Monday, October 6, 2025
Home Blog

ബിഗ് ബോസ് സീസൺ 7; എവിക്ഷന്‍ വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്കെതിരെ നടപടി? സൂചനയുമായി മോഹന്‍ലാല്‍…

0

ബിഗ് ബോസ് മലയാളം ടീം രണ്ടാം സീസണ്‍ മുതല്‍ നേരിടുന്ന വെല്ലുവിളിയാണ് ഷോയിലെ പ്രധാന വിവരങ്ങള്‍ ടെലികാസ്റ്റിന് മുന്‍പേ പുറത്തുവരുന്നു എന്നത്. (The challenge that the Bigg Boss Malayalam team has been facing since the second season is that important information about the show is revealed before the telecast.) ഈ സീസണിലും എവിക്ഷന്‍ വിവരങ്ങളും മറ്റും എപ്പിസോഡ് വരുന്നതിന് മുന്‍പേ സോഷ്യല്‍ മീഡിയ പേജുകളില്‍ എത്താറുണ്ട്. ഒപ്പം യുട്യൂബ് ചാനലുകളിലും. ഇപ്പോഴിതാ ഈ വിഷയത്തില്‍ ബിഗ് ബോസ് ടീമിന്‍റെ നിലപാട് അറിയിച്ച് എത്തിയിരിക്കുകയാണ് ഷോയുടെ അവതാരകനായ മോഹന്‍ലാല്‍. ഇത്തരക്കാരെ നിയന്ത്രിക്കാനും തടയാനും തങ്ങള്‍ക്ക് അറിയാമെന്നും അത് തങ്ങള്‍ ചെയ്തിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പ്രൊമോയിലാണ് മോഹന്‍ലാല്‍ ഈ ഗൗരവതരമായ വിഷയം സംസാരിക്കുന്നത്.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ ക്ലൈമാക്സ് വിളിച്ചുപറഞ്ഞ് രസം കളയുന്നവര്‍ നമുക്കിടയിലൊക്കെ ഉണ്ടാവും. ഞാന്‍ പറഞ്ഞുവരുന്നത് സോഷ്യല്‍ മീഡിയയിലെ ചില രസംകൊല്ലികളെക്കുറിച്ചാണ്. ധാരാളം പ്രേക്ഷകര്‍ ഞങ്ങളെ അറിയിക്കാറുണ്ട്. ബിഗ് ബോസ് ഷോയ്ക്കായി വളരെ ആകാംക്ഷയോടെയാണ് അവര്‍ കാത്തിരിക്കുന്നത്. പക്ഷേ ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ ഊഹാപോഹങ്ങളുടെയും ചോര്‍ത്തിയെടുക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ടെലികാസ്റ്റിന് മുന്‍പുതന്നെ ഷോയിലെ വിവരങ്ങള്‍ എല്ലാം പുറത്തുവിടുന്നു. അത് ഷോ രസിച്ച് കാണാനുള്ള അവരുടെ അവസരം കളയുന്നുവെന്ന് അവരുടെ പരാതികള്‍ വളരെ ശരിയാണ്. പക്ഷേ സോഷ്യല്‍ മീഡിയകള്‍ വഴി ഈ ഷോയെ ഉപജീവന മാര്‍ഗം ആക്കായിരിക്കുന്നവര്‍ തന്നെയാണ് അതിനെതിരെ പ്രവര്‍ത്തിക്കുന്നതും എന്നതാണ് വാസ്തവം. ആധുനിക സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് അത് ചെയ്യുന്നവരെ കൃത്യമായി നിയന്ത്രിക്കാനും തടയാനും ഞങ്ങള്‍ക്ക് അറിയാം. അത് ഞങ്ങള്‍ ചെയ്തിരിക്കും. കാത്തിരിപ്പിന്‍റെ രസം, അത് നമുക്ക് കളയാതെ ഇരിക്കാം.

