Thursday, July 3, 2025
Home Blog

വേഷം മാറിയെത്തിയ യുവാവ് ബലാത്സംഗത്തിനു ശേഷം സെൽഫി; യുവതി ക്രൂര പീഡനത്തിന് ഇരയായി…

0

മുംബൈ (Mumbai) : പുനെയിലെ ആഡംബര റസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന 25 വയസ്സുള്ള യുവതിയെ കൊറിയർ ഡെലിവറി ജീവനക്കാരൻ ആയി വേഷം മാറിയെത്തിയ യുവാവ് ബലാത്സംഗം ചെയ്തു. (A 25-year-old woman living in a luxury residential society in Pune was raped by a young man disguised as a courier delivery employee.) മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു പീഡനമെന്ന് യുവതി പൊലീസിനു മൊഴി നൽകി.

കൊറിയർ ഡെലിവറി ജീവനക്കാരനായി വേഷം മാറിയെത്തിയ യുവാവ് വീട്ടിലെത്തി കോളിങ് ബെൽ അടിക്കുകയായിരുന്നു. വാതിൽ തുറന്നെത്തിയ യുവതിയോട് കൊറിയർ ജീവനക്കാരൻ ആണെന്ന് പരിചയപ്പെടുത്തി. യുവതിക്കുള്ള കൊറിയർ ആണെന്ന് പറഞ്ഞപ്പോൾ, തനിക്ക് കൊറിയർ ഒന്നുമില്ലെന്നു മറുപടി നൽകി. പാഴ്സൽ തന്റേതല്ലെങ്കിൽ പോലും, പേപ്പറുകളിൽ ഒപ്പിടണമെന്ന് യുവാവ് പറഞ്ഞു. ഇതിനു പിന്നാലെ യുവതിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു.

ബലാത്സംഗത്തിനു ശേഷം താൻ വീണ്ടും വരാമെന്നു പറഞ്ഞ യുവാവ് സെൽഫിയെടുത്ത ശേഷമാണ് മടങ്ങിയത്. സഹോദരൻ ജോലിക്കു പോയതിനെ തുടർന്ന് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു എന്ന് പൊലീസ് പറയുന്നു. രാത്രി ഏഴരയോടെയാണ്, കൊറിയർ ജീവനക്കാരൻ എന്ന വ്യാജേന ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ട്യൂഷന് പോകാൻ അമ്മ നി‌ർബന്ധിച്ചു, 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

0

മുംബൈ (Mumbai) : അമ്മ ട്യൂഷന് പോകാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. (A 14-year-old boy committed suicide by jumping off a building after his mother forced him to go for tuition.) ബുധനാഴ്ച രാത്രി ഏഴിമണിയോടെയാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ വന്ന് പറഞ്ഞപ്പോഴാണ് കുട്ടി കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടിയ വിവരം അമ്മ അറിഞ്ഞത്. മകന്‍ എതിര്‍ത്തിട്ടും അമ്മ ട്യൂഷന് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ച്ചയായ നിര്‍ബന്ധത്തിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. മകന്‍ ട്യൂഷന്‍ ക്ലാസിലേക്കാണ് പോയതെന്നാണ് അമ്മ കരുതിയിരുന്നത്. എന്നാല്‍ കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് അമ്മയെ വിവരം അറിയിക്കുന്നത്. അവര്‍ താഴേക്ക് ചെന്നപ്പോൾ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെയാണ് കണ്ടത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഉപേക്ഷിച്ച വാർഡ് ഇടിഞ്ഞുവീണു; ഒരു കുട്ടിക്ക് പരിക്ക്

0

കോട്ടയം (Kottayam) : കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് ഇടിഞ്ഞു വീണ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. (Two people were injured in a ward collapse accident at Kottayam Medical College.) ഒരു കുട്ടിയെ രക്ഷപെടുത്തി. ആരുടേയും പരിക്ക് ഗുരുതരമല്ല.

