സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, പരീക്ഷാഹാളിൽ പ്രവേശിക്കാൻ വരിയിൽ നിൽക്കുന്ന വിദ്യാർത്ഥിനികളുടെ നെഞ്ചിൽ വനിതാ ജീവനക്കാർ സ്പർശിക്കുന്നത് കാണാം. (In a video that has been widely circulated on social media, female staff can be seen touching the breasts of female students waiting in line to enter the examination hall.) വിദ്യാർത്ഥിനികൾ ബ്രാ ധരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന ആരോപണം.
പരീക്ഷാഹാളിൽ എത്തുന്ന വിദ്യാർത്ഥിനികളുടെ ദേഹപരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ സമീപകാലങ്ങളിൽ ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ നൈജീരിയയിലെ ഒരു സർവ്വകലാശാലക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്നിരിക്കുകയാണ്.
ഇവിടെ പരീക്ഷയ്ക്ക് മുൻപായി സർവകലാശാല അധികൃതർ വിദ്യാർത്ഥിനികളുടെ ബ്രാ പരിശോധന നടത്തിയതാണ് വലിയ വിമർശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
വിദ്യാർത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയ ഈ സംഭവം തെക്കുപടിഞ്ഞാറൻ ഒഗുൻ സംസ്ഥാനത്തെ ഒലാബിസി ഒനബാൻജോ സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രാ ധരിക്കാത്ത വിദ്യാർത്ഥിനികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കേണ്ട എന്നതാണ് സർവ്വകലാശാലയിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിട്ടുള്ള നിർദ്ദേശം. എന്നാൽ, ദൃശ്യങ്ങൾ സംബന്ധിച്ച് സർവകലാശാല ഇതുവരെയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.