വിവാഹത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ, ഭർതൃവീടുകളിലേക്ക് കൃത്യമായ സമയം വെച്ചായിരുന്നു ഫോൺവിളിക്കുന്നതെന്ന് വിവരം. (It is reported that Reshma, who was arrested in a marriage fraud case, was calling her husband’s house at specific times.) അതിനാൽ ഭർത്താക്കന്മാരുടെ കുടുംബങ്ങളുമായി അടുത്ത ബന്ധമായിരുന്നു ഇവർക്കുണ്ടായിരുന്നത്. രേഷ്മ വിവാഹം ചെയ്ത ഭർത്താക്കൻമാരുടെ കുടുംബവുമായി വളരെ നല്ല ബന്ധമാണ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. നല്ലവളായ മരുമകൾ, ഈ കുടുംബങ്ങളുമായെല്ലാം പോലീസ് ബന്ധപ്പെട്ടു.
രേഷ്മ വിവാഹം കഴിച്ച എല്ലാവരെയും പൊലീസ് ബന്ധപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മോഷണശ്രമങ്ങൾ സംബന്ധിച്ചോ തട്ടിപ്പു സംബന്ധിച്ചോ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പത്തുപേരെ കല്യാണം കഴിച്ചിട്ടും ഇവർക്കാർക്കും ഒരു പരാതിയുമില്ല. 30 വയസിനുള്ളിൽ 10 കല്യാണമാണ് ഇവർ കഴിച്ചത്.
ഏപ്രില്‍, മേയ് മാസങ്ങളില്‍ കോട്ടയം സ്വദേശിയുമായി ആയിരുന്നു സൗഹൃദം. ഇതിനിടയില്‍ മേയ് 29നാണ് ആര്യാനാടുള്ള പഞ്ചായത്ത് അംഗവുമായി ഓണ്‍ലൈനില്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്നത്. തനിക്കു ബിഹാറില്‍ പോകണമെന്നും തിരുവനന്തപുരത്ത് ഒരാവശ്യം ഉണ്ടെന്നുമാണ് കോട്ടയം സ്വദേശിയോട് പറഞ്ഞത്. ജൂണ്‍ 5ന് വൈകിട്ട് കോട്ടയം സ്വദേശി രേഷ്മയുമായി വെമ്പായത്തേക്കു പുറപ്പെട്ടു. ബിഹാറിലേക്കു പോകും മുന്‍പ് താലികെട്ട് നടത്തണമെന്ന് കോട്ടയം സ്വദേശി പറഞ്ഞതോടെ യാത്രയ്ക്കിടെ ഒരു ക്ഷേത്രത്തില്‍ കയറി. നട അടച്ചിരുന്നതിനാല്‍ 5-ാം തീയതിയിലെ വിവാഹം നടന്നില്ല. തൊട്ടടുത്ത ദിവസമാണ് പഞ്ചായത്തംഗവുമായി വിവാഹം നടക്കാനിരുന്നതും രേഷ്മ പൊലീസ് പിടിയിലാകുന്നതും. വിവാഹത്തിനു ശേഷം ഒരാവശ്യത്തിന് തൊടുപുഴയിലേക്കു പോകുമെന്ന് രേഷ്മ പഞ്ചായത്ത് അംഗത്തോടും പറഞ്ഞിരുന്നു. രേഷ്മ വിവാഹം കഴിക്കാതെ റസ്റ്റ് എടുത്തത് ഗര്‍ഭകാലത്തുമാത്രമായിരുന്നു.
ഓണ്‍ലൈന്‍ വിവാഹ പരസ്യങ്ങള്‍ കണ്ട് ആദ്യം അമ്മയെന്നു പറഞ്ഞു വിളിക്കുന്ന രേഷ്മ തന്നെയാണ് പിന്നീട് വധുവെന്ന രീതിയില്‍ സംസാരിക്കുന്നതും. വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ റജിസ്റ്റര്‍ ചെയ്ത നമ്പറിലേക്കാണ് പഞ്ചായത്തംഗത്തിനു മേയ് 29 ന് ആദ്യം കോള്‍ ലഭിച്ചത്. ബിഹാറില്‍ അധ്യാപികയായ മകള്‍ക്കു വേണ്ടിയുള്ള വിവാഹാലോചനയെന്നു പറഞ്ഞ ശേഷം സ്വന്തം നമ്പര്‍ കൈമാറുകയായിരുന്നു. ബിഹാറില്‍ നിന്നു നാട്ടില്‍ എത്തിയെന്നറിയിച്ച് ഈമാസം 4 നാണ് കോട്ടയത്തെ മാളിലേക്കു പഞ്ചായത്തംഗത്തെ വിളിച്ചുവരുത്തി നേരില്‍ക്കണ്ടത്. വിവാഹത്തലേന്ന് വൈകിട്ട് വെമ്പായത്ത് എത്തിയ രേഷ്മയെ പഞ്ചായത്തംഗം ഉഴമലയ്ക്കലിലെ സുഹൃത്തിന്റെ വീട്ടിലാക്കി.
വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നും ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ അമ്മയുടെ കയ്യിലാണെന്നും രേഷ്മ പറഞ്ഞു. വിവാഹ ദിവസം രാവിലെ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതിനു മുന്‍പ് കുളിച്ചെന്നു രേഷ്മ പറഞ്ഞെങ്കിലും ശുചിമുറിയില്‍ അതിന്റെ ലക്ഷണമുണ്ടായിരുന്നില്ല. സംശയം തോന്നിയ സുഹൃത്തിന്റെ ബന്ധുക്കള്‍ രേഷ്മ വിതുരയിലെ ബ്യൂട്ടിപാര്‍ലറിലേക്കു പോയ സമയം വീട്ടിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതില്‍ മറ്റൊരാളുമായുള്ള വിവാഹത്തിന്റെ രേഖകള്‍ ലഭിച്ചതോടെ ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സംസ്‌കൃതം ന്യായത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാര്‍ച്ച് 1ന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.