ദല്ലാള്‍ നന്ദകുമാര്‍ സാമൂഹിക വിരുദ്ധന്‍ നിരന്തരം ശല്ല്യക്കാരന്‍ : അനില്‍ ആന്റണി

Written by Taniniram

Published on:

സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി അനില്‍ ആന്റണി 25ലക്ഷം തന്റെ കയ്യില്‍ നിന്നും വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനില്‍ ആന്റണി. തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും അനില്‍ ആന്റണി (Anil Antony) വെല്ലുവിളിച്ചു.

ദല്ലാള്‍ നന്ദകുമാറിനെ ഒന്ന് രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങള്‍ പറഞ്ഞിരുന്നു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയക്കുകയായിരുന്നു. ദല്ലാളിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ രാജ്യവിരുദ്ധനായ ആന്റോ ആന്റണിയാണ്. നന്ദകുമാര്‍ തന്നെ നിരന്തരം ശല്യം ചെയ്തയാളാണ്. ശല്യം സഹിക്കവയ്യാതെ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു. ബ്ലാക്ക് മെയിലിങ്ങിന്റെ ആളാണ് നന്ദകുമാര്‍. നടക്കുന്നത് തന്നെ കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമമാണ്. നിയമനടപടികള്‍ക്ക് പോകാന്‍ തെരഞ്ഞെടുപ്പ് കാലത്ത് സമയമില്ല. ഉമാ തോമസിനും പി ജെ കുര്യനും അറിയാമെങ്കില്‍ അവര്‍ അത് വെളിപ്പെടുത്തട്ടെ.” – അനില്‍ ആന്റണി പറഞ്ഞു.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെയാണ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയത്. സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി അനില്‍ ആന്റണി 25ലക്ഷം തന്റെ കയ്യില്‍ നിന്നും വാങ്ങി. എന്നാല്‍ നിയമനം ലഭിച്ചത് മറ്റൊരാള്‍ക്കായതിനാല്‍ വാങ്ങിയ 25 ലക്ഷം രൂപയും തിരികെ വാങ്ങിയെന്നും നന്ദകുമാര്‍ ആരോപിച്ചു.

Related News

Related News

Leave a Comment