രോ കോടതി ഉത്തരവിട്ടു എന്നാണ് റിപ്പോർട്ടുകൾ.

ഭർത്താവിന്റെ പരാതിയിൽ കോടതി പോലീസിനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മർച്ചന്റ് നേവി ഉദ്യഗസ്ഥനാണ് പരാതിക്കാരനായ ഭർത്താവ്. കുറ്റാരോപിതയായ ഭാര്യ വ്യോമസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥയാണ്. ജയ്പൂരിലെ ജഗത്പുര പ്രദേശത്താണ് ഇരുവരുടെയും സ്വദേശം.

ഒരു സോഷ്യൽ പോർട്ടൽ വഴിയാണ് ഇരുവരും കണ്ടുമുട്ടിയതും വിവാഹിതരായതും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇതെന്നാണ് വിവരം. ഭർത്താവ് ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. കുറ്റാരോപിതയായ ഭാര്യയുടെ ആദ്യ ഭർത്താവ് ഒരു വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. 2014 ൽ ഒരു വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു. ഒരു സോഷ്യൽ പോർട്ടൽ വഴി ഇരുവരും സൗഹൃദത്തിലായി. അതിനുശേഷം അവർ പ്രണയത്തിലായി. 2022 ഫെബ്രുവരി 10 ന് ഇരുവരും വിവാഹിതരായി. വിവാഹത്തിന് 15 ലക്ഷം രൂപ ചെലവായതായി പരാതിക്കാരൻ പറയുന്നു. അത് അദ്ദേഹം തന്നെ വഹിച്ചു. വിവാഹശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായി അദ്ദേഹം ആരോപിക്കുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ഭാര്യക്ക് ചെന്നൈയിൽ നിയമനം ലഭിച്ചു, അവിടെ നിന്ന് അവൾ എല്ലാ ദിവസവും അദ്ദേഹത്തോട് ദേഷ്യപ്പെടാൻ തുടങ്ങി.

പിന്നീട് ഭാര്യയെ ജയ്പൂരിലേക്ക് മാറ്റി. ഇവിടെ വന്നതോടെ അവളുടെ പെരുമാറ്റത്തിൽ കൂടുതൽ മാറ്റം വന്നതായി ആരോപണമുണ്ട്. തന്നെ ഭാര്യ നിരന്തരം പീഡിപ്പിക്കാൻ തുടങ്ങിയതായി പരാതിക്കാരൻ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളും തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് പരാതിക്കാരൻ പറയുന്നു. തന്റെ മകൾ വ്യോമസേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥയാണെന്നും അവൾക്ക് ഒരു ആഡംബര കാർ നൽകണം, അല്ലെങ്കിൽ അവർ വിവാഹമോചനം നേടും എന്നുമായിരുന്നു ഭാര്യയുടെ മാതാപിതാക്കളുടെ ഭീഷണിയെന്നും പരാതിക്കാരൻ പറയുന്നു.

ഇതിനിടെ ഭാര്യ 2023 ജൂൺ 26 ന് ഒരു ആൺകുട്ടിയെ പ്രസവിച്ചു. കുട്ടിയെ കാണാൻ അദ്ദേഹത്തെ അനുവാദിച്ചില്ല. കുട്ടിയെ കാണാൻ പോയപ്പോഴും ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും നൽകാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഇതെല്ലാം നൽകിയതിനു ശേഷമാണ് അദ്ദേഹത്തിന് കുട്ടിയെ കാണിച്ചുകൊടുത്തത്. പിന്നീട് ഇതുസംബന്ധിച്ച് കോടതിയിൽ പരാതി നൽകുകയായിരുന്നു ഭർത്താവ്.

തുടർന്ന് വ്യോമസേനാ വനിതാ ഉദ്യോഗസ്ഥയ്ക്കും മാതാപിതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പ്രതാപ് നഗർ പോലീസിന് കോടതി നിർദ്ദേശം നൽകി. ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും 1961 ലെ സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 4 പ്രകാരവും കേസ് രജിസ്റ്റർ ചെയ്യാനാണ് പോലീസിന് നിർദ്ദേശം നൽകിയത്. 1961 ലെ സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 4 പ്രകാരം, വധുവിന്റെയോ വരന്റെയോ മാതാപിതാക്കളിൽ നിന്നോ മറ്റ് ബന്ധുക്കളിൽ നിന്നോ രക്ഷിതാവിൽ നിന്നോ നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെട്ടാൽ, അയാൾക്ക് ആറ് മാസത്തിൽ കുറയാത്തതും എന്നാൽ രണ്ട് വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. വിഷയത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ടെൻ്റ് തകർന്ന് യുവതി മരിച്ച സംഭവം; എന്തുകൊണ്ട് തൻ്റെ മകൾക്ക് മാത്രം അപകടം സംഭവിച്ചു? നീതി കിട്ടണമെന്ന് നിഷ്‌മയുടെ അമ്മ ജെസീല…

