സോൾ (Sole) : യുവാവിന്റെ പാന്റ് സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ച് വലിച്ചൂരിയ ദക്ഷിണ കൊറിയന്‍ സ്ത്രീക്ക് കോടതി പിഴ ചുമത്തി. (A South Korean woman who pulled down a young man’s pants in front of her colleagues has been fined by a court.) പാന്റ് താഴേക്ക് വലിച്ചപ്പോള്‍ അബദ്ധത്തില്‍ അടിവസ്ത്രമടക്കം ഊരിപ്പോന്നതോടെ ലൈംഗികപരമായ അപമര്യാദ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
2100 ഡോളര്‍ (1.79 ലക്ഷം രൂപയോളം) പിഴയടയ്ക്കണം. കൂടാതെ 50-കാരിയായ ഇവരോട് എട്ട് മണിക്കൂര്‍ ലൈംഗിക അതിക്രമം തടയുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ വടക്ക് കിഴക്കന്‍ ഗാങ്വോണ്‍ പ്രവിശ്യയിലെ ഒരു റെസ്റ്റോറന്റ് അടുക്കളയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ സഹപ്രവര്‍ത്തകനായ യുവാവിനോട് തമാശയ്ക്കാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെന്ന് സ്ത്രീ അവകാശപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
ഒരാളുടെ പാന്റ്‌സ്, അടിവസ്ത്രം ഉള്‍പ്പെടെ താഴേക്ക് വലിക്കുന്നതിനെ ‘പാന്റ്‌സിംഗ്’ അല്ലെങ്കില്‍ ‘ഡിബാഗിംഗ്’ എന്നാണ് അറിയപ്പെടുന്നത്. തമാശയ്ക്കായി ദക്ഷിണ കൊറിയയിലെ റിയാലിറ്റ് ഷോകളിലും ടിവി പരിപാടികളിലും ഇത്തരത്തിലൊരു രീതി ചെയ്ത് വരുന്നുണ്ടെങ്കിലും പലപ്പോഴും അത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കാറുണ്ട്.
2019ല്‍, ദക്ഷിണ കൊറിയന്‍ ഒളിമ്പിക് ഷോര്‍ട്ട് ട്രാക്ക് സ്പീഡ് സ്‌കേറ്റിംഗ് ചാമ്പ്യന്‍ ലിം ഹ്യോ-ജുന്‍ മറ്റു വനിതാ സ്‌കേറ്റര്‍മാര്‍ക്ക് മുന്നില്‍ ഒരു പുരുഷ സഹതാരത്തിന്റെ പാന്റ്‌സ് വലിച്ചിറക്കിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.