Thursday, August 14, 2025

അല്ലു അർജുന്റെ പുഷ്പ 2 പ്രീമിയർ പ്രദർശനത്തിലുണ്ടായ തിരക്ക് ; അമ്മയുടെ മരണത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന കുട്ടിക്ക് മസ്തിഷ്‌ക മരണം

Must read

- Advertisement -

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഈ കേസിലായിരുന്നു അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് പുതിയ വിവരം പുറത്തു വരുന്നത്. പ്രീമിയറില്‍ പങ്കെടുക്കാന്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന തുടങ്ങിയവര്‍ സന്ധ്യാ തിയേറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പോലീസ് ആരോപണം.

രേവതി, ഭര്‍ത്താവ് ഭാസ്‌കര്‍ മക്കളായ ശ്രീ തേജ് സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകന്‍ തേജും ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന് ദുര്‍ഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 

See also  നിയമസഭയിൽ നാടകീയ രംഗങ്ങൾ സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി;സഭ ഇന്നത്തേക്ക് പിരിഞ്ഞു; അടിയന്തിരപ്രമേയ ചർച്ചയില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article