0

മലപ്പുറം (Malappuram) : ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. (Nishma’s mother, Jesila, has responded to the incident in which the young woman died after a tent collapsed.) അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തൻ്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിക്കാൻ പെർമിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തൻ്റെ മകൾക്ക് മാത്രം അപകടം സംഭവിച്ചുവെന്നും ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജെസീല ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ടെൻ്റ് തകർന്നു വീണ് മലപ്പുറം സ്വദേശിനിയായ നിഷ്മ മരിക്കുന്നത്. അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആർക്കും ഒന്നും പറ്റിയിട്ടില്ല. അവർ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാൻ കൊടുക്കാൻ പാടില്ലല്ലോ. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു.

പിന്നീട് വിളിച്ചപ്പോൾ റേഞ്ച് കിട്ടിയിരുന്നില്ല. വീഡിയോ കോളിലും സംസാരിച്ചിരുന്നു. എത്ര പേരാണ് കൂടെയെന്ന് പറഞ്ഞില്ല. അവർ ആരൊക്കെയാണെന്നും അറിയില്ല. കൂടെയുള്ള ആർക്കും ഒന്നും സംഭവിച്ചിട്ടുമില്ല. മകൾക്ക് മാത്രമായി അപകടം സംഭവിച്ചത് എന്താണെന്ന് അറിയണം. അന്വേഷണം കാര്യക്ഷമമായി നടക്കണം. രാത്രി എന്താണ് സംഭവിച്ചതെന്ന് പ്രത്യേക അന്വേഷണം നടത്തണം. എന്താണ് സംഭവിച്ചതെന്നും കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചത്. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിസ്മയ കേസ്‌ പ്രതി കിരണിനുൾപ്പെടെ പരോൾ; ജയിൽ മേധാവിക്കു മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

0

തിരുവനന്തപുരം (Thiruvananthapuram) : പരോള്‍ അനുവദിക്കുന്നതില്‍ ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി. (Home Secretary takes a dig at the prison chief for granting parole.) തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തുകയാണ് സംസ്ഥാന സർക്കാർ. ജയിൽ മേധാവി സ്വന്തം ഇഷ്ടപ്രകാരം പരോൾ നൽകേണ്ടന്നാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി പരോളുകൾ അനുവദിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് എതിരായാൽ ജയിൽ ഉപദേശകസമിതിയുടെ അംഗീകരത്തോടെ മാത്രം പരോൾ നല്‍കിയാല്‍ മതിയെന്ന് ആഭ്യന്തര സെക്രട്ടറി ജയിൽ മേധാവി നിര്‍ദേശം നല്‍കി. വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ അനുവദിച്ചത് വിവാദമായിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യക്തത വരുത്തി സർക്കാർ നിർദ്ദേശം നൽകിയത്.

ഇന്നത്തെ നക്ഷത്രഫലം

0

മേയ് 17, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, കലഹം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സൽക്കാരയോഗം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, ഉപയോഗസാധനലാഭം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, അലച്ചിൽ, ചെലവ്, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, അഭിമാനം, ദ്രവ്യലാഭം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, അലച്ചിൽ, ചെലവ്, ഉത്സാഹക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ…അര്‍ജന്റീന ടീമും മെസിയും കേരളത്തിലേക്കില്ല…

0

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ..? അര്‍ജന്റീന ടീമും മെസിയും കേരളത്തിലേക്കില്ല…

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശയുണ്ടാക്കുന്ന വാര്‍ത്ത. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. സ്‌പോണ്‍സര്‍മാര്‍് പിന്മാറിയതാണ് തിരിച്ചടിയായത്. ലയണല്‍ മെസി അടക്കമുള്ള താരങ്ങള്‍ കേരളത്തില്‍ കളിക്കാനെത്തില്ല. സംഘാടകരും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള തീയതി കഴിഞ്ഞ് മൂന്ന് മാസത്തോളം പിന്നിട്ടിട്ടും സ്‌പോണ്‍സര്‍മാര്‍ കരാര്‍ തുക അടച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഇതിനോടകം തന്നെ അവര്‍ സംഘാടകര്‍ക്ക് നോട്ടീസ് അയച്ചതായാണ് വിവരം.

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരും ഇതോടെ വെട്ടിലായിരിക്കുകയാണ്. രണ്ട് സൗഹൃദ മത്സരങ്ങളിൽ അർജന്റീന പങ്കെടുക്കുമെന്നായിരുന്നു വാഗ്ദാനം.

