Tuesday, March 11, 2025

അഫാന്റെ ക്രൂരകൃത്യങ്ങള്‍ ഷെമിയെ അറിയിച്ചു; മകനെ കാണണമെന്ന് ചികിത്സയിലുളള മാതാവ്, വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ തെളിവെടുപ്പ് തുടരുന്നു

Must read

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ കൊലപാതക പരമ്പര ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമിയോട് ബന്ധുക്കള്‍ വിവരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി. ഷെമിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഫാനെ കാണണമെന്ന് ഷെമി അറിയിച്ചു. ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്ന് അഫാന്‍ കരുതിയിരുന്നു.
ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് രാവിലെ കൊല്ലപ്പെട്ട ലത്തീഫിന്റെയും ഭാര്യയുടെയും വീട്ടിലെത്തി തെളിവെടുത്തു. ഒരു ഭാവഭേവദമില്ലാതെ അഫാന്‍ കൊലപ്പെടുത്തിയ രീതി പോലീസിനോട് വിവരിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനുളള തയ്യാറെടുപ്പിലാണ് പോലീസ്.

See also  ഓടുന്ന ബസില്‍ 13 കാരിയെ പീഡിപ്പിച്ചു...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article