Monday, October 27, 2025
Home Blog Page 2

ഇന്നത്തെ നക്ഷത്രഫലം

0

ഒക്‌ടോബർ 24, 2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, അഭിപ്രായവ്യത്യാസം, കലഹം, ദ്രവ്യനാശം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ദ്രവ്യനാശം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, സൽക്കാരയോഗം, സുഹൃദ്സമാഗമം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, അഭിപ്രായവ്യത്യാസം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, കായികവിജയം, ദ്രവ്യലാഭം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉത്സാഹക്കുറവ് ഇവ കാണുന്നു. ചില കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

ബിഗ് ബോസ് സീസൺ 7 ; ‘അച്ഛനും അമ്മയും അടി കൊടുത്ത് വളർത്താത്തതിന്റെ കുറവാണ് അവന്’: നെവിനെതിരെ അനുമോൾ

0

ബി​ഗ് ബോസ് മലയാളം സീസൺ തുടങ്ങിയത് മുതൽ അനുമോളും നെവിനും കീരിയും പാമ്പും ആണ്. ആദ്യമെല്ലാം എന്‍റര്‍ടെയ്നറെന്ന് പറയിപ്പിച്ച പ്രേക്ഷകരെ കൊണ്ട് തന്നെ ‘അരോചകം’ എന്ന് പറയിപ്പിച്ചു (Anumol, Nevin and Keerim have been the talk of the town since the start of the Bigg Boss Malayalam season. The audience, who initially thought they were entertainers, has now made them sound ‘disgusting’) കഴി‍ഞ്ഞു നെവിൻ. ഇന്ന് ഷാനവാസിന് നേരെയുള്ള അക്രമണം കൂടിയായപ്പോൾ നെവിനെ പുറത്താക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം അനുവും നെവിൻ അങ്ങോട്ടും ഇങ്ങോട്ടും ദേഹത്ത് വെള്ളം ഒഴിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. അനു ഉറങ്ങിയെന്ന് പറഞ്ഞായിരുന്നു ഇത്.

ഈ സംഭവത്തിന് പിന്നാലെ അനുമോൾ നെവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. “അവന്റെ അച്ഛനും അമ്മയും അവന് അടി കൊടുത്ത് വളർത്താത്തതിന്റെ കുറവാണ് ഈ കാണുന്നത്. പോടാ പോ.. വെറുതെ ആണുങ്ങളെ പറയിപ്പിക്കാതെ. നിന്നെ പോലൊരുത്തനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല”, എന്ന് അനു പറയുന്നുണ്ട്.

“നിനക്ക് ഞാൻ പുരുഷനാണെന്ന് തോന്നുന്നില്ലേ. ഇതെന്ത് ചീപ്പ് വർത്തമാനം ആണ് നീ പറയുന്നത്. നീ സ്ത്രീയാണോന്ന് ഞാൻ ചോദിച്ചോ” എന്ന് നെവിൻ, അനുവിനോടായി ചോദിക്കുന്നുണ്ട്. ഞാൻ സ്ത്രീ തന്നെയാണ്. നല്ലൊരു സ്ത്രീ എന്ന് അനുമോൾ മറുപടിയും നൽകി. “നീ ജെന്റർ കാർഡ് ഇറക്കുന്ന വെറും ഡേർട്ടി ​ഗെയിമറാണ്. നിന്നെ പോലുള്ള ഒരുകൂട്ടം സ്ത്രീകൾ ഉണ്ടെന്ന് സമൂഹത്തിൽ ഇപ്പോൾ തെളിഞ്ഞു. “, എന്ന് അനുവിനോട് നെവിൻ പറയുന്നുമുണ്ട്.

ജിസേലിനെയും ആര്യനെയും കുറിച്ച് അനുമോൾ പറഞ്ഞ കാര്യങ്ങളും നെവിൻ എടുത്തിടുന്നുണ്ട്. “കാണാത്ത കാര്യങ്ങൾ കെട്ടിപ്പടുത്തുവിട്ട സ്ത്രീ” ആണ് അനുമോളെന്നും നെവിൻ പറഞ്ഞു. “നിന്നെ ഇപ്പോൾ ഒരു ആയിരം പേര് തിരിച്ചറിയുന്നെങ്കിൽ ഇവിടെ വന്നതിന് ശേഷമാണ്. പക്ഷേ എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. കഴിഞ്ഞ 30 വർഷമായി അനുമോൾ എന്താണെന്ന് എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും അറിയാം. അതുകൊണ്ട് ഞാനെന്ത് പറയും എന്നത് അവർക്ക് അറിയാം. എന്താണ് സത്യമെന്നും അവർക്ക് അറിയാം”, എന്ന് അനുമോൾ പറയുകയും ചെയ്തു.

