Tuesday, October 7, 2025
Home Blog

ഭാര്യ കാമുകനൊപ്പം ഏഴുമാസത്തിനിടെ 5 തവണ ഒളിച്ചോടി; 38 കാരൻ നാലുകുട്ടികളുമായി നദിയിൽ ജീവനൊടുക്കി

0

ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭാര്യ തുടർച്ചയായി കാമുകനൊപ്പം ഒളിച്ചോടുന്നതുകാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന 38 കാരനായ സൽമാൻ തന്റെ നാല് മക്കളുമായി യമുനാ നദിയിൽ ചാടി ജീവനൊടുക്കി. (A shocking incident took place in Shamli district of Uttar Pradesh. A 38-year-old man, who was under severe mental stress due to his wife’s constant eloping with her lover, committed suicide by jumping into the Yamuna river along with his four children.) സൽമാൻ്റെ ഭാര്യയായ ഖുഷ്നുമ എന്ന ഖുഷി, കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് തവണയാണ് കാമുകനോടൊപ്പം ഒളിച്ചോടിയത്.

ഓരോ തവണയും ഒരാഴ്ചയോ പത്തോ ദിവസമോ കഴിഞ്ഞ് തിരികെ വരും. നാല് മക്കളെയും തനിച്ചാക്കിയായിരുന്നു ഈ ഒളിച്ചോട്ടം. ഭാര്യയെ പിന്തിരിപ്പിക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും ഖുഷി മാറാൻ തയ്യാറായില്ല. ഒടുവിൽ, അഞ്ചാം തവണത്തെ ഒളിച്ചോട്ടത്തിന് ശേഷം സൽമാൻ്റെ ക്ഷമ നശിക്കുകയും കടുംകൈ ചെയ്യുകയുമായിരുന്നു.

ഈ സംഭവത്തോടെ സൽമാൻ്റെ കുടുംബം പൂർണമായും തകർന്നു. ഇപ്പോൾ സൽമാന്റെ പിതാവും ഇളയ മകനും മാത്രമാണ് വീട്ടിൽ അവശേഷിക്കുന്നത്. ഭാര്യയുടെ തുടർച്ചയായ ഒളിച്ചോട്ടത്തെക്കുറിച്ച് സൽമാൻ കുടുംബത്തോട് പറയാതിരുന്നത് ബന്ധുക്കൾക്ക് വലിയ ദുഃഖമുണ്ടാക്കി. “അവൻ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു,” സൽമാൻ്റെ അമ്മാവൻ ജമീൽ പറഞ്ഞു.

ഷാംലി ജില്ലയിലെ കൈരാന ടൗണിൽ യമുനാ നദിക്ക് കുറുകെയുള്ള പാലത്തിൽ ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സൽമാൻ തന്റെ മക്കളായ മെഹക് (12), ഷിഫ (5), മകൻ അയാൻ (3), എട്ട് മാസം പ്രായമുള്ള ഇനായ്ഷ എന്നിവരുമായി പാലത്തിലെത്തി. ആദ്യം രണ്ട് കുട്ടികളെ നദിയിലേക്ക് എറിഞ്ഞ ശേഷം, മറ്റു രണ്ടുപേരെയും ചേർത്തുപിടിച്ച് അയാൾ സ്വയം ചാടുകയായിരുന്നു.

നാളെ മുതൽ വീണ്ടും ശക്തമായ മഴ: ജില്ലകൾക്ക് യെല്ലോ അലർട്ട്…

0

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

08/10/2025 : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്; 09/10/2025 : പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം; 10/10/2025 : പത്തനംതിട്ട, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു മരുന്നും നൽകരുത്; കർശന നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്…

0

ചുമ സിറപ്പുകളെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിൽ, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് തിങ്കളാഴ്ച ഉത്തരവിട്ടു. (Amid concerns about cough syrups, the state health department ordered on Monday that children under 12 should not be given the drugs without a doctor’s prescription.)

