Friday, March 28, 2025
Home Blog

അഴിമതിക്കെതിരായ പോരാട്ടം തുടരും; മാത്യു കുഴൽനാടൻ

0

കൊച്ചി (Kochi) : മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. (Mathew Kuzhalnadan’s response comes in the wake of the High Court rejecting the petition seeking a vigilance investigation into the Masapadi case.) അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റിസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.

മ്യാന്‍മറിൽ അതിശക്തമായ ഭൂചലനം, റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത; 20 പേ‍‍ർ കൊല്ലപ്പെട്ടു

0

ഇന്ന് മ്യാൻമറിൽ 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർച്ചയായ ഭൂകമ്പങ്ങൾ ഉണ്ടായി, തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. (Two consecutive earthquakes measuring 7.7 and 6.4 struck Myanmar today, and strong tremors were also felt in Thailand’s capital, Bangkok.) മ്യാൻമറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണതായും സാഗൈങ്ങിനടുത്തുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു അത്. വൻ ഭൂകമ്പത്തിന്റെ ഫലമായി നിരവധി കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്.

തായ്‍ലാൻഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേ സമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകൾ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ആളുകൾ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.

മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും ആശ്വാസം ; മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; തെളിവില്ലെന്ന് ഹൈക്കോടതി

0

കൊച്ചി (Kochi) : ഹൈക്കോടതി മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. (The High Court rejected the petition seeking a vigilance investigation in the Masapadi case.) മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.

ഒട്ടകം ഗോപാലന്‍ മാധ്യമങ്ങളോട്, ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണനോട് മാപ്പ് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ടിവി

ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെയുളള മോശം പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ചാനല്‍. സിപിഎം നേതാവ് പി.കെ.ശ്രീമതിയോട് കോടതിയില്‍ വച്ച് ഖേദം പ്രകടനം നടത്തുന്ന വാര്‍ത്ത തത്സമയം സംപ്രേക്ഷണം ചെയ്തപ്പോള്‍ കൊടുത്ത ക്യാപ്ഷനും ഹാഷ് ടാഗുമാണ് വിവാദത്തിലായത്.

ഒട്ടകം ഗോപാലന്‍ മാധ്യമങ്ങളോട് എന്നാണ് വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയത്. ഒപ്പം ഒട്ടകം ഗോപാലന്‍ എന്ന ഹാഷ് ടാഗും. സംഭവം ബിജെപി അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്‍ ചര്‍ച്ചയായതോടെ ഡിജിറ്റല്‍ ഹെഡ് ഉണ്ണീ ബാലകൃഷ്ണന്‍ ബി.ഗോപാലകൃഷ്ണനെ നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞു.ഒപ്പം ചാനലിലും സോഷ്യല്‍ മീഡിയ ഹാന്റിലുകളിലും മാപ്പ് പറഞ്ഞുകൊണ്ടുളള കാര്‍ഡും പ്രസിദ്ധീകരിച്ചു.

എന്നാല്‍ ശക്തമായ നടപടികളോടെ മുന്നോട്ട് പോകാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്‌കരിക്കാനും നിയമനടപടികളുമായി മുന്നോട്ടുപോകുവാനുമാണ് നേതാക്കള്‍ തീരുമാനിച്ചു. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലിലെ സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധമുളള സുജയപാര്‍വതിയും, കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാറും ബിജെപി നേതാക്കളുമായും അഡ്വ.ബി.ഗോപാലകൃഷ്ണനോടും സംസാരിച്ച് തടിയൂരുകയുമായിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് പോക്സോ കേസ് എടുത്തതും വന്‍വിവാദമായിരുന്നു.

നാല് ചക്കക്കുരു മാത്രം ഉപയോഗിച്ച് മുടി നിമിഷ നേരം കൊണ്ട് കറുപ്പിക്കാം…

0

തല നരയ്ക്കുന്നത് ഭൂരിഭാഗം ചെറുപ്പക്കാരും നേരിടുന്ന പ്രശ്‌നമാണ്. കാരണം കറുത്ത മുടിയിഴകകൾക്കിടയിൽ വെള്ളമുടി പ്രത്യക്ഷപ്പെടുന്നത് സൗന്ദര്യം ഇല്ലാതാക്കും. അതുകൊണ്ട് തന്നെ നര വരുന്നത് പലരെയും മാനസികമായി ബാധിക്കാറുണ്ട്.

