Friday, April 11, 2025

യുവാവിനെ വരുത്താനായി പീഡന ശ്രമമെന്ന് വിളിച്ച് പറഞ്ഞ് യുവതി. എത്തിയതാകട്ടെ പോലീസും.. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് രക്ഷകനായി ദൃക്‌സാക്ഷി

Must read

- Advertisement -

എറണാകുളം : ബീച്ചില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് സൂചന. വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പരാതിപ്പെട്ടത്. സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു പ്രതി സ്ഥാനത്ത്.

എന്നാല്‍ ഡ്രൈവറെ കണ്ടെത്തിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് പരാതി വ്യാജമെന്ന് പോലീസിന് വ്യക്തമായത്. പോലീസ് പറയുന്നത് ഇങ്ങനെ:

കലൂരിലെ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുകയാണ് ബംഗാളി യുവതി. കൂടെ താമസിക്കുന്ന യുവാവിനെ വിളിച്ച് വരുത്താനായിരുന്നു യുവതി സ്വയം കഥ മെനഞ്ഞതെന്ന് പോലീസ് പറയുന്നു. സംഭവദിവസം യുവാവുമായി വഴക്കിട്ട ശേഷം ഓട്ടോറിക്ഷിയില്‍ കയറി യുവതി ബീച്ചില്‍ എത്തുകയായിരുന്നു. എന്നാല്‍ യുവാവ് അന്വേഷിച്ചു വരാതെയാപ്പോള്‍, ചിലര്‍ ബീച്ചില്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് യുവാവിനെ ഫോണില്‍ വിളിച്ചു യുവതി പറയുകയായിരുന്നു.

എന്നാല്‍ യുവാവ് ബീച്ചില്‍ അന്വേഷിക്കാനെത്താതെ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതാണ് യുവതിയെ വെട്ടിലാക്കിയത്. പിന്നീട് നടത്തിയ തുടരന്വേഷണത്തിലാണ് യഥാര്‍ത്ഥ വിവരം പുറത്ത് വരുന്നത്.

കൂടാതെ യുവതിയെ ബീച്ചില്‍ എത്തിച്ചിട്ടു ഓട്ടോ ഡൈവര്‍ തിരിച്ചു പോകുന്നത് ഒരു ദൃക്‌സാഷിയും കണ്ടിരുന്നു. ദൃക്‌സാക്ഷിയുടെ മൊഴിയാണ് ഓട്ടോറിക്ഷാ െൈഡ്രവര്‍ക്ക് രക്ഷയായത്.

See also  ഇത് ദൃശ്യം 2 സ്‌റ്റൈല്‍ ; കൂട്ടുപ്രതികള്‍ പോലും അറിയാതെ കലയുടെ ഭര്‍ത്താവ് അനില്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും മാറ്റി? സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് ഭയന്നിരുന്നോ ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article