കുട്ടികളിൽ ചുമ മരുന്നുകളുടെ ഉപയോഗം പഠിക്കാൻ മൂന്നംഗ വിദഗ്ദ്ധ സമിതിയെ സംസ്ഥാനം നിയോഗിച്ചിട്ടുണ്ടെന്നും ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ശിശു ആരോഗ്യ നോഡൽ ഓഫീസർ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന പ്രസിഡൻ്റ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

കുറിപ്പടിയില്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്നുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് വീണാ ജോർജ് കർശന നിർദ്ദേശം നൽകി. പഴയ കുറിപ്പടി ഉപയോഗിച്ച് പോലും മരുന്നുകൾ നൽകാൻ പാടില്ല എന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, കൂടാതെ ബോധവൽക്കരണ ശ്രമങ്ങൾ ശക്തമാക്കും.

കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ ശരീരഭാരം അനുസരിച്ചാണ് നൽകുന്നത്, അതിനാൽ ഒരു കുട്ടിക്ക് നൽകുന്ന മരുന്ന് മറ്റൊരുകുട്ടിക്ക് നൽകരുത്. അങ്ങനെ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കിയേക്കാം,” അവർ പറഞ്ഞു.

കുട്ടികൾക്കുള്ള ചുമ സിറപ്പുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇതുവരെ ഒരു പ്രശ്‌നവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ യോഗത്തിൽ അറിയിച്ചതായി പ്രസ്താവനയിൽ പറയുന്നു. പൊതുജനങ്ങളുടെ അവബോധം വർദ്ധിപ്പിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനുമായി ശക്തമായ ബോധവൽക്കരണ കാമ്പയിനുകൾ നടത്തുമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

“ബന്ധപ്പെട്ട കേസുകൾ എന്തെങ്കിലും ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഐ‌എ‌പിയുടെ സഹകരണത്തോടെ ശിശുരോഗ വിദഗ്ധർക്കും മറ്റ് ഡോക്ടർമാർക്കും പരിശീലനം നൽകുമെന്നും” പ്രസ്താവനയിൽ പറഞ്ഞു. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പരിശോധനകൾ നടക്കുന്നുണ്ട്.

കോൾഡ്‌രിഫ് സിറപ്പിൻ്റെ എസ്ആർ-13 ബാച്ചിൽ കേരളത്തിന് പുറത്ത് പ്രശ്‌നങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന്, സംസ്ഥാനത്തെ ഇതിൻ്റെ വിൽപ്പന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിർത്തിവച്ചിട്ടുണ്ട്. ആ ബാച്ചിലെ മരുന്നുകൾ തമിഴ്‌നാട്, ഒഡീഷ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് വിതരണം ചെയ്തിരുന്നത്. രാജസ്ഥാനിൽ മറ്റൊരു കമ്പനിയുടെ ചുമ സിറപ്പിനും പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെ മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ “വിഷാംശമുള്ള” ചുമ സിറപ്പ് കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായി 14 കുട്ടികൾ മരിച്ചിരുന്നു. “ഈ പ്രശ്‌നബാധിത ബാച്ചുകളുടെ വിൽപ്പന കേരളത്തിൽ നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് വിതരണക്കാർ വഴിയാണ് കോൾഡ്‌രിഫ് മരുന്നുകൾ കേരളത്തിൽ വിൽക്കുന്നത്. ഇവയുടെ വിതരണവും വിൽപ്പനയും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്,” പ്രസ്താവനയിൽ പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സംസ്ഥാന മിഷൻ ഡയറക്ടർ, ഡ്രഗ്‌സ് കൺട്രോളർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ശിശു ആരോഗ്യ നോഡൽ ഓഫീസർ, ഐഎപി പ്രസിഡൻ്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും മകനെ സഹോദരിയുടെ വീട്ടിലാക്കി ശേഷം വിഷം കഴിച്ച് ജീവനൊടുക്കി…

0

മഞ്ചേശ്വരം (Manjeshwaram) : മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. (A teacher and her husband committed suicide by consuming poison in Manjeswaram.) കടമ്പാറിലെ പെയ്ന്റിങ് തൊഴിലാളി അജിത്, വൊര്‍ക്കാടി ബേക്കറി ജങ്ഷനിലെ സ്‌കൂളില്‍ അധ്യാപികയായ ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്.

അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു. ഇന്നലെ നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കി. മോനെ കുറച്ച് നേരം നോക്കണമെന്ന് പറഞ്ഞാണ് മടങ്ങിയത്. പിന്നീട് രണ്ടു പേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അർധ രാത്രി 12.30 ഓടെ അജിത് മരിച്ചു. ഇന്ന് ചൊവ്വാഴ്ച ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ വെച്ച് ശ്വേതയും മരിച്ചു. ആത്മഹത്യക്കു പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്‌നമാണെന്നാണ് പ്രാഥമിക വിവരം.

സ്വര്‍ണമേ നീയിത് എങ്ങോട്ടാ!!! വില 90,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 920 രൂപ; ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ വര്‍ധന…

0

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. (Gold prices in the state are breaking records and are soaring to 90,000. Today, the price of gold has crossed 89,000 with an increase of Rs 920 per pound.) 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്‍ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ഇന്നത്തെ നക്ഷത്രഫലം

0

ഒക്‌ടോബർ 07, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അലച്ചിൽ, ചെലവ്, അഭിമാനക്ഷതം, അപകടഭീതി, ഇച്ഛാഭംഗം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ആരോഗ്യം, നിയമവിജയം, ശത്രുക്ഷയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, അഭിമാനം, മത്സരവിജയം, അവിചാരിത ധനയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, കലഹം, ശത്രുശല്യം, ധനതടസ്സം, യാത്രാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, കലഹം, അഭിപ്രായവ്യത്യാസം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, ദ്രവ്യനാശം, അലച്ചിൽ, ചെലവ്, നഷ്ടം ഇവ കാണുന്നു. സുഹൃത്തുക്കൾ വാക്കു പാലിക്കാതിരിക്കാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉത്സാഹക്കുറവ് ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ധനയോഗം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത.

ബിഗ് ബോസ് സീസൺ 7; എവിക്ഷന്‍ വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്കെതിരെ നടപടി? സൂചനയുമായി മോഹന്‍ലാല്‍…

