Wednesday, April 9, 2025

എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു കൈമാറരുത്; ഹൈക്കോടതിയെ സമീപിച്ച് മകൾ

Must read

- Advertisement -

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചു. പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയില്‍ വച്ചാണെന്നും മകള്‍ ആശാ ലോറന്‍സ് ഹര്‍ജിയില്‍ പറയുന്നു. ലോറന്‍സിന്റെ എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയില്‍ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മാതചാരപ്രകാരമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശാ ലോറന്‍സ് ഹര്‍ജിയില്‍ വ്യക്തമാക്കി.

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാന്‍ മറ്റു 2 മക്കളും തീരുമാനിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള്‍ പിതാവ് പ്രകടിപ്പിച്ച ആഗ്രഹത്തെ തുടര്‍ന്നാണ് ഇക്കാര്യം ചെയ്യുന്നതെന്നാണ് മകന്‍ അഡ്വ. എം.എല്‍.സജീവന്‍ വ്യക്തമാക്കത്. പാര്‍ട്ടി ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും മൃതദേഹം എന്തു ചെയ്യണമെന്നത് എം.എം.ലോറന്‍സിന്റെ കുടുംബം തീരുമാനിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനനും വ്യക്തമാക്കിയിരുന്നു

See also  ഹൈഡ്രോളിക് സ്റ്റീൽ ഷട്ടർ സ്ഥാപിക്കണം: കിസാൻ സഭ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article