6 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന്റെ ‌ജനനേന്ദ്രിയം പിതാവ് തകർത്തു; പീഡിപ്പിച്ചത് പിതാവിന്റെ സ്വവർഗ പങ്കാളി…

0

ലക്‌നൗ (Lucknow) : ആറുവയസുകാരിയെ പീഡിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയത്തിൽ കുത്തിപരിക്കേൽപ്പിച്ച് പിതാവ്. (Father stabs young man in genitals for raping six-year-old girl) ഉത്തർപ്രദേശിലെ ഡിയോറയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ദേവ്‌റിയയിലെ കൂലിത്തൊഴിലാളിയായ രാംബാബു യാദവിനെയാണ് പിതാവ് ആക്രമിച്ചത്.

പെൺകുട്ടിയുടെ സ്വവർഗാനുരാഗിയായ യുവാവും പങ്കാളിയായ രാംബാബു യാദവും കുറച്ചുകാലമായി ഒരുമിച്ചാണ് താമസിക്കുന്നത്. ആറുവയസുള്ള മകൾ പിതാവിനൊപ്പം താമസിക്കാനായി ഇവിടെയെത്തുകയായിരുന്നു. സ്വവര്‍ഗാനുരാഗിയായതിനാല്‍ യുവാവിന്റെ ഭാര്യ ഇയാളുമായി വേര്‍പിരിഞ്ഞാണ് താമസം.

രാത്രി ഉറങ്ങുന്നതിനിടെ മകളുടെ കരച്ചില്‍ കേട്ടാണ് യുവാവ് ഉണര്‍ന്നത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോൾ പങ്കാളിയായ രാംബാബു യാദവ് തന്റെ മകളെ പീഡിപ്പിക്കുന്ന രംഗം കണ്ടു. ഇതോടെ യുവാവ് രാംബാബു യാദവിനെ പിടിച്ചുവെയ്ക്കുകയും കത്തിയെടുത്ത് ഇയാളുടെ ജനനേന്ദ്രിയത്തില്‍ പലതവണ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ പിതാവ് തന്നെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി രാംബാബു യാദവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാംബാബു യാദവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആവശ്യമായ നിയമനടപടികൾ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

പ്രശസ്‍ത സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‍കര്‍ അന്തരിച്ചു…

0

ചെന്നൈ (Chennai) : സിനിമയിലെ പ്രശസ്ത ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. (Famous fight master and producer Malaysia Bhaskar has passed away. The cause of death was a heart attack.) തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം മലയാളത്തില്‍ ഫാസില്‍, സിദ്ദിഖ്, സിബി മലയില്‍ തുടങ്ങിയ മുതിര്‍ന്ന സംവിധായകരുടെയും ഒപ്പം പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചു. മലയാള സിനിമാപ്രേമികള്‍ക്ക് ടൈറ്റില്‍ കാര്‍ഡുകളിലൂടെ ഏറെ പരിചിതമായ പേരാണ് അദ്ദേഹത്തിന്‍റേത്.

സ്വർണം മൂന്നാം ദിനവും സ്വർണവില ഇടിഞ്ഞു, ഇന്ന് പവന് കുറഞ്ഞത് …

0

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിനവും ഇടിഞ്ഞു. (Gold prices in the state fell for the third consecutive day.) ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ സ്വർണവില 92,000 ത്തിന് താഴെയെത്തി.

ഇന്നലെ രണ്ട് തവണയായി 3,440 രൂപയാണ് പവന് കുറഞ്ഞത്. അന്താരാഷ്ട്ര വില കുത്തനെ ഇടിഞ്ഞതാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയ നാലു വയസുകാരന്‍ മരിച്ചു

0

തൃശൂര്‍ (Thrissur) : കുപ്പിയുടെ അടപ്പ് കളിക്കുന്നതിനിടയില്‍ വിഴുങ്ങി നാല് വയസുകാരന്‍ മരിച്ചു. (A four-year-old boy died after swallowing a bottle cap while playing.) തൃശൂര്‍ എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മര്‍- മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടി കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് വിഴുങ്ങിയതായി കണ്ടെത്തിയത്.

ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍…

0

കൊച്ചി (Kochi) : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് സംഭവം. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. (The incident took place in Perumbavoor, Ernakulam district. A doctor was assaulted at the hospital.) പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വളയന്‍ചിറങ്ങര സ്വദേശി ജിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. കടുത്ത മദ്യപാനിയായ ജിസര്‍, മദ്യപിച്ച് പലയിടത്തും പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. മദ്യപിച്ചു ലക്കുകെട്ട ജിസാറിനെ സുഹൃത്തുക്കള്‍ പിടിച്ചു കെട്ടി ഡീ അഡിക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആശുപത്രിയിലെത്തിച്ചത്.

