Tuesday, October 21, 2025

‘ദിവ്യയ്ക്കെതിരെ കർശന നടപടി’; മുഖ്യമന്ത്രി നവീൻ ബാബുവിന്റെ മരണത്തിൽ നിലപാട് വ്യക്തമാക്കി…

Must read

കണ്ണൂർ (Kannoor) എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് സാധ്യത ഒഴിവാക്കാനായാണ് പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡൻ്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
ദിവ്യയെ സംബന്ധിച്ചിടത്തോളം അതി നിർണായകമാണ് കോടതിയുടെ ഇടപെടൽ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കും.

അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്.

പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. നവീൻബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ദിവ്യക്ക് വീണ്ടും നോട്ടീസ് നൽകും.

ശനിയാഴ്ച കണ്ണൂരിലെത്തിയ ജോയിന്റ് കമ്മിഷണർ എ. ഗീത, കളക്ടർ അരുൺ കെ. വിജയൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പ്രശാന്തന്റെയും മൊഴിയെടുത്തിരുന്നു. ദിവ്യക്ക് നോട്ടീസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ച് അവർ സാവകാശം തേടി. ഒരുതവണകൂടി ദിവ്യയ്ക്ക് നോട്ടീസ് നൽകും. അടുത്ത തവണയും ഹാജരായില്ലെങ്കിൽ അതുകാണിച്ച് റിപ്പോർട്ട് നൽകേണ്ടിവരും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article