Sunday, October 19, 2025

തെങ്ങിന് ഇൻഷുറൻസ് പദ്ധതി; പരിരക്ഷ രണ്ട് ശതമാനത്തിൽ താഴെ മാത്രം

Must read

വടകര (Vadakara) : നാളികേര വികസന ബോര്ഡി (Coconut Development Board) ലൂടെ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി (Insurance plan) യിൽ പ്രാതിനിധ്യം മതം. കൂടുഹൽ തെങ്ങു കൃഷിയുള്ള കേരളത്തിൽ ആകെ കൃഷിയുടെ 2 ശതമാനം പോലും ഇൻഷുറൻസ് പരിരക്ഷയിൽ വരുന്നില്ല.

പ്രകൃതിക്ഷോഭം, രോഗ-കീടാക്രമണം എന്നിവ മൂലമുള്ള നാശനഷ്ട്ടങ്ങളില്‍ നിന്ന് തെങ്ങിന് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നാളികേര വികസന ബോര്‍ഡ്, അടുത്തടുത്ത പുരയിടത്തിലെ കായ്ഫലമുള്ളതും 4-60 വര്‍ഷം പ്രായപരിധിയിലുള്ളതുമായഅഞ്ചു തെങ്ങുകളെങ്കിലുമുള്ള കര്‍ഷകര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ പറ്റുക. 4-15 വര്‍ഷം പ്രായമുള്ള തെങ്ങിന് 9 രൂപയാണ് വാര്‍ഷിക പ്രീമിയം. ഇതില്‍ നാലര രൂപ കോക്കനട്ട് ബോര്‍ഡും രണ്ടേ കാല്‍ രൂപ സംസ്ഥാന സര്‍ക്കാരും രണ്ടേകാല്‍ രൂപ കര്‍ഷകനുമാണ് അടയ്ക്കേണ്ടത്. 900 രൂപയുടെതാണ് പരിരക്ഷ. 16-60 വര്‍ഷം പ്രായമുള്ള തെങ്ങിന് 14 രൂപയാണ് പ്രീമിയം. ഏഴു രൂപ ബോര്‍ഡും മൂന്നര രൂപ കര്‍ഷകനും അടയ്ക്കണം. 1750 രൂപയുടെ പരിരക്ഷ ലഭിക്കും. അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.coconutboard.gov.in ല്‍ ലഭ്യമാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article