തപാല്‍ വോട്ട് പൊട്ടിച്ചെന്ന വെളിപ്പെടുത്തല്‍; ജി സുധാകരനെതിരെ കേസ്…

0

ആലപ്പുഴ (Alappuzha) : 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ പൊലീസ് കേസ് എടുത്തു. (The police have registered a case after former minister G Sudhakaran revealed that postal votes were tampered with for a CPM candidate in the 1989 Lok Sabha elections.) ആലപ്പുഴ സൗത്ത് പൊലീസ് ആണ് സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ജനപ്രാതിനിധ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായാണ് കാണുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136, 128 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍, 1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങള്‍, ഭാരതീയ ന്യായ സംഹിത എന്നിവ അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്.

അമ്മയുടെ ആഭരണങ്ങൾ മൂത്ത മകന് മാത്രം; ഇളയ മകൻ സംസ്കാരം തടഞ്ഞു…

0

ജയ്‌പൂർ: അമ്മ മരിച്ചപ്പോൾ ആഭരണങ്ങൾ മൂത്തസഹോദരൻ കൈവശപ്പെടുത്തിയെന്നാരോപിച്ച് അമ്മയുടെ സംസ്കാരം ഇളയമകൻ തടഞ്ഞു. (When his mother died, his younger son prevented her from burying her, alleging that her elder brother had taken possession of her jewelry.) ജയ്പൂരിൽ അടുത്തിടെ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജയ്പൂരിന് സമീപത്തെ വിരാട്‌നഗർ മേഖലയിലായിരുന്നു സംഭവം. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്നാണ് ചീതർ റെഗർ എന്ന എൺപതുകാരി മരിച്ചത്. മൂത്തമകനായ ഗിർധാരി ലാലാണ് അമ്മയെ അവസാനകാലത്ത് പരിചരിച്ചത്. സംസ്കാരത്തിനായി മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ചീതറിന്റെ വെള്ളിയാഭരണങ്ങൾ മൂത്തമകൻ ഗിർധാരി ലാലിന് നൽകി.

അമ്മയെ അവസാനകാലത്ത് നന്നായി നോക്കിയതിനുള്ള പ്രതിഫലമെന്നനിലയിലായിരുന്നു ഇത്. അയാൾ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഇളയമകൻ ഓംപ്രകാശ് എതിർപ്പുമായി രംഗത്തെത്തി. അമ്മയുടെ ആഭരണങ്ങൾ തനിക്കും അവകാശപ്പെട്ടതാണെന്നായിരുന്നു അയാളുടെ വാദം. എന്നാൽ അമ്മയെ നോക്കിയത് ഗിർധാരിലാലായിരുന്നുവെന്നും അതിനാൽ ആഭരണങ്ങൾ മറ്റാർക്കും നൽകാനാവില്ലെന്ന് മറ്റുമക്കളും ബന്ധുക്കളും ഉറപ്പിച്ചുപറഞ്ഞു.

ഇതോടെ കടുത്ത പ്രതിഷേധവുമായി ഓംപ്രകാശ് ചിതയിൽ കയറി കിടക്കുകയായിരുന്നു. ആഭരണം തനിക്ക് നൽകാതെ സംസ്കാരത്തിന് സമ്മതിക്കില്ലെന്നും തന്റെ ആവശ്യം നിരസിച്ച് സംസ്കാരത്തിന് മുതിർന്നാൽ ആ ചിതയിൽ താൻ ജീവനൊടുക്കുമെന്നും അയാൾ ഭീഷണിമുഴക്കി. ഇതിനിടെ ചിലർ ബലംപ്രയോഗിച്ച് ഓംപ്രകാശിനെ മാറ്റാൻ ശ്രമിച്ചു. ഇതോടെ ചിതയിൽ താൻ ചാടുമെന്ന് വീണ്ടും അയാൾ ഭീഷണിമുഴക്കി.

ഒടുവിൽ ബന്ധുക്കൾ തമ്മിൽ ചർച്ച നടത്തി ആഭരണങ്ങൾ ഓംപ്രകാശിന് കൂടി നൽകാമെന്ന് സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് സംസ്കാരത്തിന് സമ്മതിച്ചത്. ഓംപ്രകാശും സഹാേദരങ്ങളും തമ്മിൽ ഏറെനാളായി സ്വത്തുതർക്കമുണ്ടായിരുന്നു. മറ്റ് ബന്ധുക്കളും സഹോദരങ്ങളുമായി സഹകരിക്കാതെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇയാൾ നയിച്ചിരുന്നത്.