മുടി നരച്ച് തുടങ്ങിയാൽ ആദ്യം നാം ആശ്രയിക്കുക ഡൈകളെ ആയിരിക്കും. ഡൈകൾ മുടി കറുപ്പിക്കാൻ ഏറെ ഫലപ്രദമാണെന്ന് എല്ലാവർക്കും അറിയാം. നല്ല കറുകറുത്ത മുടി ഡൈകൾ പ്രധാനം ചെയ്യുന്നു. എന്നാൽ ഡൈ അടിയ്ക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക എന്നതാണ് വാസ്തവം.

മുടിയെ ദോഷമായി ബാധിക്കുന്ന ധാരാളം കെമിക്കലുകൾ ഡൈയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൈയുടെ സ്ഥിരമായ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിയുടെ വേരുകൾ ദുർബലം ആകുന്നതിനും മുടി ധാരാളം കൊഴിയുന്നതിനും ഇത് കാരണം ആകും. അത് മാത്രമല്ല മുടിയിഴകൾ പൂർണമായി നരയ്ക്കുന്നതിനും ഡൈയുടെ ഉപയോഗം വഴിവെച്ചേക്കാം. ഈ സാഹചര്യത്തിൽ എന്ത് ചെയ്യും?.

മുടിയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് തന്നെ നമുക്ക് നരയെ ഇല്ലാതാക്കാവുന്നത് ആണ്. ഇതിനായി ഡൈ തന്നെ ഉപയോഗിക്കാം. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന കെമിക്കൽ ഡൈ അല്ല, മറിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നാച്യുറൽ ഡൈ നമുക്ക് ഉപയോഗിക്കാം.

ഡൈ വീട്ടിൽ ഉണ്ടാക്കാൻ ആദ്യം വേണ്ടത് ചക്കക്കുരു ആണ്. നന്നായി തൊലി കളഞ്ഞ ചക്കക്കുരു ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം മിക്‌സിയിൽ നന്നായി പൊടിച്ച് എടുക്കാം. ഈ പൊടി ഒരു ഇരുമ്പ് ചീന ചട്ടിയിൽ ഇട്ട് ചൂടാക്കുകയാണ് അടുത്ത പടി. നല്ല കറുപ്പ് നിറമാകുന്നതുവരെ ഈ പൊടി ചൂടാക്കാം.

ശേഷം ഇത് ചൂടാറാൻ വയ്ക്കുക. തണുത്താൽ നല്ല അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കാം. ഇനി ഒരു പാത്രത്തിൽ അൽപ്പം വെള്ളം എടുത്ത് ചൂടാക്കാം. ഇതിലേക്ക് ഒരു സ്പൂൺ തേയില ഇട്ട് നന്നായി തിളപ്പിക്കുക. ഇനി വീണ്ടും ഇരുമ്പ് ചട്ടിയെടുത്ത് അതിലേക്ക് ഹെന്ന പൗഡർ, മൂന്ന് സ്പൂൺ നീലയമരി, ചക്കക്കുരു പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് നന്നായി ചൂടായ ശേഷം അൽപ്പം തേയില വെള്ളം ഒഴിച്ച് കൊടുക്കാം. പേസ്റ്റ് രൂപത്തിൽ ആകുന്നതുവരെ വേണം വെള്ളം ഒഴിച്ച് കൊടുക്കാൻ.

ഇനി ഈ പേസ്റ്റ് രണ്ട് മണിക്കൂർ നേരം അടച്ചുവയ്ക്കുക. ഇനി ഉപയോഗിക്കാം. തലേ ദിവസം ഈ മിശ്രിതം ഉണ്ടാക്കി രാവിലെ തലയിൽ തേയ്ക്കുന്നതും നന്നാകും. ഈ ഡൈ തലയിൽ തേയ്ക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എണ്ണമയം ഒട്ടും ഇല്ലാത്ത മുടിയിൽ വേണം ഈ ഡൈ തേയ്ക്കാൻ.

ഭാര്യയുടെ പ്രണയം സാക്ഷാത്കരിച്ച് ഭര്‍ത്താവ് , കാമുകനുമായുളള വിവാഹം സ്വന്തം ചെലവില്‍ നടത്തിക്കൊടുത്തു. ഒറ്റ നിബന്ധന മാത്രം മക്കളെ തരില്ല…

0

ലഖ്നൗ (Lucknow) : ഉത്തർപ്രദേശിലെ ​ഗൊരഖ്പുരിൽ ഭാര്യയെ കാമുകനുമായി വിവാഹം കഴിപ്പിച്ച് യുവാവ്. (A young man married his wife to his lover in Gorakhpur, Uttar Pradesh.) സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു 2017 ലാണ് രാധികയെ വിവാഹം കഴിച്ചത്. ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഒന്നര വർഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. അവളോട് പറയാതെ ഗ്രാമത്തിലേക്ക് മടങ്ങുകയും ഭാര്യയും കാമുകനും തമ്മിലെ ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു.തുടർന്ന് വിവരം ​ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിർന്നവരെ അറിയിച്ചു.

