ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിൽ പണം ജീവനക്കാരുടെ അക്കൗണ്ടിൽ തന്നെയെന്ന് പൊലീസ്. സ്വർണ്ണമല്ലാത്ത ആഭരണങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയാണ് ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി. ഈ സ്ഥാപനത്തിലാണ് മൂന്ന് വനിതാ ജീവനക്കാർ ചേർന്ന് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്.
കടയുടെ QR കോഡിന് പകരം, സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കോഡ് വെച്ചാണ് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്. എന്നാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് മുൻ ജിവനക്കാരായ സ്ത്രീകൾ ആരോപിക്കുന്നത്. അതേസമയം, തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന കേസില്‍ ബിസിനസ് സംരംഭക ദിയ കൃഷ്ണയുടെയും ആരോപണ വിധേയരായ ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും.
ഇതിനായി ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി. സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇരുഭാഗത്തെ പരാതികളും എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് തീരുമാനം.സ്ഥാപനത്തിലെ ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി പണം തട്ടിയെന്ന് ആരോപിച്ചായിരുന്നു ദിയ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഇവര്‍ക്കെതിരെ ദിയ പൊലീസിലും പരാതി നല്‍കിയിരുന്നു. മൂവരും വീതിച്ചെടുത്തുവെന്ന് സമ്മതിക്കുന്നതിന്റെ വീഡിയോ സഹിതമാണ് ഇന്നലെ കൃഷ്ണകുമാറിന്റെ കുടുംബം തെളിവ് പുറത്തുവിട്ടത്. പിന്നാലെ തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാരോപിച്ച് ജീവനക്കാര്‍ നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ നല്‍കിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.