Monday, October 27, 2025
Home Blog

സ്‌കൂളിൽ മഷി ഒഴിച്ചെന്ന പേരിൽ പ്രധാനാധ്യാപികയുടെ മർദ്ദനം; പെൺകുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം………

0

ചെന്നൈ ( Chennai ) : സ്‌കൂളിൽ മഷി ഒഴിച്ചെന്ന പേരിൽ പതിനൊന്നുകാരിക്ക് പ്രധാനാധ്യാപികയുടെ ക്രൂര മർദനം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ (ജിസിസി) പുഴുത്തിവാക്കത്തുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാനാധ്യാപികയായ കെ ഇന്ദിരാഗാന്ധിയാണ് പെൺകുട്ടിയെ മർദിച്ചത്.

ബുധനാഴ്ച തലവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിയെ ഗിണ്ടിയിലെ കലൈഞ്ജർ സെന്റിനറി സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ (കെസിഎസ്എച്ച്) പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ തലച്ചോറിൽ ചെറിയ രക്തസ്രാവം ഉണ്ടായതായാണ് സംശയം. നിലവിൽ ന്യൂറോളജി സെക്ഷനിലെ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

പെൺകുട്ടിയെ വടി ഒടിയുന്നത് വരെ അധ്യാപിക തല്ലിയതായി വിദ്യാർത്ഥിയുടെ സഹപാഠികൾ പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ കൈകളും കാലുകളും നീര് വച്ചിരുന്നു. ജിസിസി നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിയ മർദിച്ചെന്ന് പ്രധാനാധ്യാപിക സമ്മതിച്ചു. പ്രധാനാധ്യാപിക കെ ഇന്ദിരാഗാന്ധിയെ ജിസിസി സസ്‌പെൻഡ് ചെയ്തു.

ഡോക്ടർ കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പെഴുതി ജീവനൊടുക്കിയ സംഭവം; 2 പൊലീസുകാർക്കെതിരെ എഫ്ഐആർ, അന്വേഷണമാരംഭിച്ചു

0

ന്യൂഡൽഹി (Newdelhi) : മഹാരാഷ്ട്രയിൽ സബ് ഇൻസ്പെക്ടർക്കെതിരെ ബലാത്സം​ഗ കുറ്റം ആരോപിച്ച് ആത്മഹത്യക്കുറിപ്പെഴുതിയ ശേഷം യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. (An FIR has been registered against two policemen and an investigation has been launched in Maharashtra in the case of a young doctor committing suicide after writing a suicide note accusing a sub-inspector of rape.) വ്യാജ മെഡിക്കൽ റിപ്പോര്‍ട്ടുണ്ടാക്കാൻ ഡോക്ടറെ പൊലീസ് ഉദ്യോ​ഗസ്ഥർ സമ്മര്‍ദ്ദം ചെലുത്തിയെന്ന ബന്ധുക്കളുടെ പരാതിയിലും അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേസെടുത്തതോടെ ഒളിവില്‍ പോയ ഉദ്യോ​ഗസ്ഥരെ കണ്ടെത്താന്‍ അന്വേഷണ സംഘം ഊർജിതമായ തെരച്ചിൽ ആരംഭിച്ചു.

പൊലീസ് ഉദ്യോ​ഗസ്ഥർ ബലാല്‍സം​ഗം ചെയ്തെന്നും പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ലെന്നും ഇടത് കൈപ്പത്തിയില്‍ ആത്മഹത്യകുറിപ്പെഴുതിയ ശേഷമാണ് മഹാരാഷ്ട്രയില്‍ യുവ ഡോക്ടര്‍ അത്മഹത്യ ചെയ്തത്. സംഭവത്തില്‍ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുവതി ആരോപിച്ച സബ് ഇന്‍സപക്ടറെ സസ്പെന്‍റ് ചെയ്തിരുന്നു. അതെസമയം ഇത് സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സത്താറ ജില്ലയിലെ ഫാല്‍ട്ടന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായിരുന്ന സംപാഡ മുണ്ടെ അത്മഹത്യ ചെയ്യുന്നത് ഇന്നലെ അര്‍ദ്ധ രാത്രിയാണ്. ഇടതുകൈപ്പത്തിയില്‍ എഴുതിയ ആത്മഹത്യകുറിപ്പില്‍ സത്താറയിലെ രണ്ട് പോലീസുകാര്‍ക്കെതിരെയായിരുന്നു ആരോപണം. എസ് ഐ ഗോപാല്‍ ബദ്ന നാല് തവണ ബലാല്‍സം​ഗം ചെയ്തു. അഞ്ചുമാസമായി ശാരീരികമായും മാനസികമായും പിഡിപ്പിക്കുന്നു. ഇതോടൊപ്പം പോലീസുദ്യോഗസ്ഥനായ പ്രശാന്ത് ബങ്കര്‍ മാനസികമായും പീഡിപ്പിച്ചു. ഇതിനാല്‍ ജീവന്‍ അവസാനിപ്പിക്കുന്നു. ഇതായിരുന്നു കുറിപ്പിന്‍റെ ചുരുക്കം. യുവ ഡോക്ടര്‍ ജൂന്‍ 21ന് എസിപിക്ക് പോലിസുകാരുടെ പീഡനത്തെകുറിച്ച് പരാതി നല്‍കിയിരുന്നു. മുന്നു മാസത്തിലേറെ കാത്തിരുന്നിട്ടും നടപടിയുണ്ടായില്ല. ഇതും ആതമഹത്യക്ക് കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇന്നത്തെ നക്ഷത്രഫലം

