Saturday, June 7, 2025

വിഡി സതീശനോട് പരസ്യമായി മാപ്പ് ചോദിച്ച് പിവി അൻവർ ;ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടത് പി ശശി

Must read

- Advertisement -

തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ വിഡി സതീശനോട് പരസ്യമായി മാപ്പ് ചോദിച്ച്് പിവി അന്‍വര്‍. സതീശനെതിരെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പറഞ്ഞിട്ടാണെന്നും അന്‍വര്‍ വെളിപ്പെടുത്തി.

ഞാനെന്റെ സ്വന്തം പിതാവിനെ പോലെയാണ് പിണറായി വിജയനെ കണ്ടിരുന്നത്. അദ്ദേഹത്തിനെതിരെ വെറുതേ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. പിണറായിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ വൈകാരികമായാണ് കണ്ടിരുന്നത്. പി ശശി ആവശ്യപ്പെട്ടതനുസരിച്ചാണ് 150 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചത്.സംസാരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ പേപ്പറിലാക്കി ശശിയാണ് തന്നത്. മുഖ്യമന്ത്രിക്കെതിരെ വെറുതേ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ സംസാരിക്കാന്‍ അവസരം കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു അന്ന് ഞാന്‍. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ജോലി മാത്രമാണ് ഞാനന്ന് ചെയ്തത്. അതും സ്പീക്കറുടെ അറിവോടെ. അതിന്റെ പാപഭാരം ഞാനിപ്പോഴും ചുമക്കുകയാണ്.ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുന്നു. സതീശനുണ്ടായ മാനഹാനിക്ക് കേരള ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയാണ്. സതീശനും കുടുംബത്തിനും ബന്ധുക്കള്‍ക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കും ഉണ്ടായ വിഷമത്തില്‍ മാപ്പ്. എന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്ന് സതീശനോട് സ്നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

See also  പിവി അൻവർ കോൺഗ്രെസ്സിലേക്കെന്ന് സൂചന, കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി, തിരിച്ചുവരവിൽ വിഡി സതീശന്റെ നിലപാട് നിർണായകം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article