ലെബനിലേക്ക് ഇരച്ചുകയറി സൈന്യം;തെക്കൻ ലബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ

Written by Taniniram

Published on:

ബെയ്‌റൂട്ട്: ഇസ്രയേല്‍ ലെബനനില്‍ കരയുദ്ധം തുടങ്ങി. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് കരയാക്രമണം. പരിമിത കരയാക്രമണാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു. ബെയ്‌റൂട്ടില്‍ വ്യോമാക്രമണവും തുടരുകയാണ്. ബോംബുകള്‍ തുരുരുതാ വര്‍ഷിക്കുകയായിരുന്നു ഇസ്രയേല്‍. അതിര്‍ത്തിയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സമാധാന നീക്കവുമായി ഫ്രാന്‍സും രംഗത്തു വന്നു. ഇതിന് ഇസ്രയേല്‍ വഴങ്ങില്ലെന്നാണ് സൂചന. അതിനിടെ കരയുദ്ധത്തിന് തുനിഞ്ഞാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം പ്രഖ്യാപിച്ചു. നസ്രുള്ള വധത്തിനുശേഷം ഒരു ഹിസ്ബുള്ള നേതാവ് നടത്തുന്ന ആദ്യ പൊതുപ്രസ്താവനയാണിത്.

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളിയാണ് ലെബനോനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയത്.തെക്കന്‍ ലെബനോനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. ബെയ്‌റൂട്ടിലും ആക്രമണം തുടരുകയാണ് ഇസ്രേയേല്‍. അതിനിടെ ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രുള്ളയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി യു എന്‍ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

Related News

Related News

Leave a Comment