0

ബിഗ് ബോസ് മലയാളം ടീം രണ്ടാം സീസണ്‍ മുതല്‍ നേരിടുന്ന വെല്ലുവിളിയാണ് ഷോയിലെ പ്രധാന വിവരങ്ങള്‍ ടെലികാസ്റ്റിന് മുന്‍പേ പുറത്തുവരുന്നു എന്നത്. (The challenge that the Bigg Boss Malayalam team has been facing since the second season is that important information about the show is revealed before the telecast.) ഈ സീസണിലും എവിക്ഷന്‍ വിവരങ്ങളും മറ്റും എപ്പിസോഡ് വരുന്നതിന് മുന്‍പേ സോഷ്യല്‍ മീഡിയ പേജുകളില്‍ എത്താറുണ്ട്. ഒപ്പം യുട്യൂബ് ചാനലുകളിലും. ഇപ്പോഴിതാ ഈ വിഷയത്തില്‍ ബിഗ് ബോസ് ടീമിന്‍റെ നിലപാട് അറിയിച്ച് എത്തിയിരിക്കുകയാണ് ഷോയുടെ അവതാരകനായ മോഹന്‍ലാല്‍. ഇത്തരക്കാരെ നിയന്ത്രിക്കാനും തടയാനും തങ്ങള്‍ക്ക് അറിയാമെന്നും അത് തങ്ങള്‍ ചെയ്തിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പ്രൊമോയിലാണ് മോഹന്‍ലാല്‍ ഈ ഗൗരവതരമായ വിഷയം സംസാരിക്കുന്നത്.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ ക്ലൈമാക്സ് വിളിച്ചുപറഞ്ഞ് രസം കളയുന്നവര്‍ നമുക്കിടയിലൊക്കെ ഉണ്ടാവും. ഞാന്‍ പറഞ്ഞുവരുന്നത് സോഷ്യല്‍ മീഡിയയിലെ ചില രസംകൊല്ലികളെക്കുറിച്ചാണ്. ധാരാളം പ്രേക്ഷകര്‍ ഞങ്ങളെ അറിയിക്കാറുണ്ട്. ബിഗ് ബോസ് ഷോയ്ക്കായി വളരെ ആകാംക്ഷയോടെയാണ് അവര്‍ കാത്തിരിക്കുന്നത്. പക്ഷേ ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ ഊഹാപോഹങ്ങളുടെയും ചോര്‍ത്തിയെടുക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ടെലികാസ്റ്റിന് മുന്‍പുതന്നെ ഷോയിലെ വിവരങ്ങള്‍ എല്ലാം പുറത്തുവിടുന്നു. അത് ഷോ രസിച്ച് കാണാനുള്ള അവരുടെ അവസരം കളയുന്നുവെന്ന് അവരുടെ പരാതികള്‍ വളരെ ശരിയാണ്. പക്ഷേ സോഷ്യല്‍ മീഡിയകള്‍ വഴി ഈ ഷോയെ ഉപജീവന മാര്‍ഗം ആക്കായിരിക്കുന്നവര്‍ തന്നെയാണ് അതിനെതിരെ പ്രവര്‍ത്തിക്കുന്നതും എന്നതാണ് വാസ്തവം. ആധുനിക സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് അത് ചെയ്യുന്നവരെ കൃത്യമായി നിയന്ത്രിക്കാനും തടയാനും ഞങ്ങള്‍ക്ക് അറിയാം. അത് ഞങ്ങള്‍ ചെയ്തിരിക്കും. കാത്തിരിപ്പിന്‍റെ രസം, അത് നമുക്ക് കളയാതെ ഇരിക്കാം.

അതേസമയം സീസണ്‍ 7 അതിന്‍റെ പത്താം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 11 മത്സരാര്‍ഥികള്‍ മാത്രമാണ് നിലവില്‍ ഹൗസില്‍ അവശേഷിക്കുന്നത്. എവിക്ഷനുകളില്‍ സര്‍പ്രൈസ് കരുതിവച്ച സീസണില്‍ ഏറ്റവുമൊടുവില്‍ പുറത്തായത് ഒനീലും ജിസൈലുമാണ്. ജിസൈലിന്‍റെ പുറത്താവല്‍ സഹമത്സരാര്‍ഥികളെ ഏറെ ഞെട്ടിക്കുന്നതായിരുന്നു. ലക്ഷ്മി, സാബുമാൻ, ഒനീൽ, അനുമോൾ, ആദില, നൂറ, ജിസൈല്‍, നെവിന്‍ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ്. അതേസമയം ആദിലയാണ് പത്താം ആഴ്ചയിലെ ഹൗസ് ക്യാപ്റ്റന്‍.

ബിഗ് ബോസ് സീസൺ 7 ; ‘ഷാനവാസ് വിളിച്ച പേര് ഇഷ്ടമായി’; ‘പെൺകോന്തൻ’ വിളിക്ക് മറുപടിയുമായി നൂബിൻ

0

ബിഗ് ബോസ് സീസൺ 7 ൽ ബിന്നിയും ഷാനവാസും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരിച്ച് ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ. ബിന്നിയുമായുള്ള വഴക്കിനിടെ നൂബിനെ ‘പെൺകോന്തൻ’ എന്ന് ഷാനവാസ് വിശേഷിപ്പിച്ചിരുന്നു. ഇതേക്കുറിച്ചാണ് നൂബിൻ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ പ്രതികരിക്കുന്നത്. ”ഒരുപാടു പേർ എന്നോടു ചോദിച്ചിരുന്നു, എന്താ ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്ന്. സംസാരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്.

