Monday, June 9, 2025

പഹല്‍ഗാം ആക്രമണത്തില്‍ ഭീകരരെ തിരിച്ചറിഞ്ഞു, രേഖാചിത്രങ്ങള്‍ പുറത്ത്‌, ചുക്കാന്‍ പിടിച്ച കസൂരിയെ വെറുതെ വിടില്ലെന്ന് ഇന്ത്യ

Must read

- Advertisement -

ശ്രീനഗര്‍: പഹല്‍ഗാമിലെ 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് കൊടും ഭീകരന്‍. പാക്കിസ്ഥാന്റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കസൂരി, പാക്ക് സൈന്യത്തിന്റെ ‘പ്രിയപ്പെട്ട സ്വത്ത്’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയ്‌ക്കെതിരെ പാക് സൈനികരില്‍ വികാരമുണ്ടാക്കുന്ന വിദ്വേഷ പ്രസംഗങ്ങളാണ് കസൂരിയുടെ ഹൈലൈറ്റ്. പാക് സൈന്യത്തിന്റെ കമാണ്ടര്‍മാര്‍ പലപ്പോഴും കസൂരിയെ ഇതിനായി ഉപയോഗിക്കാറുണ്ട്. ലഷ്‌കറെ തോയിബയുടെ ഡപ്യൂട്ടി ചീഫാണ് കസൂരി. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ അടുത്ത സുഹൃത്തു കൂടിയാണ് കസൂരി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തോയിബയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടിആര്‍എഫ്. ടി ആര്‍ എഫിന് പിന്നില്‍ കസൂരിയാണ്. പാക് ഭീകരനും ലഷ്‌കറെ തയിബയുടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് കസൂരി. ലഷ്‌കറെ തോയിബയുടെ പെഷാവര്‍ ആസ്ഥാനത്തിന്റെ തലവന്‍ കൂടിയാണ് കസൂരി. അതിനിടെ ജമ്മു കശ്മീരില്‍ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. മൂന്ന് ഭീകരരുടെ ചിത്രമാണ് സുരക്ഷാ സേന പുറത്തുവിട്ടത്. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ഒരുമലയാളിയും രണ്ടു വിദേശികളുമടക്കം 34 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവച്ചുവീഴ്ത്തുകയായായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാ?ദിത്വം പാക് ഭീകരസംഘടന ലഷ്‌കര്‍ ഇ തായ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

See also  തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി റിമാൻഡിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article