‘സിനിമയില്ലാതെ പറ്റില്ല, അതിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താന്‍ രക്ഷപ്പെട്ടു’- കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : `സിനിമയില്ലാതെ പറ്റില്ല, ഇനി അതിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാലും പ്രശ്‌നമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി’. സിനിമ ഞാന്‍ ചെയ്യും. അതിന് ഞാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും ഒരു ചടങ്ങില്‍ സുരേഷ്‌ഗോപി വ്യക്തമാക്കി.

സിനിമ ഞാന്‍ ചെയ്യും. അതിന് ഞാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. സെപ്റ്റംബര്‍ ആറിന് ഷൂട്ടിങ് തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇനി മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താന്‍ രക്ഷപ്പെട്ടു.

ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് വേണ്ടി എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷനാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും പറയുന്നു സുരേഷ് ഗോപി. സുരേഷ് ഗോപി നായകനായി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഒരു ചിത്രത്തിലും സുരേഷ് ഗോപി നായകനാകുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം, പെട്രോളിയം വകുപ്പിന്റെ ചുമതലാണ് സുരേഷ് ഗോപി സഹമന്ത്രി എന്ന നിലയില്‍ വഹിക്കുന്നത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും വേദിയില്‍ പരോക്ഷമായി സുരേഷ് ഗോപി സൂചിപ്പിച്ചു. സിനിമയില്‍ മാത്രം അല്ല പ്രശ്നങ്ങള്‍. എല്ലാ മേഖലയിലും അത്തരം കാര്യങ്ങള്‍ ഉണ്ട് എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

Related News

Related News

Leave a Comment