ഈ ബന്ധവുമായി ബന്ധപ്പെട്ട് ഇയാൾ ഭാര്യയുമായി കലഹിക്കുകയോ തർക്കമുണ്ടാക്കുകയോ ചെയ്തില്ല. ഭാര്യയുടെയും കാമുകന്റെയും വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയും വിവാഹം നടത്തിക്കൊടുക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. ​ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരം രാധിക കാമുകനായ വികാസിനെ വിവാഹം കഴിച്ചു. ചടങ്ങുകൾക്കെല്ലാം ബബ്ലു സാക്ഷിയായി.

തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്ത് നിയമപരമാക്കി. അതേസമയം മക്കളെ തനിക്ക് വേണമെന്ന് ബബ്ലു അറിയിക്കുകയും രാധിക സമ്മതിക്കുകയും ചെയ്തു. മക്കളെ താൻ ഒറ്റയ്ക്ക് വളർത്തുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് അപകടം സംഭവിക്കുന്നത് ഒഴിവാക്കാനാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചതെന്ന് ബബ്ലു വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എനിക്ക് സംഭവിക്കാവുന്ന ദോഷങ്ങൾ ഒഴിവാക്കാൻ ഞാൻ അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു.

സമീപകാലത്ത് ഭർത്താക്കന്മാർ ഭാര്യമാരാൽ കൊല്ലപ്പെടുന്നത് നമ്മൾ കണ്ടു. മീററ്റിൽ സംഭവിച്ചത് കണ്ടതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ ഭാര്യയെ അവളുടെ കാമുകനെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. താനും രാധികയും വിവാഹമോചിതരല്ലാത്തതിനാൽ വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യത്തിന്, ഗ്രാമവാസികളുടെ സാന്നിധ്യത്തിലാണ് ഇത് നടന്നതെന്നും കുടുംബാംഗങ്ങളാരും എതിർത്തില്ലെന്നും ബബ്ലു പറഞ്ഞു.

സ്വന്തം ഭാര്യയുടെ മൃതദേഹം പെട്ടിയിലാക്കി ശുചിമുറിയിൽ ഉപേക്ഷിച്ച ഭർത്താവ് പിടിയിൽ…

0

ബെംഗളൂരു (Bangalur) : മഹാരാഷ്ട്രയിൽ ഭാര്യയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച ഭർത്താവ് പിടിയിൽ. (Man arrested for killing wife and dumping body in coffin in Maharashtra) ഗൗരി അനിൽ സംബേകറെയാണ് (32) ഭർത്താവ് രാകേഷ് കൊലപ്പെടുത്തിയത്. ഇയാളെ പുണെയിൽനിന്നു കസ്റ്റഡിയിലെടുത്തു. ഹുളിമാവിലെ ദൊട്ട കമ്മനഹള്ളിയിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗൗരിയുടെ മാതാപിതാക്കളെ താൻ മകളെ കൊന്നതായി പ്രതി അറിയിച്ചിരുന്നു. ഈ വിവരം ഗൗരിയുടെ കുടുംബം പുണെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം ബെംഗളൂരു പൊലീസിന് കൈമാറുകയായിരുന്നു.

‘‘ഹുളിമാവിലെ വീട്ടിൽ ഒരാൾ തൂങ്ങിമരിച്ചെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചു. ഹുളിമാവ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. കതകു ചവിട്ടി തുറന്നാണ് ഉദ്യോഗസ്ഥർ അകത്തുകയറിയത്. തുടർന്നു നടത്തിയ പരിശോധനയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നില്ല. പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണം വ്യക്തമാകും’’. – മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

അജിംസ് എരപ്പന്‍, സി.ദാവൂദ് വികൃത ജീവി, മീഡിയവണ്ണിനെതിരെ കട്ടക്കലിപ്പില്‍ കെ.ടി ജലീല്‍