കാഷ്വാലിറ്റിയിൽ വെച്ച് മരുന്നു നല്‍കാന്‍ കയ്യിലെ കെട്ടഴിച്ചപ്പോള്‍, അക്രമാസക്തനായി ഡോക്ടര്‍ക്ക് നേരെ പാഞ്ഞടുത്തു. ഡോക്ടറെ ആക്രമിക്കുകയും ചെയ്തു. തടയാന്‍ വന്ന സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പൊലീസിനു നേരെയും ഇയാള്‍ അസഭ്യവര്‍ഷം നടത്തി. ഇയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.

ബിഗ് ബോസ് സീസൺ 7 ; ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി ; ഷാനവാസിനെ ആശുപത്രിയിലാക്കി, നെവിന് അവസാന മുന്നറിയിപ്പ്…

0

ബിഗ് ബോസ് മലയാളം സീസണ്‍ 7 പന്ത്രണ്ടാം വാരത്തിലൂടെ മുന്നേറുകയാണ്. ഫിനാലെ വീക്കിലേക്ക് അടുത്തതോടെ ഷോയിലെ മത്സരാവേശം കൂടിയിട്ടുണ്ട്. ഒപ്പം ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളും നടക്കുകയാണ്. മത്സരാവേശം കൂടുന്നതിനൊപ്പം മത്സരാര്‍ഥികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമൊക്കെ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ നീണ്ടുനിന്ന ഒരു തര്‍ക്കത്തിന് ഒടുവില്‍ മത്സരാര്‍ഥികളില്‍ ഒരാളായ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരിക്കുകയാണ് ബിഗ് ബോസിന്. കിച്ചണ്‍ ടീമുമായി നടന്ന നീണ്ടുനിന്ന തര്‍ക്കത്തിനൊടുവിലാണ് ഷാനവാസിന് ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടതും ആദ്യം കണ്‍ഫെഷന്‍ റൂമില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയതും.

മൂന്ന് ക്യാപ്റ്റന്മാരാണ് ഈ വാരം ബിഗ് ബോസ് ഹൗസില്‍. നെവിന്‍, അക്ബര്‍, ആര്യന്‍ എന്നിവര്‍. ഇരുവരും അടുക്കള നന്നായി നോക്കുന്നില്ലെന്നും ഭക്ഷണം സമയത്ത് കിട്ടുന്നില്ലെന്നും സഹമത്സരാര്‍ഥികള്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഒരു നേരത്തെ ഭക്ഷണം മുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അത് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകള്‍ കാരണമാണെന്നായിരുന്നു കിച്ചണ്‍ ടീമിന്‍റെ വാദം. പാചകം ചെയ്യാന്‍ വേണ്ടിയിരുന്ന പാത്രം വെസല്‍ ടീം വൃത്തിയായി കഴുകിയിട്ടില്ലെന്ന് കിച്ചണ്‍ ടീം നടത്തിയ ആരോപണത്തോടെയാണ് ഇന്നത്തെ പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ അനുമോളും ഷാനവാസും ഉള്‍പ്പെട്ട വെസല്‍ ടീം അത് കഴുകാന്‍ തയ്യാറായില്ല. തര്‍ക്കം രൂക്ഷമായി നീളുന്നതിനിടെ നെവിന്‍ കവര്‍ പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി അവിടെ നിന്ന് മാറാന്‍ നോക്കി. ഷാനവാസ് അതിന് തടസം നിന്നതോടെ പിടിവലിയുമായി. തുടര്‍ന്ന് തന്‍റെ കൈയില്‍ ഉണ്ടായിരുന്ന പാല്‍ നെവിന്‍ ഷാനവാസിന്‍റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതിനിടെ നെവിന്‍റെ കൈ ഷാനവാസിന്‍റെ ദേഹത്ത് കൊണ്ടോ എന്ന കാര്യം ലൈവില്‍ വ്യക്തമായിരുന്നില്ല.

