Tuesday, June 10, 2025

ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ വാദങ്ങള്‍ പൊളിയുന്നു; പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയതിന് പോലീസിന് തെളിവ് ലഭിച്ചു

കൃഷ്ണകുമാറിനെതിരെ നല്‍കിയ കൗണ്ടര്‍ കേസില്‍ തെളിവില്ല

Must read

- Advertisement -

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയകൃഷ്ണയുടെ ഒ ബൈ ഒസി എന്ന സ്ഥാപനത്തിലെ സാമ്പത്തിക തിരിമറിയില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജമെന്ന നിഗമനത്തിലേക്ക് പോലീസ്.

ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ജീവനക്കാര്‍ നല്‍കിയ പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിലയിലാണ് കാര്യങ്ങള്‍. ബാങ്കില്‍ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങളുടെ പ്രാഥമിക പരിശോധനയിലാണ് സാമ്പത്തിക ഇടപാട് കണ്ടെത്തിയത്. കൃഷ്ണകുമാറിനും കുടുംബത്തിന് എതിരെ പരാതി നല്‍കിയ മൂന്നു വനിതാ ജീവനക്കാരുടെയും കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണന്റെയും അക്കൗണ്ട് വിവരങ്ങളാണ് ശേഖരിച്ചത്. 2024 ജനുവരി മുതല്‍ കഴിഞ്ഞമാസം വരെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നു വനിതാ ജീവനക്കാരുടെയും അക്കൗണ്ടിലേക്ക് പണം വരുകയും ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് കൃഷ്ണകുമാറും കുടുംബവും ആരോപിക്കുന്നത് പോലെ കടയില്‍ നിന്നും തട്ടിയെടുത്തതാണോ എന്ന് സ്ഥിരീകരിക്കാന്‍ വിശദപരിശോധന വേണമെന്ന് അതിന് രണ്ടുദിവസം സമയമെടുക്കും എന്നുമാണ് പോലീസ് അറിയിക്കുന്നത്.

See also  രാഷ്ട്രീയം വച്ച് എന്റെ കുടുംബത്തെ ആക്രമിക്കരുത്, എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രതികരിച്ച് കൃഷ്ണകുമാര്‍, തെളിവുകള്‍ പുറത്ത് വന്നതോടെ കുടുംബത്തിന്‌ സോഷ്യല്‍ മീഡിയിലടക്കം വന്‍പിന്തുണ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article