തൃശൂരിൽ ബാങ്ക് അധികൃതർ ജപ്തി ചെയ്യാനെത്തിയപ്പോൾ യുവാവ് കിടപ്പുമുറിയിൽ ജീവനൊടുക്കി

Written by Web Desk1

Updated on:

തൃശൂർ ∙ ബാങ്ക് അധികൃതർ വീടു ജപ്തി ചെയ്യാൻ എത്തുന്നതിനു മണിക്കൂറുകൾ മുൻപു യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കാഞ്ഞാണി (Kanjaani)ഈന്തക്കുന്ന് ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണു ജീവനൊടുക്കിയത്. ബാങ്കിൽനിന്ന് ഏതാനും വർഷം മുൻപെടുത്ത 8 ലക്ഷം രൂപയുടെ വായ്പയിൽ തിരിച്ചടവു മുടങ്ങി വിഷ്ണു കടക്കെണിയിലായിരുന്നു.

ബാർബർഷോപ്പ് നടത്തി ജീവിക്കുന്ന വിഷ്ണു ആകെ 8.60 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും പലിശയിനത്തിൽ 6 ലക്ഷം രൂപ കൂടി കുടിശികയുണ്ടായിരുന്നതായി പറയുന്നു. ഇന്നു രാവിലെ വീടു ജപ്തി ചെയ്യുമെന്നാണു ബാങ്കിൽനിന്നു കഴിഞ്ഞ ദിവസം അറിയിച്ചത്. ഇന്നലെ വൈകിട്ടോടെ വീട്ട‍ിലെ സാധനങ്ങളെല്ലാം വിഷ്ണു അന്തിക്കാട്ടെ സഹോദരന്റെ വീട്ടിലേക്കു മാറ്റി. ഇന്നു രാവിലെ 7 മണിയോടെയാണു ജീവനൊടുക്കിയതെന്നു കരുതുന്നു.

Related News

Related News

Leave a Comment