പാർക്കില്‍ കളിച്ചുകൊണ്ടിരുന്ന 8 വയസുകാരിയെ പീഡിപ്പിച്ച് കനാലിൽ തള്ളിയ 3 പേർ പിടിയിൽ…

Written by Web Desk1

Published on:

ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് മനഃസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. എട്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം കനാലിലേക്ക് തള്ളിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ പിടിയിൽ. കുട്ടിക്കായി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. പാർക്കിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചു. തുടർന്ന് ഇവർ പെൺകുട്ടിയെ മുച്ചുമാരി ഇറിഗേഷൻ കനാലിലേക്ക് തള്ളിയിട്ടു. പിടിയിലായ പ്രതികളെല്ലാം മുച്ചുമാരി ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് നന്ദ്യാല എസ്​പി രഘുവീര റെഡ്ഡി പറഞ്ഞു. ഈ കുട്ടികളും പെൺകുട്ടിയുടെ സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്നാണ് വിവരം.

പിടിയിലായ രണ്ടുപേർക്ക് 15 വയസ്സും മൂന്നാമന് 12 വയസുമാണ്. പെൺകുട്ടിയെ കാണാതായെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് ആദ്യം കേസ് അന്വേഷിച്ചത്. പൊലീസ് നായ മണം പിടിച്ച് ആൺകുട്ടികളുടെ വീട്ടിലേക്ക് എത്തിയതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്.

പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കസ്റ്റഡിയിലുള്ള ആൺകുട്ടികളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും തിരച്ചിലിനായി നന്ദ്യാലിൽ എത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നത് വരെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.

Related News

Related News

Leave a Comment