മഹാരാഷ്ട്ര (Maharashtra): മഹാരാഷ്ട്രയിലെ സോളാപൂരില്‍ 16 വയസ്സുള്ള ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. (A 16-year-old boy committed suicide in Solapur, Maharashtra.) ശിവശരണ്‍ ഭൂതാലി തല്‍കോട്ടി എന്ന ആണ്‍കുട്ടിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് മാസം മുമ്പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു.
ശിവശരണ്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്ക് നേടിയിരുന്ന ശിവശരണിന് ഡോക്ടറാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. സംഭവത്തില്‍ സോളാപൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ആണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. അമ്മയെ സ്വപ്‌നം കണ്ടിരുന്നുവെന്നും അമ്മയുടെ അടുത്തേക്ക് വരാന്‍ അമ്മ തന്നെ വിളിച്ചതിനെ തുടര്‍ന്നുമാണ് ആത്മഹത്യ ചെയ്തതെന്നും കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
‘ഞാന്‍ ശിവശരണ്‍ ആണ്. ജീവിക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ മരിക്കുകയാണ്. എന്റെ അമ്മ പോയപ്പോള്‍ ഞാന്‍ പോകേണ്ടതായിരുന്നു, എന്റെ മരണത്തിന് കാരണം ഇന്നലെ എന്റെ അമ്മ എന്റെ സ്വപ്നത്തില്‍ വന്നതാണ്. എന്തുകൊണ്ടാണ് ഞാന്‍ ഇത്ര വിഷമിച്ചിരിക്കുന്നതെന്ന് അവര്‍ എന്നോട് ചോദിച്ചു, എന്നോട് അമ്മയുടെ അടുത്തേക്ക് വരാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ മരിക്കാമെന്ന് വിചാരിച്ചു. എന്റെ അമ്മാവനോടും മുത്തശ്ശിയോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്, കാരണം അവര്‍ എന്നെ വളരെയധികം പിന്തുണച്ചു. അവര്‍ എന്നെ വളരെയധികം ലാളിച്ചു,’ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
NB : തുറന്നു സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക: അവരുടെ ആശങ്കകളും ഭയങ്ങളും തുറന്നുപറയാൻ അവരെ പ്രേരിപ്പിക്കുക, ശ്രദ്ധയോടെ കേൾക്കുക. പ്രൊഫഷണൽ സഹായം തേടുക: മാനസികാരോഗ്യ വിദഗ്ദ്ധരെ (സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, കൗൺസിലർ) സമീപിക്കാൻ അവരെ പ്രേരിപ്പിക്കുക.
സഹായ കേന്ദ്രങ്ങൾ: ആത്മഹത്യാ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. കേരളത്തിൽ ദിശ ഹെൽപ്പ് ലൈൻ (1056) ലഭ്യമാണ്.പരിസ്ഥിതി സുരക്ഷിതമാക്കുക: ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ള വസ്തുക്കൾ (ഉദാ: മരുന്നുകൾ, മൂർച്ചയുള്ള ആയുധങ്ങൾ) അവരുടെ അടുത്ത് നിന്ന് മാറ്റി സുരക്ഷിതമായ ഒരിടത്ത് വെക്കുക.
ഒറ്റപ്പെടുത്താതിരിക്കുക: അവർ ഒറ്റയ്ക്കാണെന്ന് തോന്നാതിരിക്കാൻ കൂടെയുണ്ടെന്ന് ഉറപ്പുവരുത്തുക, പിന്തുണ നൽകുക. ആത്മഹത്യാപരമായ ചിന്തകൾക്ക് ശരിയായ ചികിത്സയും പിന്തുണയും ലഭിച്ചാൽ അത് മാറാവുന്ന ഒരു അവസ്ഥയാണ്. ശരിയായ സമയത്ത് ലഭിക്കുന്ന സഹായം ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും.