Sunday, June 8, 2025

ഏഴാമത്തെ കല്യാണത്തിന് മുമ്പ് അറസ്റ്റിലായ രേഷ്മ സ്നേഹത്തിനു വേണ്ടിയാണ് വിവാഹങ്ങൾ കഴിച്ചിരുന്നതെന്നു വെളിപ്പെടുത്തുന്നു…

തിരുവനന്തപുരം സ്വദേശികളായ യുവാക്കളെ ലക്ഷ്യമിട്ട് 30 കാരിയായ രേഷ്മ, കോട്ടയം, വിവാഹ നിശ്ചയം നടത്തിയിരുന്നതായും അതിൽ ഒരാൾ വാങ്ങി നൽകിയ സ്വർണതാലിയുമായി ഇതിനിടെ കടന്നതായും അന്വേഷണത്തിൽ വ്യക്തമായി.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ എറണാകുളം സ്വദേശിനി രേഷ്മയുടെ വഞ്ചനയുടെ കഥ പുറത്തുവരുന്നു. വിവിധ ജില്ലകളിൽ ആറുപേരെ വിവാഹം കഴിച്ച രേഷ്മ, ഇപ്പോൾ രണ്ടുപേരെ കൂടി കുരുക്കാൻ നീക്കമെടുത്തതായാണ് പൊലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശികളായ യുവാക്കളെ ലക്ഷ്യമിട്ട് 30 കാരിയായ രേഷ്മ, കോട്ടയം, വിവാഹ നിശ്ചയം നടത്തിയിരുന്നതായും അതിൽ ഒരാൾ വാങ്ങി നൽകിയ സ്വർണതാലിയുമായി ഇതിനിടെ കടന്നതായും അന്വേഷണത്തിൽ വ്യക്തമായി.

രേഷ്മ നേരത്തെ വിവാഹം കഴിച്ച ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് കോട്ടയം സ്വദേശിയായ യുവാവിനെ പെണ്ണുകണ്ടത്. ബിഹാറിൽ സ്കൂൾ ടീച്ചറാണ് താനെന്ന് പറഞ്ഞ് വിശ്വാസം നേടിയ രേഷ്മ, പി.എച്ച്ഡി പഠനത്തിനായി തിരുവനന്തപുരത്തേക്ക് പോകുകയാണെന്നു പറഞ്ഞാണ് ആര്യനാട് സ്വദേശിയുമായും ബന്ധം സ്ഥാപിച്ചത്.

അവസാനമായി പിടിയിലാകുന്നത് ആര്യനാട് പഞ്ചായത്തംഗമായ വരന്റെ സംശയം മൂലം. കല്യാണത്തിന് തയ്യാറെടുക്കുന്നതിനിടയിൽ രേഷ്മ ബ്യൂട്ടിപാർലറിൽ പോയപ്പോൾ, വരൻ അവളുടെ ബാഗ് പരിശോധിച്ചപ്പോൾ മുൻവിവാഹങ്ങളുടെ ക്ഷണക്കത്തുകൾ കണ്ടെത്തുകയായിരുന്നു. ഉടൻ പോലീസിനെ വിവരമറിയിക്കുകയും രേഷ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

2014ൽ ആദ്യവിവാഹം നടത്തിയ രേഷ്മ, 2022 മുതൽ ആറ് വിവാഹങ്ങളാണ് നടത്തിയത്. എല്ലാ ഭർത്താക്കന്മാരോടും താൻ അനാഥയാണെന്നും ദത്തെടുത്തതാണെന്നും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ നിന്നു മുങ്ങും എന്നതാണ് രേഷ്മയുടെ രീതിയെന്ന് പൊലിസ് പറയുന്നു. രേഷ്മയ്ക്ക് രണ്ട് വയസ്സുള്ള കുഞ്ഞുമുണ്ട്.

രേഷ്മ മാട്രിമോണിയൽ ഗ്രൂപ്പ് വഴിയാണ് പുതിയ ഇരകളുമായി പരിചയം നേടിയത്. ആഴത്തിലുള്ള സംസാരത്തിലൂടെ വിശ്വാസം നേടിയ ശേഷം വിവാഹനിശ്ചയം ഉറപ്പാക്കും. പിന്നീട് സ്വർണം, പണം എന്നിവ തട്ടിയെടുത്ത് അപ്രത്യക്ഷമാകുമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

താൻ സ്നേഹത്തിനു വേണ്ടിയാണ് വിവാഹങ്ങൾ കഴിച്ചിരുന്നതെന്ന് രേഷ്മയുടെ മൊഴി പൊലീസിന് വിശ്വസിക്കാനാവാത്തതാണെന്ന് അധികൃതർ വ്യക്തമാക്കി. തട്ടിപ്പ് മുഖ്യലക്ഷ്യം സ്വർണവും പണവുമെന്നാണു സ്ഥിരീകരിക്കുന്നത്.

വിവിധ ജില്ലകളിലായി രേഷ്മയുടെ തട്ടിപ്പിനിരയായവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് പുരോഗമിക്കുകയാണ്. നാണക്കേടിന്റെ ഭീതിയിൽ പലരും പരാതി നൽകാൻ തയ്യാറാകാത്തതും അന്വേഷണ സംഘത്തിനുണ്ടായ പ്രധാന വെല്ലുവിളിയാണ്.

See also  കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article