ആശുപത്രിയിലെ പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപേക്ഷിച്ച വാർഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നും ശൗചാലയം മാത്രമാണ് ഈ കെട്ടിടത്തിൽ ഉപയോഗിക്കാറുള്ളൂവെന്നുമാണ് ജീവനക്കാർ പറയുന്നത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

ഗവണ്മെന്റ് ആശുപത്രികൾക്കെതിരെയുള്ള ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു അപകടം കൂടി വരുന്നത്. ഓർത്തോ വിഭാഗത്തിന്റെ ഒരു ഭാഗം മൊത്തമായാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ടാണ് അപകടം എന്നാണ് വിവരം. വാർഡിനുള്ളിൽ ആളുകൾ ഉള്ളതായാണ് സൂചന.

കിഫ്ബിയില്‍നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ഷിഫ്റ്റിങ്ങ് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച മുമ്പാണ് എടുത്തതെന്നും മന്ത്രി വീണ അറിയിച്ചു. പഴയ വസ്തുക്കള്‍ കൊണ്ടിടാന്‍ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്നു വീണതറിഞ്ഞ് മന്ത്രിമാരായ വിഎന്‍ വാസവനും വീണാ ജോര്‍ജും ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് അധികൃതരും, ഗാന്ധിനഗര്‍ പൊലീസും ഇടിഞ്ഞുവീണ സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാര്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് തകര്‍ന്നത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം.

സർവകലാശാല രജിസ്ട്രാർ ഇന്ന് സർവകലാശാലയിലേക്ക് എത്തും; സിസ തോമസിന് എസ്എഫ്ഐയുടെ മുന്നറിയിപ്പ്…

0

തിരുവനന്തപുരം (Thiruvananthapuram) : കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ സസ്പെൻ‌ഷൻ വകവയ്ക്കാതെ ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തും. (Kerala University Registrar Dr. K.S. Anilkumar will reach the university headquarters today despite his suspension.) സിൻഡിക്കറ്റ് നിർദേശമനുസരിച്ചാണ് രജിസ്ട്രാർ സർവകലാശാലയിലേക്ക് എത്തുന്നത്. അദ്ദേഹത്തെ തടഞ്ഞാൽ സർവകലാശാല ഏറ്റുമുട്ടലിനു വേദിയാവും. രജിസ്ട്രാറെ പിന്തുണച്ച് ഇടത് അനുകൂല അധ്യാപക സംഘടനകളും എസ്എഫ്ഐയും രംഗത്തുണ്ട്.

രജിസ്ട്രാറിനു തുടരാമെന്ന സന്ദേശമാണ് സംസ്ഥാന സർക്കാരും നൽകുന്നത്. ഇന്ന് തന്നെ അനിൽ കുമാർ കോടതിയെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്. സർവകലാശാലക്കു മുന്നിൽ ഗവർണർക്കും വിസിക്കുമെതിരെ ബാനർ കെട്ടിയ എസ്എഫ്ഐ. പകരം താൽക്കാലിക വിസിയായി നിയമിതയായ ഡോ.സിസ തോമസിനും മുന്നറിയിപ്പും നൽകി. എസ്എഫ്ഐ എന്താണെന്ന് സിസ തോമസിന് അറിയാമെന്നും ചുമതല ഏൽക്കാൻ വരട്ടെ അപ്പോൾ കാണാമെന്നുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ.നന്ദൻ പ്രതികരിച്ചത്.

സസ്പെൻഷനെതിരെ എസ്എഫ്ഐ ഇന്നലെ രാജ്ഭവനിലേക്കു നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ഭാരതാംബ ചിത്രത്തിനു നിയമസാധുതയില്ലെന്ന സർക്കാർ നിലപാടാണ് റജിസ്ട്രാർ നടപ്പാക്കിയത്. മതപരമായ ചിഹ്നങ്ങൾ പാടില്ലെന്ന സർവകലാശാല നിബന്ധന ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു റജിസ്ട്രാർ പരിപാടി റദ്ദാക്കിയത്. ഏതാണ് മതപരമായ ചിഹ്നമെന്ന വിസിയുടെ ചോദ്യത്തിന് റജിസ്ട്രാർ മറുപടി നൽകിയിരുന്നില്ല.