0

ഒക്ടോബർ 25, 2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, ശത്രുശല്യം, ശരീരക്ഷതം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ഉല്ലാസയാത്രകൾക്കു സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ദ്രവ്യലാഭം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം, അഭിമാനം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിപ്രായവ്യത്യാസം, കലഹം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, നേട്ടം, അംഗീകാരം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, അലച്ചിൽ, ചെലവ്, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, നേട്ടം, സന്തോഷം, ശത്രുക്ഷയം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, സന്തോഷം, ശത്രുക്ഷയം, മത്സരവിജയം, ഉത്സാഹം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ്, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

കോടികൾക്കായി അനസ്തീസിയ നൽകി ഡോക്ടർ, ഭാര്യയെ വേണ്ട സ്വത്ത് മതി; ഡോ.കൃത്രിക റെഡ്ഡി കൊലക്കേസിൽ വഴിത്തിരിവ്….

0

ബെംഗളൂരു (Bangalur) : ഡോ.കൃത്രിക റെഡ്ഡി കൊലക്കേസിൽ വഴിത്തിരിവ്. (A breakthrough in the Dr. Krithrika Reddy murder case.) കൃതികയെ ഭർത്താവ് ഡോ.മഹേന്ദ്ര റെഡ്ഡി കൊന്നതിനു പിന്നിൽ സ്വത്തും പ്രധാന ഘടകമായി. കൃതികയ്ക്ക് അസുഖമുണ്ടെന്ന കാര്യം കുടുംബം മറച്ചുവച്ചതിൽ തനിക്ക് അതൃപ്തിയുണ്ടായിരുന്നെന്ന് മഹേന്ദ്ര പൊലീസിനോട് പറഞ്ഞു.

വിവാഹമോചനം നേടിയാൽ സ്വത്ത് കിട്ടില്ല എന്ന് അറിയാവുന്നതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. കോടിക്കണക്കിനു രൂപയുടെ സ്വത്തുകൾ കൃത്രികയ്ക്കുണ്ട്. 15 എംഎൽ അനസ്തീസിയ മരുന്നാണ് കൃതികയുടെ ശരീരത്തിൽ കുത്തിവച്ചത്.

ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. ഏപ്രിൽ 23നാണ് കൃതികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 21ന് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ശസ്ത്രക്രിയയ്ക്കു മുൻപ് ബോധം കെടുത്തുന്നതിനു നൽകുന്ന മരുന്ന് മഹേന്ദ്ര അമിത അളവിൽ നൽകി. വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്കു കൊണ്ടുപോയി. അന്നു രാത്രി തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്തി മറ്റൊരു ഡോസ് കൂടി നൽകി.

കുത്തിവയ്പ്പ് നൽകിയ സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്നു നൽകി. പിറ്റേന്നു രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ചു.

അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. കൃതികയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകം.

രാജസ്ഥാനിൽ കുടുംബസുഹൃത്ത് 3 വയസുകാരിയെ കയ്യിലെ ചിപ്സ് കാണിച്ച് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതായി പരാതി…

0

ജയ്പൂർ (Jaipur) : രാജസ്ഥാനിലെ ജോധ്പൂരിൽ 3 വയസുകാരിയായ ദളിത് പെൺകുട്ടിയെ കുടുംബ സുഹൃത്തായ ആൾ ബലാത്സംഗം ചെയ്തതായി പരാതി. (A 3-year-old Dalit girl was allegedly raped by a family friend in Jodhpur, Rajasthan.) പ്രതി കുട്ടിയെ ചിപ്സ് കൊടുത്ത് പ്രലോഭിപ്പിച്ച് അടുത്തുള്ള വയലിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. തുടർന്ന് പരിക്കുകളോടെ പെൺകുട്ടിയെ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു ഇയാൾ.

പെൺകുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് കുടുംബം നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ കുട്ടിയുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് റഫർ ചെയ്തു. പ്രാഥമിക പരിശോധനയിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കുറ്റകൃത്യത്തിന് ശേഷം പ്രതി ഭരത്പൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാലിയിൽ വെച്ച് ഇയാൾ അറസ്റ്റിലായി. ഇയാൾ പോൺ ചിത്രങ്ങൾക്ക് അടിമയാണെന്നും, ഈ സംഭവത്തിന് തൊട്ടു മുൻപ് 15 ഓളം വീഡിയോകൾ കണ്ടിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അതേ സമയം, സംഭവം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് ക്രമസമാധാന നില വഷളാകുന്നതിലും സ്ത്രീകൾക്കെതിരായ, പ്രത്യേകിച്ച് ദളിത്, ആദിവാസി സമൂഹങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനുമെതിരെ സംസ്ഥാന സർക്കാരിനെതിരെ ഇത് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവായ അശോക് ഗെലോട്ട്. രാജസ്ഥാൻ നിയമസഭയിൽ ഇക്കഴിഞ്ഞിടെ അവതരിപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024 ജനുവരി 1 നും 2025 ജനുവരി 31 നും ഇടയിൽ, സംസ്ഥാനത്തുടനീളം എസ്‌സി-എസ്ടി സ്ത്രീകൾ ഉൾപ്പെട്ട 763 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ആകെ കേസുകളിൽ 333 എണ്ണത്തിൽ മാത്രമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണമുയരുന്നത്.

ബിഗ് ബോസ് സീസൺ 7 : ​ചെറുപ്പകാലം മുതൽ ഞാൻ അധ്വാനിക്കാൻ തുടങ്ങി; ആദ്യ പ്രതിഫലം 100 രൂപ, ഇന്ന് ലക്ഷങ്ങൾ വരുമാനം ; അനുമോൾ

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും ബി​ഗ് ബോസ് മത്സരാർത്ഥിയുമായ അനുമോൾ. (Actress and Bigg Boss contestant Anumol is well-known to Malayali miniscreen audiences.) സീരിയലുകളിലൂടെയും സ്റ്റാർ മാജിക്കിലൂടെയുമെല്ലാം പ്രിയങ്കരിയായ അനുമോൾ ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായും തിളങ്ങുകയാണ്.

ടോപ്പ് ഫൈവിൽ അനുമോൾ തീർച്ചയായും ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.വളരെ ചെറുപ്പകാലം മുതൽ തന്നെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളായിരുന്നു അനുമോൾ.

13 വയസ്സുള്ളപ്പോൾ അടുത്ത വീട്ടിലെ കുട്ടികൾക്ക് ട്യൂഷനെടുത്ത് പണം സമ്പാദിച്ചു. 50- 100 രൂപയൊക്കെയായിരുന്നു അന്ന് ലഭിച്ചത്. ഇത് തന്റെ പഠനാവശ്യത്തിനും യൂണിഫോം, ബുക്ക്, ബാഗ് വാങ്ങിക്കാൻ ഉപയോ​ഗിക്കും.

18 വയസ്സിലാണ് അനുമോൾ സീരിയൽ രംഗത്ത് എത്തിയത്. പിന്നാലെ പ്രതിഫലമായി 1000 രൂപ ലഭിച്ചു. ആദ്യകാലത്ത് ഒന്നിലധികം സീരിയലുകളിൽ അഭിനയിച്ചിരുന്നു.

പല വേദികളിലും താരം തന്റെ ചെറുപ്പക്കാലത്തെ കുറിച്ച് പറഞ്ഞിരുന്നു. കാശ് കൊടുത്ത് വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുന്ന ശീലം തനിക്കില്ലെന്നും അനുമോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിവരുന്നു.

ബിഗ് ബോസ് സീസൺ 7 ; ​പെട്ടി പാക്ക് ചെയ്തു, ഷാനവാസ് വിഷയത്തിൽ നെവിനെ പുറത്താക്കുമോ?

0

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് എൺപത്തി ഒന്ന് ദിവസം പിന്നിടുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടം അതിരുകടക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ദിവസം വീട്ടിൽ കലുക്ഷിതമായ സംഭവങ്ങളാണ് അരങ്ങേറിയത്. അടുക്കളയിൽ നിന്ന് നെവിനും ഷാനവാസും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതിനു പിന്നാലെ ഷാനവാസിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു.