പിന്നെ തോന്നി മറുപടി പറയാമെന്ന്. ഞാൻ ബിഗ് ബോസിൽ പോകുന്നതിന് മുൻപേ തന്നെ ഷാനവാസ് ഒരിക്കൽ ബിന്നിയുമായുള്ള വഴക്കിനിടെ എന്നെ പെൺകോന്തനെന്ന് വിളിച്ചിരുന്നു. അവിടെ പോകുമ്പോൾ ഇതേക്കുറിച്ച് ചോദിക്കണമെന്ന് ഒരുപാടു പേർ എന്നോടു പറഞ്ഞിരുന്നു. പക്ഷേ, ഞാൻ ചോദിച്ചില്ല. കാരണം, അവിടെ ഉള്ളവർ ആണല്ലോ ഗെയിം കളിക്കേണ്ടത്. ഇതൊരു ഗെയിം ഷോയാണെന്നും ഞാൻ അവിടെ ഗസ്റ്റായി പോവുകയാണെന്നുമുള്ള വ്യക്തമായ ബോധ്യം എനിക്കുണ്ടായിരുന്നു.

ഷാനവാസ് എന്നെ പെൺകോന്തനെന്ന് കുറഞ്ഞത് അൻപതു തവണയെങ്കിലും വിളിച്ച് കാണും. ബിന്നിയും ഷാനവാസിന്റെ വീട്ടുകാരെ പറഞ്ഞില്ലേയെന്ന് ചിലർ ചോദിക്കുന്നുണ്ട്. ഷാനവാസേ നീ നിന്റെ വീട്ടിലുള്ളവരോട് പറയുന്നത് പോലെ ഞങ്ങളോട് പറയരുത് എന്നാണ് ബിന്നി പറഞ്ഞത്. അതിൽ എന്താണ് തെറ്റ്. എന്തുകൊണ്ടാണ് ഷാനവാസ് എന്നെ പെൺകോന്തനെന്ന് വിളിച്ചതെന്ന് അറിയില്ല. ചിലപ്പോൾ എന്റെ യൂട്യൂബ് ചാനൽ കണ്ട് കാണും. ചെറുപ്പം മുതൽ വീട്ടുജോലിയിൽ മമ്മിയെ സഹായിക്കുന്ന ആളാണ് ഞാൻ. വീട് തൂത്തുവാരുകയും ഭക്ഷണം ഉണ്ടാക്കുകയുമൊക്കെ ചെയ്യും. കല്യാണം കഴിച്ചശേഷം ഞാൻ എന്റെ ഭാര്യയേയും അതുപോലെ തന്നെ സഹായിക്കുന്നു.

ഷാനവാസ് അവന്റെ ഭാര്യയേയും അമ്മയേയും അടിമകളെപ്പോലെയാകും കാണുന്നത്. എല്ലാവരും അങ്ങനെയാവില്ലല്ലോ. എന്റെ കുടുംബത്തിന് വേണ്ടി ഞാൻ ജോലി ചെയ്യുന്നത് കണ്ടതുകൊണ്ടാണ് പെൺകോന്തനെന്ന് വിളിച്ചതെങ്കിൽ ഞാൻ അത് സന്തോഷപൂർവം സ്വീകരിക്കും. ഷാനവാസ് അവന്റെ കൾച്ചർ കാണിച്ചു. അവൻ പെൺപിള്ളേരോട് പെരുമാറുന്ന രീതി തന്നെ ശ്രദ്ധിച്ചാൽ മതി. ഷാനവാസിനെപ്പോലെ തറയായി പെരുമാറാൻ എനിക്ക് കഴിയില്ല. ഷാനവാസ് വിളിച്ച പേര് എനിക്ക് ഇഷ്ടമായി”, നൂബിൻ വീഡിയോയിൽ പറഞ്ഞു.

