യദു-മേയര്‍ തര്‍ക്കത്തില്‍ ലൈംഗിക ചേഷ്ട കണിച്ചില്ലെന്ന കണ്ടക്ടര്‍ സുബിന്റെ നിര്‍ണായക മൊഴി

Written by Taniniram

Published on:

തിരുവനന്തപുരം മേയര്‍ആര്യാരാജേന്ദ്രന്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദുവിന്റെ കൂടെയുണ്ടായിരുന്ന ബസിലെ കണ്ടക്ടര്‍ സുബിന്‍ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായി മൊഴി നല്‍കി. പിന്‍സീറ്റിലായിരുന്നതിനാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് കണ്ടക്ടര്‍ സുബിന്റെ പറഞ്ഞത്. ചില വാക്കുതര്‍ക്കങ്ങള്‍ കണ്ടെങ്കിലും കാര്യങ്ങള്‍ തനിക്ക് വ്യക്തമായിരുന്നില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തോയെന്ന് അറിയില്ല. ഡ്രൈവര്‍ യദു മേയര്‍ക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് ഉള്‍പ്പെടെ തനിക്ക് അറിയില്ലെന്നും കണ്ടക്ടര്‍ മൊഴി നല്‍കി.

മെമ്മറികാര്‍ഡ് നഷ്ടമായ സ്ഥിതിക്ക് സംഭവങ്ങള്‍ക്ക് ദൃസാക്ഷിയായ കണ്ടക്ടറുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. മെമ്മറി കാര്‍ഡ് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വച്ച് നഷ്ടമായെന്നാണ് പോലീസിന്റെ പ്രാഥമിക തീരുമാനം. മെമ്മറി കാര്‍ഡ് വിഷയത്തില്‍ കെഎസ്ആര്‍ടിസിയുടെ ഉള്‍പ്പെടെ പരാതി ലഭിച്ചതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related News

Related News

Leave a Comment