0

മീഡിയവണ്‍ ചാനലിനെയും ജമാഅത്തെ ഇസ്ലാമിയെയും കടന്നാക്രമിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. മീഡിയവണ്ണില്‍ സംപ്രേക്ഷണം ചെയ്ത ‘ഔട്ട് ഓഫ് ഫോക്കസ്’ പരിപാടിയില്‍ അവതാരകര്‍ ജലീലിനെതിരെ നടത്തിയ വിമര്‍ശനമാണ് പ്രകോപനത്തിന് കാരണം. കെ ടി ജലീല്‍ ഒരു സാമൂഹ്യ ശല്യമായിട്ട് കാലമേറെ ആയെന്നും അടിമ വംശത്തിന്റെ സുല്‍ത്താനെന്ന് സമ്പൂര്‍ണമായും ജലീലിനെ വിളിക്കാമെന്നും മീഡിയ വണ്ണില്‍ അവതാരകര്‍ പറഞ്ഞിരുന്നു.

ജലീലിന്റെ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇരുപത്തിയേഴാം രാവിലെ മീഡിയാ വണ്‍ സംസ്‌കാരം ഞാനുമിങ്ങെടുത്തു!

സി ദാവൂതെന്ന ‘വികൃത’ ജീവിയെ ശൂറാ മെമ്പറാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ അധമത്വത്തെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ഇവന്റെ വ്യക്തിഹത്യക്ക് കേരളത്തില്‍ ഏറ്റവുമധികം ഇരയായിട്ടുണ്ടാവുക സി.പി.ഐ (എം) നേതാക്കളാകും.

‘ഔട്ട് ഓഫ് ഫോക്കസ്’ എന്ന മീഡിയ വണ്‍ പ്രോഗ്രാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ താറടിക്കാന്‍ മാത്രം ലക്ഷ്യമിട്ട് മൗദൂദിസ്റ്റുകള്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് അതിന്റെ ഓരോ എപ്പിസോഡ് പരിശോധിച്ചാലും ബോദ്ധ്യമാകും. അവര്‍ക്ക് വിശുദ്ധനാകണമെങ്കില്‍ പിണറായി വിജയനെ നാല് ചീത്ത വിളിക്കണം. സി.പി.എമ്മിനെ തള്ളിപ്പറയണം. മുമ്പ് കള്ളനെന്നും കൊള്ളക്കാരനെന്നും മുദ്രകുത്തിയ പലരെയും അവര്‍ വിശുദ്ധരാക്കിയത് സമീപ കാലത്ത് നാം കണ്ടതാണ്. ഒരൊറ്റ കാര്യമേ അവര്‍ ചെയ്തുള്ളൂ. പിണറായി വിജയനെ നാല് ചീത്ത വിളിച്ചു.

ഇന്നന്തേ ‘സഹോദരമതസ്ഥരെ’ ആരെയും കിട്ടിയില്ലെ അടുപ്പിന്റെ മൂലക്കല്ലാകാന്‍. മൂന്ന് കല്ലിനും ഒരു നിറമായത് മീഡിയാ വണ്‍ തന്ത്രത്തിന്റെ ലംഘനമാണല്ലോ? ഇന്ന് ഇരുപത്തിയേഴാം രാവായത് കൊണ്ടാകും സാധാരണ കാണാറുള്ളവരെ കാണാതിരുന്നത്! ജമാഅത്തെ ഇസ്ലാമി അവരുടെ തീവ്രവാദ അജണ്ട ഒളിച്ചു കടത്തുന്നത് ദാവൂദിലൂടെയാണ്. ലോകത്ത് തന്നെക്കാള്‍ വലിയ അറിവാളനില്ലാ എന്ന മട്ടില്‍ ‘വികൃതന്‍” നടത്തുന്ന യാതൊരു കഴമ്പുമില്ലാത്ത തീര്‍ത്തും വര്‍ഗ്ഗീയവും വംശീയവുമായ നിരീക്ഷണങ്ങള്‍ നാല് മൗദൂദിക്കുട്ടികളെ രോമാഞ്ചം കൊള്ളിച്ചേക്കാം. നാട്ടുകാര്‍ അതിന് പുല്ലുവിലയേ കല്‍പ്പിക്കൂ.