അല്‍പം കഴിഞ്ഞ് ഷാനവാസ് നിന്നിരുന്നിടത്ത് ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് അടിയന്തിരമായി ഷാനവാസിനെ കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷാനവാസ് അഭിനയിക്കുകയാണെന്നായിരുന്നു അക്ബര്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം. എന്നാല്‍ അവസാനം എല്ലാവരും ചേര്‍ന്ന് ഷാനവാസിനെ കണ്‍ഫെഷന്‍ റൂമില്‍ എത്തിച്ചു. അവിടെ ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യം സഹമത്സരാര്‍ഥികളെ അറിയിക്കുകയുമുണ്ടായി. തുടര്‍ന്ന് നെവിന് ബിഗ് ബോസിന്‍റെ മുന്നറിയിപ്പും ലഭിച്ചു. നിയമലംഘനങ്ങൾ ഇവിടെ വച്ചുപൊറുപ്പിക്കില്ല. സ്വന്തം ഇഷ്ടപ്രകാരം ഇവിടെ പ്രവർത്തിക്കാനാവില്ല. ഇത് നെവിന് അവസാന വാണിംഗ് ആണ്. ഇനി ആർക്കെങ്കിലും നേരെ ശാരീരിക ആക്രമണം ഉണ്ടായാൽ നെവിനെ ഇവിടെ നിന്ന് പുറത്താക്കും. നെവിനെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്, സ്വയം ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നതും പുറത്താക്കുന്നതും വ്യത്യസ്തമാണ്, ബിഗ് ബോസ് രൂക്ഷമായ ഭാഷയില്‍ പറഞ്ഞു.

രാഷ്ട്രപതിയുടെ സന്ദര്‍ശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം…

0

തിരുവനന്തപുരം (Thiruvananthapuram) : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. (Traffic restrictions in Thiruvananthapuram city today in connection with the visit of President Draupadi Murmu.) രാവിലെ എട്ടുമുതല്‍ ഒന്നുവരെയാണ് നിയന്ത്രണം. കവടിയാര്‍, വെള്ളയമ്പലം, മ്യൂസിയം, പാളയം, വിജെടി, ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പേട്ട, ചാക്ക, ഓള്‍സെയിന്റ്സ്, ശംഖുംമുഖം, വിമാനത്താവളം റോഡിന്റെ ഇരുവശത്തും വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു.

വെള്ളയമ്പലം, വഴുതയ്ക്കാട്, തൈക്കാട്, തമ്പാനൂര്‍ ഫ്‌ലൈ ഓവര്‍, ചൂരക്കാട്ടുപാളയം, തകരപ്പറമ്പ് മേല്‍പ്പാലം, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, എസ്പി ഫോര്‍ട്ട്, മിത്രാനന്ദപുരം, ഈഞ്ചയ്ക്കല്‍ കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുംമുഖം റോഡ്, വെള്ളയമ്പലം കവടിയാര്‍, കുറവന്‍കോണം, പട്ടം കേശവദാസപുരം, ഉള്ളൂര്‍ ആക്കുളം കുഴിവിള, മുക്കോലയ്ക്കല്‍ ആറ്റിന്‍കുഴി, കഴക്കൂട്ടം വെട്ടുറോഡ് റോഡിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചയ്ക്കല്‍ കല്ലുംമൂട്, പൊന്നറപാലം , വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്നവര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചയ്ക്കല്‍, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

ശ്രീനാരായണ ഗുരു സമാധി ശതാബ്ദി ആചരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം (ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ). വ്യാഴം രാവിലെ 10 മുതല്‍ പ്രവേശനം ആരംഭിക്കും. മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാം. വലിയ ബാഗ്, കുപ്പിവെള്ളം എന്നിവ ഹാളിനുള്ളില്‍ കയറ്റില്ല. ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചാല്‍ സമ്മേളനം കഴിയുന്നതുവരെ പുറത്തുവിടില്ല. നാളെ വരെ മേഖലയില്‍ ഡ്രോണുകള്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്: ഡിവൈഎസ്പിയോട് വിശദീകരണം തേടി പൊലീസ് മേധാവി …

0

പാലക്കാട് (Palakkad) : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി. (President Draupadi Murmu’s WhatsApp status criticizing Sabarimala visit sought an explanation from the DySP.) പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ് വിശദീകരണം തേടിയത്. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.

ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. (Alathur DySP R Manoj Kumar posted a status on WhatsApp criticizing the President’s visit to Sabarimala.) രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയെന്നും മനോജ് കുമാറിന്റെ സ്റ്റാറ്റസില്‍ പറയുന്നു. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്ന് കോടതിയുടെ ഉത്തരവുണ്ട്.

ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്‍. അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ല, രാഷ്ട്രീയമാണെന്നും സ്റ്റാറ്റസില്‍ പറയുന്നു.

സംഭവം വിവാദമായതോടെ, ട്രെയിന്‍ യാത്രക്കിടെ വാട്‌സ്ആപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മനോജ്കുമാറിന്റെ വിശദീകരണം. ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിനെതിരെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.