അശ്ലീല മെസ്സേജുകളും കോളുകളും ; ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ നമ്പർ എഴുതിവെച്ചതായി പരാതി…

0

മലപ്പുറം (Malappuram) : ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിവെച്ചതായി പരാതി. (Complaint that a woman’s phone number was written down in the train’s restroom.) മലപ്പുറം വളാഞ്ചേരി സ്വദേശിനിയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. തനിക്ക് നിരന്തരം അശ്ലീല മെസ്സേജുകളും ഫോൺവിളികളും വരികയാണെന്ന് പരാതിയിൽ പറയുന്നു. മെസ്സേജുകളും ഫോൺവിളികളും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് യുവതി. രാത്രിയും പകലും വ്യത്യാസമില്ലാതെ കോളുകൾ വരികയാണ്.

ട്രെയിനിലെ ശുചിമുറിയിൽ ഇങ്ങനെ നമ്പർ എഴുതിവെച്ചിട്ടുണ്ട് എന്ന് അറിയിക്കാനായും ചിലർ വിളിച്ചുവെന്ന് ഇവർ പറഞ്ഞു. പലരും ഫോണിലൂടെ മോശമായാണ് സംസാരിക്കുന്നത്. മെമു ട്രെയിനിന്‍റെ ശുചിമുറിയിലാണ് നമ്പർ എഴുതിവെച്ചത്. താനുമായി വ്യക്തിപരമായി പ്രശ്നങ്ങളുള്ള ചിലരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വർഷങ്ങൾക്ക് മുമ്പും ഇത്തരത്തിലൊരു അനുഭവമുണ്ടായിരുന്നെന്നും യുവതി പറയുന്നു.

എയ്ഞ്ചല്‍ സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്ത് പോകും, വീട്ടില്‍ എപ്പോഴും വഴക്ക്, സഹികെട്ട് മകളെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് പിതാവ് ജോസ്‌മോന്‍

0

ആലപ്പുഴ : അച്ഛന്‍ മകളെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ മാരാരിക്കുളത്തുകാര്‍ . രാത്രിയാത്രയുമായി ബന്ധപ്പെട്ട് മകളുമായുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഫ്രാന്‍സിസിനെ (ജോസ് മോന്‍, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എയ്ഞ്ചല്‍ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ഫ്രാന്‍സിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കി. ഫ്രാന്‍സിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.

എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളില്‍ത്തന്നെ ഇരുന്നു. പുലര്‍ച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു ഇവര്‍ കരഞ്ഞതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളോട് മകള്‍ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇന്നലെ രാത്രി മണ്ണഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ പ്രത്യേകം ചോദ്യം ചെയ്തു. ഫ്രാന്‍സിസിന്റെ ഭാര്യ സിന്ധുവിനെ കേസില്‍ പ്രതി ചേര്‍ത്തേക്കും.

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനായ എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്‌കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചല്‍ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോര്‍ത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാന്‍സിസ് പൊലീസിനു നല്‍കിയ മൊഴി.

പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തുമ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയില്‍ കഴുത്തിലെ പാട് ശ്രദ്ധയില്‍പെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടര്‍ന്നു ഫ്രാന്‍സിസിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 11ന് വീട്ടിലെത്തിക്കും. സംസ്‌കാരം 12ന് ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിയില്‍. ഭര്‍ത്താവ്: പ്രഹിന്‍ (മനു).

സ്വർണവില ഇന്നും മുകളിലേക്ക്, നെഞ്ചിടിപ്പോടെ സ്വർണ്ണ പ്രേമികൾ….

0

തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിൽ തുടർച്ചയായി മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. (Gold prices rose in Kerala for the third consecutive day. The price of one ounce rose by Rs 320.) ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,840 രൂപയാണ്. ഇന്നലെ പവന് 360 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്.