ഷാനവാസിനെ ഉടനെ തന്നെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. ഇവിടെ നിന്ന് വൈദ്യ സഹായം നൽകിയതിനു ശേഷം കൂടുതൽ പരിശോധനകൾക്കായി ഷാനവാസിനെ താല്കാലികമായി ആശുപത്രിയിലേക്ക് മാറ്റി. ഇക്കാര്യം ബി​ഗ് ബോസ് ഹൗസിലെ മറ്റ് മത്സരാർത്ഥികളെ അറിയിച്ചിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഷാനവാസ് നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. താരം ഇതുവരെ വീട്ടിലേക്ക് തിരികെയെത്തിയിട്ടില്ല. എന്നാൽ വയ്യാതെ നിലത്ത് വീണ ഷാനവാസിന്റേത് ഓവർ ആക്ടിം​ഗ് എന്നായിരുന്നു അക്ബർ, നെവിൻ, ആര്യൻ എന്നിവർ പറഞ്ഞത്. ഇതോടെ വീണ്ടും മറ്റ് മത്സരാർത്ഥികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി.

സംഭവം വഷളായതോടെ ബിഗ് ബോസ് നെവിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനി ഒരു തവണകൂടി ഇത്തരം പെരുമാറ്റം ആവർത്തിച്ചാൽ നെവിനെ ഉടൻ തന്നെ ഹൗസിൽ നിന്ന് പുറത്താക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം പെരുമാറാനുള്ള സ്ഥലമല്ലിതെന്നും ഒരു രീതിയിലുള്ള ശാരീരിക ആക്രമണങ്ങളും ഇവിടെ വച്ച് പൊറുപ്പിക്കില്ലെന്നും ബി​ഗ് ബോസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതോടെ ഷാനവാസ് വിഷയം നെവിനെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്. വീട്ടിൽ നിന്ന് പുറത്ത് പോകേണ്ടി വരുമോ എന്ന ഭയവും നെവിനെ അലട്ടുന്നുണ്ട്. നെവിന്റെ പെരുമാറ്റത്തിലും സംസാരത്തിലും ഇത് വ്യക്തമാണ്. നെവിൻ തന്റെ ബാഗുകളും പെട്ടിയുമെല്ലാം പാക്ക് ചെയ്യുന്ന കാഴ്ചയാണ് പ്രേക്ഷകർ ലൈവിൽ കണ്ടത്. എപ്പോൾ വേണമെങ്കിലും ബിഗ് ബോസ് തന്നെ പുറത്താക്കാം എന്ന് മനസ്സിലാക്കി, വസ്ത്രങ്ങളെല്ലാം മടക്കി വെച്ച്, ഹൗസ് വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് നെവിൻ.

രാവിലെ ഭക്ഷണം പാകം ചെയ്യുന്ന സമയത്തും ഇക്കാര്യത്തെ കുറിച്ച് നെവിൻ സംസാരിച്ചിരുന്നു. താൻ ഇവിടെ നിന്ന് പുറത്ത് പോകുന്നെങ്കിൽ നന്നായി കളിക്കാൻ അക്ബറിന് നിർദേശം നൽകുകയായിരുന്നു. താൻ ആരെയും അറിഞ്ഞ് ഉപദ്രവിക്കാറില്ലെന്നും ഷാനവാസ് തനിക്കെതിരെ പറയുകയാണെങ്കിൽ താൻ പുറത്ത് പോകാൻ തയ്യാറാണെന്നും നെവിൻ അക്ബറിനോട് പറഞ്ഞു. നെവിൻ- ഷാനവാസ് വിഷത്തിൽ ബിഗ് ബോസ് എന്ത് തീരുമാനം എടുക്കുമെന്ന് അറിയാൻ വാരാന്ത്യ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും.

‘ഗുരുവായൂരില്‍ നിന്ന് ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല, എല്ലാത്തിനും കൃത്യമായ കണക്കുണ്ട്’

0

ഗുരുവായൂര്‍ (Guruvayoor) : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഒരു തരി സ്വര്‍ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍. (Devaswom Chairman Dr. V.K. Vijayan said that not a single grain of gold or other valuables from the Guruvayur temple has been lost.) ദേവസ്വത്തിന്റെ ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ അറിയിച്ചു.

സത്യവിരുദ്ധമായ പ്രചരണത്തിലൂടെ ഭക്തസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി ശക്തമായ പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ല. നിത്യ ഉപയോഗത്തിനുള്ളവ മേല്‍ശാന്തിയുടെ സ്റ്റോക്കിലും ബാക്കിയുള്ളവ ഡബിള്‍ ലോക്കറിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഭണ്ഡാരത്തില്‍ നിന്നും സ്വര്‍ണ്ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി പ്രതിനിധികളടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഭക്തജന പ്രതിനിധികളുടെയും സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്.

