Thursday, October 2, 2025

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ…

ജയപ്രകാശ് ഗുരുവായൂരിലെ ഒരു ഹോട്ടലിൽ പരിശോധന നടത്തുകയും താത്കാലിക ജീവനക്കാരുടെ എണ്ണം അനുവദനീയമായതിലും അധികമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. നടപടി ഒഴിവാക്കാൻ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട അദ്ദേഹം, ഹോട്ടൽ മാനേജരോട് സെപ്റ്റംബർ 16-ന് ഓഫീസിൽ എത്താൻ നിർദേശിച്ചു.

Must read

- Advertisement -

തൃശ്ശൂർ (Thrissur) : കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസറായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശ് വിജിലൻസിന്റെ പിടിയിലായി. (Jayaprakash, a native of Irinjalakuda, who was an assistant labor officer in Chavakkad, was caught by the vigilance while accepting a bribe.) ഗുരുവായൂരിലെ ഒരു ഹോട്ടലിൽ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന്റെ തുടക്കം ഓഗസ്റ്റ് 30-നാണ്. ജയപ്രകാശ് ഗുരുവായൂരിലെ ഒരു ഹോട്ടലിൽ പരിശോധന നടത്തുകയും താത്കാലിക ജീവനക്കാരുടെ എണ്ണം അനുവദനീയമായതിലും അധികമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. നടപടി ഒഴിവാക്കാൻ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട അദ്ദേഹം, ഹോട്ടൽ മാനേജരോട് സെപ്റ്റംബർ 16-ന് ഓഫീസിൽ എത്താൻ നിർദേശിച്ചു. ഓഫീസിൽ എത്തിയ മാനേജർ 5,000 രൂപ കൈക്കൂലിയായി നൽകി.

പിന്നീട്, ജയപ്രകാശ് ഫോൺ വിളിച്ച് 5,000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ സമയത്ത് അദ്ദേഹത്തിന് കാക്കനാട്ടിലെ ഓഫീസിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു. എന്നാൽ, ഈ വിവരം ഹോട്ടൽ മാനേജരെ അറിയിക്കാതെ, കൈക്കൂലി വാങ്ങുന്നതിനായി കാക്കനാട്ടിൽ നിന്ന് തൃശ്ശൂരിലെത്തി. വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുക്കിയ കെണിയിൽ വീണ് ജയപ്രകാശ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി.വിജിലൻസ് ജയപ്രകാശിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

See also  തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article