Friday, June 6, 2025

വണ്ടിപ്പെരിയാർ കുറ്റവിമുക്തനായ അർജുൻ ഹൈക്കോടതി നിർദ്ദേശപ്രകാരം കട്ടപ്പന കോടതിയിൽ കീഴടങ്ങി

Must read

- Advertisement -

കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ കുറ്റവിമുക്തനാക്കിയ ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുന്‍ (25) കട്ടപ്പന കോടതിയില്‍ കീഴടങ്ങി. ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അര്‍ജുന്‍ കീഴടങ്ങയത്. പ്രതിയെ വെറുതെവിട്ട കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലായിരുന്നു നിര്‍ദേശം. പ്രതി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ടും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവമാണ് പ്രതി രക്ഷപ്പെടാന്‍ കാരണമെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അന്ന് പ്രതിചേര്‍ത്ത അര്‍ജുനെ തെളിവുകളുടെ അഭാവത്തില്‍ കട്ടപ്പന അതിവേഗ പോക്സോകോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നാണ് വെറുതെ വിട്ടത്. 2021 ജൂണ്‍ 30ന് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിത്തൂക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് മൂന്ന് വയസുള്ളപ്പോള്‍ മുതല്‍ മിഠായിയും ഭക്ഷണസാധനങ്ങളും നല്‍കി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 78 ദിവസങ്ങള്‍ കൊണ്ടാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നായിരുന്നു കോടതി അന്ന് പറഞ്ഞത്. കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകര്‍പ്പിലാണ് ഇക്കാര്യം പറഞ്ഞത്. തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്നും കോടതി വിധി പറഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

See also  ഷിരൂർ മണ്ണിടിച്ചിൽ; അർജുനെ രക്ഷിക്കാൻ കർണാടകവും മുന്നിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article