3,200 രൂപയോളം കുറഞ്ഞശേഷമാണ് ഈ ആഴ്ച സ്വർണവില വർദ്ധിച്ചത്. വില ഇടിഞ്ഞതോടെ പവന് 70,000 ത്തിന് താഴേക്ക് എത്തുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്താണ് പവന്റ വില കുതിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 40 രൂപ ഉയർന്നു. ഇന്നത്തെ വില 9105 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7470 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ചു വിപണി വില 115 രൂപയാണ്.

ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72.840

ഇന്നത്തെ നക്ഷത്രഫലം

0

ജൂലൈ 03, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ദ്രവ്യലാഭം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, യാത്രാപരാജയം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം, നഷ്ടം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ധനനഷ്ടം, കലഹം, ഇച്ഛാഭംഗം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, തൊഴിൽ ലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, അഭിമാനം, മത്സരവിജയം, ബന്ധുസമാഗമം, ധനയോഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, കായികവിജയം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ ഫലവത്താവാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, യാത്രാപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. സുഹൃത്തുക്കള്‍ അകലാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ഉല്ലാസയാത്രകൾക്കു സാധ്യത.

എന്താണ് മോനെ…ഹൃദയം കവര്‍ന്ന് വീണ്ടും ലാലേട്ടന്‍, കണ്ണില്‍ മൈക്ക് തട്ടിയ സംഭവത്തില്‍, മാധ്യമപ്രവര്‍ത്തകനെ ഫോണിലൂടെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍

0

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ കണ്ണിൽ ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്. പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു.

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ കണ്ണിൽ ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്. പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു.

എനിക്ക് യാതൊരു വിധ പ്രയാസമോ പ്രശ്നമോ ഇല്ല മോനെ. പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു അത്രയേ ഉള്ളു. ഫോൺ വയ്ക്കാൻ നേരം ‘ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ’ എന്ന ഡയലോഗ് തമാശയ്ക്ക് ആവർത്തിക്കുക കൂടി ചെയ്തു. സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് മോഹൻലാൽ ഈ മാധ്യമപ്രവർത്തകന്റെ ഫോൺ നമ്പർ കണ്ടെത്തി അയാളെ വിളിച്ചത്. മോഹൻലാലിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ സനിൽകുമാറിന്റെ ഫോണിൽ നിന്നാണ് മാധ്യമപ്രവർത്തകനെ ബന്ധപ്പെട്ടത്. ആൾക്കൂട്ടത്തിനിടയില്‍ നിന്നപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഓർത്തില്ലെന്നും കയ്യിൽ നിന്നും മൈക്ക് പെട്ടന്നു വഴുതിപ്പോയതാണെന്നും മാധ്യമ പ്രവർത്തകൻ മോഹൻലാലിനോടു പറയുന്നുണ്ട്. അതിലൊന്നും കുഴപ്പമില്ലെന്നു പറഞ്ഞ താരം, നന്നായി ഇരിക്കൂ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്. അതുപോലെ നടൻ മോഹൻലാലിന്റെ സുഹൃത്തിന്റെ വാക്കുകളും വൈറലായിരിക്കുകയാണ്.

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയില്‍ അസാധാരണ നീക്കവുമായി ഹൈക്കോടതി, സിനിമ കോടതി കാണും

കൊച്ചി: കേന്ദ്ര മന്ത്രി സുരേഷ് ഗോപി നായകനായ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി.പാലാരിവട്ടത്തെ ലാൽ മീഡിയയിൽ ചിത്രം കണ്ട ശേഷം ബുധനാഴ്ച കേസ് വീണ്ടും പരിണിക്കുമെന്ന് ജസ്റ്റീസ് എൻ നഗരേഷ് ഉത്തരവിട്ടു.

നിർമ്മിതാക്കൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ അസാധാരണ നടപടി.
സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെയായിരുന്നു നിർമാതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ടീസറിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. 3 മാസമായി ടീസർ പുറത്തിറങ്ങിയിട്ട്. സ്ക്രീനിങ് കമ്മിറ്റി സിനിമ കണ്ടു. അവർ അംഗീകരിച്ചിരുന്നുവെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.