സർക്കാർ മോഹന്‍ലാലിനു നൽകിയ ആദരം; ചെലവായത് 2.84 കോടി രൂപ…

0

തിരുവനന്തപുരം (Thiruvananthapuram) : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 2.84 കോടി രൂപ. *The state government spent Rs 2.84 crore to honor Malayalam film legend Mohanlal, who won the country’s highest film honor, the Dadasaheb Phalke Award.) ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി. പരിപാടിക്കായി സാംസ്‌കാരിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. ധനവകുപ്പില്‍ നിന്ന് 84 ലക്ഷം രുപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കത്തുനല്‍കി.

മോഹന്‍ലാലിന്റെ സ്വീകരണം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പരിപാടിയുടെ ചെലവ് കണക്കുകള്‍ പുറത്തുവരുന്നത്. ചെലവായ രണ്ടുകോടി സാംസ്‌കാരിക വകുപ്പിന് കീഴില്‍ തന്നെയുള്ള സാംസ്‌കാരിക വകുപ്പ് അധ്യക്ഷ കാര്യാലയം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിങ്ങനെയാണ് ചെലവഴിച്ചിരിക്കുന്നത്. ബാക്കി ചെലവായ 84 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ധനവകുപ്പിനോട് പ്രത്യേക അഭ്യര്‍ഥന നടത്തിയത്.

മലയാള ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയാണ് സര്‍ക്കാരിന്റെ ആദരം മോഹന്‍ലാലിന് സമ്മാനിച്ചത്. മലയാളത്തിന്റെ ഇതിഹാസതാരമാണ് മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പുരസ്‌കാരനേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ളതാണെന്നും മലയാളസിനിമയുടെ ചരിത്രത്തിലെ സുവര്‍ണനേട്ടമാണെന്നും നൂറുതികയ്ക്കുന്ന മലയാളസിനിമയില്‍ അരനൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവോണം ബംപര്‍ അടിച്ച 25 കോടിയുടെ ഭാഗ്യവാന്‍ ഇവിടെ ഉണ്ട്!; തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍…

0

ആലപ്പുഴ (Alappuzha) : 25 കോടിയുടെ തിരുവോണം ബംപര്‍ ഭാഗ്യവാന്‍ അല്ലെങ്കില്‍ ഭാഗ്യവതി ആര് എന്ന ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമായി. (The 25 crore Thiruvonam bumper has brought an end to the days-long wait to find out who will be the lucky one or the lucky one.) അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍ ആണ് ആ ഭാഗ്യശാലി. നെട്ടൂരില്‍ നിന്ന് എടുത്ത ടിക്കറ്റ് ശരത് എസ് നായര്‍ ബാങ്കില്‍ ഏല്‍പ്പിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുവോണ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നത്. നെട്ടൂരില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന വാര്‍ത്ത വന്നെങ്കിലും ഭാഗ്യവാന്‍ കാണാമറയത്ത് തന്നെയായിരുന്നു. അതിനിടെ നെട്ടൂരിലെ ഒരു സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ല എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് യഥാര്‍ഥ ലോട്ടറി ജേതാവിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ശരത് എസ് നായര്‍. ലോട്ടറി അടിച്ചതില്‍ സന്തോഷമെന്ന് ശരത് എസ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വീട്ടുകാര്‍ സന്തോഷത്തിലാണ്. നറുക്കെടുപ്പ് സമയത്ത് ഞാന്‍ ഓഫീസില്‍ ആയിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബംപര്‍ ലോട്ടറി എടുക്കുന്നത്. പണം ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ഇനി അത് ചെയ്യണം’- ശരത് എസ് നായര്‍ പറഞ്ഞു.