മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ കണ്ണിൽ ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്. പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു.
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ കണ്ണിൽ ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്. പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു.
എനിക്ക് യാതൊരു വിധ പ്രയാസമോ പ്രശ്നമോ ഇല്ല മോനെ. പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു അത്രയേ ഉള്ളു. ഫോൺ വയ്ക്കാൻ നേരം ‘ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ’ എന്ന ഡയലോഗ് തമാശയ്ക്ക് ആവർത്തിക്കുക കൂടി ചെയ്തു. സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് മോഹൻലാൽ ഈ മാധ്യമപ്രവർത്തകന്റെ ഫോൺ നമ്പർ കണ്ടെത്തി അയാളെ വിളിച്ചത്. മോഹൻലാലിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ സനിൽകുമാറിന്റെ ഫോണിൽ നിന്നാണ് മാധ്യമപ്രവർത്തകനെ ബന്ധപ്പെട്ടത്. ആൾക്കൂട്ടത്തിനിടയില്‍ നിന്നപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഓർത്തില്ലെന്നും കയ്യിൽ നിന്നും മൈക്ക് പെട്ടന്നു വഴുതിപ്പോയതാണെന്നും മാധ്യമ പ്രവർത്തകൻ മോഹൻലാലിനോടു പറയുന്നുണ്ട്. അതിലൊന്നും കുഴപ്പമില്ലെന്നു പറഞ്ഞ താരം, നന്നായി ഇരിക്കൂ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്. അതുപോലെ നടൻ മോഹൻലാലിന്റെ സുഹൃത്തിന്റെ വാക്കുകളും വൈറലായിരിക്കുകയാണ്.