സുധാകരന്റെ വിരട്ടലില്‍ ഹൈക്കമന്റ് വീണു ; അധ്യക്ഷസ്ഥാനം തിരികെ നല്‍കി

Written by Taniniram

Published on:

ന്യൂ­ഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അപമാനിച്ച് ഇറക്കി വിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന കെ സുധാകരന്റെ നിലപാടിന് മുന്നിൽ കോൺഗ്രസ് ഹൈക്കമാണ്ടും വഴങ്ങി. ഈ ഭീഷണിയെ തുടർന്നാണ് കെപിസിസി അധ്യക്ഷ സ്ഥാനം സുധാകരന് തിരികെ നൽകാൻ എം എം ഹസനോട് ഹൈക്കമാണ്ട് നിർദ്ദേശിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയാൽ കടുത്ത നടപടി എടുക്കുമെന്നായിരുന്നു സുധാകരന്റെ നിലപാട്.

കണ്ണൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എംപി സ്ഥാനം രാജിവച്ച് പ്രതിഷേധിക്കുമെന്ന് പോലും കോൺഗ്രസ് ഹൈക്കമാണ്ടിന് സുധാകരൻ സന്ദേശം നൽകി. താനാണ് ഇപ്പോഴും കെപിസിസി അധ്യക്ഷൻ. അതുകൊണ്ട് തന്നെ അധ്യക്ഷന്റെ മുറിയിൽ കയറി അധികാരം ഉറപ്പിക്കുമെന്നും സുധാകരൻ നിലപാട് എടുത്തു. ഇതെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ദേശീയ തലത്തിൽ ചർച്ചയാകുമെന്ന് കോൺഗ്രസ് ഹൈക്കമാണ്ട് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് സുധാകരന് ചുമതല തിരികെ നൽകുന്നത്.

ഞാ­യ­റാഴ്­ച കെപിസിസി ചു­മ­ത­ല ഏ­റ്റെ­ടു­ക്കാൻ സുധാകരൻ ഇ­രു­ന്ന­താ­ണെ­ങ്കിലും നീണ്ടു­പോ­കു­ക­യാ­യി­രുന്നു. സം­സ്ഥാ­ന­ത്തു­നി­ന്നു­ള്ള എ­തിർ­പ്പ് പ­രി­ഗ­ണി­ച്ച് തെ­ര­ഞ്ഞെ­ടു­പ്പ് ഫ­ലം വ­രുന്ന­ത് വ­രെ കാ­ത്തി­രി­ക്കാൻ കേ­ര­ള­ത്തി­ൻറെ ചു­മ­ത­ല­യുള്ള എ­ഐ­സി­സി ജ­ന­റൽ സെ­ക്രട്ട­റി ദീ­പ­ദാ­സ് മുൻ­ഷി സുധാക­ര­നോ­ട് ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു. ഇ­തോ­ടെ സു­ധാ­ക­രൻ നി­രാ­ശ­യി­ലാ­യി­രുന്നു. ഇ­തി­ന് പി­ന്നാ­ലെ സു­ധാ­ക­രൻ എ­തിർ­പ്പ് ശ­ക്ത­മാ­ക്കി­യ­തോ­ടെ വി­വാ­ദം അ­വ­സാ­നി­പ്പി­ക്കാൻ എ­ഐ­സി­സി തീരുമാനിച്ചു.

കെ­പി­സി­സി അ­ധ്യ­ക്ഷസ്ഥാ­നം ഏ­ത് സ­മ­യത്തും ഏ­റ്റെ­ടു­ക്കാൻ ത­യാ­റാ­ണെ­ന്നാ­ണ്  സു­ധാ­ക­രൻ മാ­ധ്യമ­ങ്ങ­ളോ­ട് പ്ര­തി­ക­രി­ച്ചത്. താൻ ഇ­പ്പോഴും കെ­പി­സി­സി പ്ര­സി­ഡൻറാ­ണെ­ന്ന് സു­ധാ­ക­രൻ പ­റഞ്ഞു. ഹൈ­ക്ക­മാൻ­ഡു­മാ­യി ആ­ലോ­ചി­ച്ചി­ട്ടേ താൻ ഔ­ദ്യ­ഗി­ക­മാ­യി സ്ഥാ­നം ഏ­റ്റെ­ടു­ക്കൂ. പാർ­ട്ടി­യിൽ ഒ­രു അ­നി­ശ്ചി­ത­ത്വ­വു­മില്ല. മ­റ്റ് ചി­ല പ്ര­ശ്‌­ന­ങ്ങ­ളുണ്ട്. അ­ത് ഇ­ന്നു­ കൊ­ണ്ട് ക­ഴി­യു­മെ­ന്നാ­ണ് വി­ചാ­രി­ക്കു­ന്ന­തെന്നും സു­ധാ­ക­രൻ പ­റ­ഞ്ഞി­രുന്നു. ഇതിന് പിന്നാലെയാണ് ചുമതല ഏറ്റെടുത്തോളൂവെന്ന സന്ദേശം സുധാകരന് കിട്ടിയത്.

Related News

Related News

Leave a Comment