ഇത്രയും പറയാതെ ഇന്ന് കിടന്നുറങ്ങിയാല്‍ നാളെ രാവിലെ പടച്ചോന്‍ ചോദിക്കും ഈ ‘വികൃതന്’ മറുപടി കൊടുക്കാതെ ഉറങ്ങിയതെന്തേ എന്ന്! മറ്റുള്ളവരെ അപഹസിച്ചു പറയാന്‍ ഈ ഇരുപത്തിയേഴാം രാവ് ദാവൂതെന്ന ജമാഅത്ത് ശൂറാ അംഗത്തിനും അജിംസ് എന്ന എരപ്പനും തടസ്സമായിട്ടില്ലെങ്കില്‍ എനിക്കു മാത്രം എന്തിന് തടസ്സമാകണം?

13 കാരിയായ മകളെ പീഡിപ്പിച്ച ശേഷം അച്ഛന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി പിടിയില്‍…

0

ന്യൂഡൽഹി (Newdelhi) : ഡൽഹി ഒഹായോയിൽ കഴിഞ്ഞയാഴ്ച്ച കാണാതായ 13 വയസുകാരിയുടെ മ്യതദേഹം ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കണ്ടെടുത്തു. (The body of a 13-year-old girl who went missing last week in Delhi, Ohio, has been found in an unoccupied home.) പെൺകുട്ടിയുടെ അച്ഛനാണ് 13കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന കണ്ടെത്തലിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന് ടിവിക്ക് മുന്നിൽ അവതരിപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

പെൺകുട്ടിയുടെ 14-ാം പിറന്നാളിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കത്തിക്കരിഞ്ഞ നിലയിൽ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും, കൈകളും തൊണ്ടയും അറുത്ത് കൊലപ്പെടുത്തിയെന്നും പ്രതി കുറ്റം സമ്മതിച്ചതായി കൊളംബസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് ബ്രയാൻ സ്റ്റീൽ പറഞ്ഞു. ഇതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ കേസുകളിൽ ഒന്നാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി സംഭവം നടക്കുന്ന രാത്രിയിൽ ഒറ്റക്കായിരുന്നുവെന്നും വീട്ടിൽ ആരോ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നുണ്ടെന്നും തന്നോട് പറഞ്ഞതായി പിതാവും പ്രതിയുമായ ഇയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധവുമായ പ്രസ്താവനകൾ നൽകിയതിനെത്തുടർന്ന് പോലീസിന് സംശയം തോന്നുകയായിരുന്നു.

പുറത്ത് പോയ മുത്തശ്ശി തിരിച്ച് വീട്ടിലേക്കെത്തിയപ്പോഴേക്കും വീട് അലങ്കോലമായി കിടക്കുന്നതായും സോഫയ്ക്ക് സമീപം പെൺകുട്ടിയുടെ അടിവസ്ത്രങ്ങളും ഡൈനിംഗ് റൂമിലെ തറയിൽ പൈജാമയും കണ്ടതായും പൊലീസിന് മൊഴി നൽകിയിരുന്നു. കഴുത്തിലെ ഒന്നിലധികം മുറിവുകൾ മൂലമാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോ‍ർട്ടിൽ നൽകിയിട്ടുള്ളത്. ടോളിഡോയിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള കൊളംബസിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം ഒരു തോക്ക് ഉണ്ടായിരുന്നു.

ആഭരണപ്രേമികളും വിവാഹപ്പാര്‍ട്ടിക്കാരും ആശങ്കയില്‍; റിക്കോര്‍ഡ് വിലയില്‍ സ്വര്‍ണം|(Gold Rate Kerala)

0

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില റിക്കാര്‍ഡും ഭേദിച്ച് കുതിച്ചുയരുന്നു (Gold Rate Kerala). ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8,340 രൂപയായി. പവന്‍ വില 840 രൂപ വര്‍ധിച്ച് 66,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്നലെ സ്വര്‍ണവില പവന് 320 രൂപ വര്‍ധിച്ചിരുന്നു. 65,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്.

8235 രൂപയായാണ് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും സര്‍വകാല റെക്കോഡ് ആണ്. 85 രൂപ ഗ്രാമിന് വര്‍ധിച്ച് 6,840 രൂപയയായി. 18 കാരറ്റ് പവന്‍ വില 54,720 രൂപയില്‍ എത്തി. വെള്ളി വിലയും കുതിച്ചുയര്‍ന്നു. മൂന്ന് രൂപ ഗ്രാമിന് വര്‍ധിച്ചതോടെ 112 രൂപയായി.

ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72,400 രൂപ നല്‍കണം. രാജ്യാന്തര സ്വര്‍ണവില ട്രായ് ഔണ്‍സിന് 3075 ഡോളറായി. ഡോളറിന് 85.61 ആണ് രൂപയുടെ വിനിമയ നിരക്ക്.