Sunday, June 8, 2025

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തിൽ കരിക്കകത്തെ ജോത്സ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു,കൂടോത്രവും ആഭിചാരവും അവിഹിതവും അടിമുടി ദുരൂഹത

Must read

- Advertisement -

തിരുവനന്തപുരം: ബാലരാമപുരത്തെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ ആഭിചാരം സംശയിച്ച് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യന്‍ കസ്റ്റഡിയില്‍. കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുടുംബത്തിന് പല ഉപദേശങ്ങളും നല്‍കിയത് ജോത്സ്യനാണെന്നാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കുടുംബം പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇത് സാധൂകരിക്കുന്ന മൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിന് (24) അന്ധവിശ്വാസം കൂടുതലായിരുന്നു. ഹരികുമാര്‍ ജോലിക്കൊന്നും പോയിരുന്നില്ല. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയെ ഇഷ്ടമായിരുന്നെങ്കിലും കുട്ടികളെ ഇഷ്ടമല്ലായിരുന്നു ഹരികുമാറിന്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. സംശയത്തിലുള്ള എല്ലാവരേയും വിശദ ചോദ്യം ചെയ്യലിനും വിധേയമാക്കും.

See also  അവിഹിത ഗർഭം ഭർത്താവ് അറിഞ്ഞു; ചോരക്കുഞ്ഞിനെ കൊന്ന് കാമുകന്റെ വീട്ടിൽ കുഴിച്ചിട്ടു ; ക്രൂരതകൾ പുറത്ത്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article