സ്വര്‍ണ്ണ ബാറുകള്‍ ക്ഷേത്രത്തിലില്ല, ക്ഷേത്രാവശ്യങ്ങള്‍ക്ക് ശേഷമുള്ള സ്വര്‍ണം കേന്ദ്ര ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള മിന്റില്‍ ഉരുക്കി ബാറുകളാക്കി മുംബൈയിലെ എസ്ബിഐയുടെ ബുള്ള്യന്‍ ബ്രാഞ്ചിലെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ച് പലിശ വരുമാനം നേടുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ശുദ്ധീകരണത്തിനായി ഏല്‍പ്പിക്കാറില്ലെന്നും ദേവസ്വം വ്യക്തമാക്കി.

ആനക്കൊമ്പ് സ്റ്റോക്കില്‍ ഇല്ലെന്ന വാര്‍ത്ത തീര്‍ത്തും അപഹാസ്യകരമാണ്. ആനക്കൊമ്പ് മുറിക്കുന്നത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ്. മുറിച്ച കഷ്ണങ്ങളും പൊടിയടക്കം വനംവകുപ്പ് ഏറ്റെടുക്കുകയും അവരുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ചെലവ് മാത്രമാണ് ദേവസ്വം വഹിക്കുന്നത്. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ നടക്കുന്ന ഭണ്ഡാരം എണ്ണല്‍ ഹൈക്കോടതി നിയോഗിച്ച പ്രതിനിധികള്‍, തന്ത്രി, സാമൂതിരിയുടെ പ്രതിനിധി, എ.ജി. ഓഫീസ് പ്രതിനിധി, ദേവസ്വം അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്. പണത്തിന്റെയും സ്വര്‍ണ്ണം, വെള്ളി ഉള്‍പ്പെടെയുള്ളവയുടെ മുഴുവന്‍ വിവരങ്ങളും മാധ്യമങ്ങളെ അറിയിക്കാറുണ്ട്.

രസീത് നല്‍കുന്നത്: ഭക്തര്‍ ദേവസ്വം ഓഫീസില്‍ സമര്‍പ്പിക്കുന്ന എല്ലാ വഴിപാട് സാധനങ്ങള്‍ക്കും രസീത് നല്‍കുന്നുണ്ട്. എന്നാല്‍ ഭണ്ഡാരത്തില്‍ സമര്‍പ്പിക്കുന്നവയ്ക്ക് രസീത് നല്‍കാന്‍ കഴിയില്ല. ഇവ ഭണ്ഡാരം എണ്ണലില്‍ കൃത്യമായി രേഖപ്പെടുത്തുന്നു. കുങ്കുമപ്പൂവ്: ക്ഷേത്രത്തില്‍ കിലോക്കണക്കിന് കുങ്കുമപ്പൂ ലഭിക്കുന്നു എന്ന വാര്‍ത്ത ലേഖകന്റെ ഭാവന മാത്രമാണ്. ലഭിക്കുന്ന കുങ്കുമപ്പൂവ് പ്രത്യേക സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ക്കുകയും, കുറവുള്ളവ ടെന്‍ഡര്‍ വഴി കശ്മീരില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യുന്നു.

ഉരുളി നഷ്ടപ്പെട്ടിട്ടില്ല: 2000 കിലോ തൂക്കമുള്ള ഉരുളി കാണാനില്ലെന്ന വാര്‍ത്ത സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. പ്രസ്തുത ഉരുളി തിടപ്പിള്ളിയില്‍ ഏറെക്കാലമായി പായസ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് എത്തിച്ച ഉരുളി സമര്‍പ്പണം അന്ന് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട്: 2019-20 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിഷയങ്ങളില്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം രേഖപ്പെടുത്താനാകില്ലെന്നും ദേവസ്വം അറിയിച്ചു.

സ്വർണവില മുകളിലേക്ക് കയറുന്നു, പവന് കൂടിയത് നോക്കാം!

0

കുറച്ച് ദിവസത്തെ തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. (After a few days of continuous decline, gold prices in the state are rising again.) ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92000 രൂപയായി. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ വില്‍പ്പന വില.

സ്വര്‍ണവില ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് 92,320 രൂപയായി കുറഞ്ഞു.

ആനക്കൊമ്പ് കേസ്; മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി, ഉത്തരവ് റദ്ദാക്കി ഹൈക്കോടതി…

0

കൊച്ചി (Kochi) : നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. (The High Court has quashed the government order that legalized actor Mohanlal’s possession of elephant tusks.) ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു.