Friday, June 20, 2025

പോക്സോ പ്രതിയായ ഡോക്ടർക്ക് ഐ.എം.എ യിൽ ഉന്നത പദവി

2021 ല്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വകുപ്പ് തല അന്വേഷണം നടത്തി ഇയാള്‍ കുറ്റക്കാരനാണെന് കണ്ടെത്തിയിരുന്നു.

Must read

- Advertisement -

തൃശൂര്‍: കുന്നംകുളം പോലീസ് റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസിലെ രണ്ടാം പ്രതി ഡോക്ടര്‍ ഡിറ്റോ ടോം പി യെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തലപ്പത്ത് നിയമിയ്ക്കാന്‍ നീക്കം.ഇയാളെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളിയിരുന്നു.

2021 ല്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വകുപ്പ് തല അന്വേഷണം നടത്തി ഇയാള്‍ കുറ്റക്കാരനാണെന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആരോഗ്യ വകുപ്പ് വിജിലന്‍സിനെ കൊണ്ട് അന്വേഷണം നടത്തുകയും അന്വേഷണത്തില്‍ ഡോക്ടര്‍ ഡിറ്റോ ടോം പി ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ഡിറ്റോ ടോം പി ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ കടുത്ത ശിക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച്‌കൊണ്ട് ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ക്ക് കത്തും നല്‍കിയിരുന്നു .

ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, സര്‍ക്കാര്‍ തലത്തില്‍ നടപടി സ്ഥീകരിക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഫയല്‍ സമര്‍പ്പിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പുമായി ബന്ധപെട്ട ഫയല്‍ കൈകാര്യം ചെയുന്ന മന്ത്രി ഓഫീസിലെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജാശശി ഡോക്ടര്‍ ഡിറ്റോ ടോം പി യുടെ സോധീനത്താല്‍ ഈ ഫയല്‍ മന്ത്രിക്ക് നല്‍കാതെ ഒരു മാസം പൂഴ്ത്തിവച്ചു.ഈ സംഭവം തനിനിറം ദിനപത്രം പുറത്തുവിട്ടശേഷമാണ് ഫയല്‍ മന്ത്രിക്ക് നല്‍കി ഡോക്ടര്‍ ഡിറ്റോ ടോം പി ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ കടുത്ത നടപടി തുടങ്ങിയത്.

അതേ സമയം പോക്‌സോ കേസിലും 50000രൂപ കൈകൂലി വാങ്ങിയതിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നേരിടുന്ന ഡോക്ടര്‍ ഡിറ്റോ ടോമിനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തലപ്പത്തു കൊണ്ട് വന്ന് പ്രതിഷ്ഠിച്ചിരിക്കുകയാണ് . ഡിറ്റോ ടോം മിനെ തൃശൂര്‍ ജില്ലയിലെ ഐ.എം .എയുടെ ചെയര്‍മാന്‍ ആയി നിയമിച്ചു കൊണ്ട് കത്ത് നല്‍കി. ഐ.എം.എ യിലും എ.ജി.എം.ഒ .എയിലും ഉയര്‍ന്ന സ്ഥാനം ലഭിക്കണ മെങ്കില്‍ ഇത്തരത്തില്‍ പോക്‌സോ കേസുകളിലും, വിജിലന്‍സ് കേസിലും പ്രതി ആകണം എന്ന് സ്ഥിതിയാണ് എന്നാണ് പരാതിക്കാരുടെ ആക്ഷേപം.

See also  വർധിച്ച് വരുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്; ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി പിടിക്കരുത്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article