അതേസമയം സീസണ്‍ 7 അതിന്‍റെ പത്താം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 11 മത്സരാര്‍ഥികള്‍ മാത്രമാണ് നിലവില്‍ ഹൗസില്‍ അവശേഷിക്കുന്നത്. എവിക്ഷനുകളില്‍ സര്‍പ്രൈസ് കരുതിവച്ച സീസണില്‍ ഏറ്റവുമൊടുവില്‍ പുറത്തായത് ഒനീലും ജിസൈലുമാണ്. ജിസൈലിന്‍റെ പുറത്താവല്‍ സഹമത്സരാര്‍ഥികളെ ഏറെ ഞെട്ടിക്കുന്നതായിരുന്നു. ലക്ഷ്മി, സാബുമാൻ, ഒനീൽ, അനുമോൾ, ആദില, നൂറ, ജിസൈല്‍, നെവിന്‍ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ്. അതേസമയം ആദിലയാണ് പത്താം ആഴ്ചയിലെ ഹൗസ് ക്യാപ്റ്റന്‍.

ബിഗ് ബോസ് സീസൺ 7 ; ‘ഷാനവാസ് വിളിച്ച പേര് ഇഷ്ടമായി’; ‘പെൺകോന്തൻ’ വിളിക്ക് മറുപടിയുമായി നൂബിൻ

0

ബിഗ് ബോസ് സീസൺ 7 ൽ ബിന്നിയും ഷാനവാസും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരിച്ച് ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ. ബിന്നിയുമായുള്ള വഴക്കിനിടെ നൂബിനെ ‘പെൺകോന്തൻ’ എന്ന് ഷാനവാസ് വിശേഷിപ്പിച്ചിരുന്നു. ഇതേക്കുറിച്ചാണ് നൂബിൻ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ പ്രതികരിക്കുന്നത്. ”ഒരുപാടു പേർ എന്നോടു ചോദിച്ചിരുന്നു, എന്താ ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്ന്. സംസാരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്.

പിന്നെ തോന്നി മറുപടി പറയാമെന്ന്. ഞാൻ ബിഗ് ബോസിൽ പോകുന്നതിന് മുൻപേ തന്നെ ഷാനവാസ് ഒരിക്കൽ ബിന്നിയുമായുള്ള വഴക്കിനിടെ എന്നെ പെൺകോന്തനെന്ന് വിളിച്ചിരുന്നു. അവിടെ പോകുമ്പോൾ ഇതേക്കുറിച്ച് ചോദിക്കണമെന്ന് ഒരുപാടു പേർ എന്നോടു പറഞ്ഞിരുന്നു. പക്ഷേ, ഞാൻ ചോദിച്ചില്ല. കാരണം, അവിടെ ഉള്ളവർ ആണല്ലോ ഗെയിം കളിക്കേണ്ടത്. ഇതൊരു ഗെയിം ഷോയാണെന്നും ഞാൻ അവിടെ ഗസ്റ്റായി പോവുകയാണെന്നുമുള്ള വ്യക്തമായ ബോധ്യം എനിക്കുണ്ടായിരുന്നു.

ഷാനവാസ് എന്നെ പെൺകോന്തനെന്ന് കുറഞ്ഞത് അൻപതു തവണയെങ്കിലും വിളിച്ച് കാണും. ബിന്നിയും ഷാനവാസിന്റെ വീട്ടുകാരെ പറഞ്ഞില്ലേയെന്ന് ചിലർ ചോദിക്കുന്നുണ്ട്. ഷാനവാസേ നീ നിന്റെ വീട്ടിലുള്ളവരോട് പറയുന്നത് പോലെ ഞങ്ങളോട് പറയരുത് എന്നാണ് ബിന്നി പറഞ്ഞത്. അതിൽ എന്താണ് തെറ്റ്. എന്തുകൊണ്ടാണ് ഷാനവാസ് എന്നെ പെൺകോന്തനെന്ന് വിളിച്ചതെന്ന് അറിയില്ല. ചിലപ്പോൾ എന്റെ യൂട്യൂബ് ചാനൽ കണ്ട് കാണും. ചെറുപ്പം മുതൽ വീട്ടുജോലിയിൽ മമ്മിയെ സഹായിക്കുന്ന ആളാണ് ഞാൻ. വീട് തൂത്തുവാരുകയും ഭക്ഷണം ഉണ്ടാക്കുകയുമൊക്കെ ചെയ്യും. കല്യാണം കഴിച്ചശേഷം ഞാൻ എന്റെ ഭാര്യയേയും അതുപോലെ തന്നെ സഹായിക്കുന്നു.

ഷാനവാസ് അവന്റെ ഭാര്യയേയും അമ്മയേയും അടിമകളെപ്പോലെയാകും കാണുന്നത്. എല്ലാവരും അങ്ങനെയാവില്ലല്ലോ. എന്റെ കുടുംബത്തിന് വേണ്ടി ഞാൻ ജോലി ചെയ്യുന്നത് കണ്ടതുകൊണ്ടാണ് പെൺകോന്തനെന്ന് വിളിച്ചതെങ്കിൽ ഞാൻ അത് സന്തോഷപൂർവം സ്വീകരിക്കും. ഷാനവാസ് അവന്റെ കൾച്ചർ കാണിച്ചു. അവൻ പെൺപിള്ളേരോട് പെരുമാറുന്ന രീതി തന്നെ ശ്രദ്ധിച്ചാൽ മതി. ഷാനവാസിനെപ്പോലെ തറയായി പെരുമാറാൻ എനിക്ക് കഴിയില്ല. ഷാനവാസ് വിളിച്ച പേര് എനിക്ക് ഇഷ്ടമായി”, നൂബിൻ വീഡിയോയിൽ പറഞ്ഞു.

സർക്കാർ മോഹന്‍ലാലിനു നൽകിയ ആദരം; ചെലവായത് 2.84 കോടി രൂപ…

0

തിരുവനന്തപുരം (Thiruvananthapuram) : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 2.84 കോടി രൂപ. *The state government spent Rs 2.84 crore to honor Malayalam film legend Mohanlal, who won the country’s highest film honor, the Dadasaheb Phalke Award.) ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി. പരിപാടിക്കായി സാംസ്‌കാരിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. ധനവകുപ്പില്‍ നിന്ന് 84 ലക്ഷം രുപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കത്തുനല്‍കി.

മോഹന്‍ലാലിന്റെ സ്വീകരണം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പരിപാടിയുടെ ചെലവ് കണക്കുകള്‍ പുറത്തുവരുന്നത്. ചെലവായ രണ്ടുകോടി സാംസ്‌കാരിക വകുപ്പിന് കീഴില്‍ തന്നെയുള്ള സാംസ്‌കാരിക വകുപ്പ് അധ്യക്ഷ കാര്യാലയം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിങ്ങനെയാണ് ചെലവഴിച്ചിരിക്കുന്നത്. ബാക്കി ചെലവായ 84 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ധനവകുപ്പിനോട് പ്രത്യേക അഭ്യര്‍ഥന നടത്തിയത്.

മലയാള ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയാണ് സര്‍ക്കാരിന്റെ ആദരം മോഹന്‍ലാലിന് സമ്മാനിച്ചത്. മലയാളത്തിന്റെ ഇതിഹാസതാരമാണ് മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പുരസ്‌കാരനേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ളതാണെന്നും മലയാളസിനിമയുടെ ചരിത്രത്തിലെ സുവര്‍ണനേട്ടമാണെന്നും നൂറുതികയ്ക്കുന്ന മലയാളസിനിമയില്‍ അരനൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവോണം ബംപര്‍ അടിച്ച 25 കോടിയുടെ ഭാഗ്യവാന്‍ ഇവിടെ ഉണ്ട്!; തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍…

0

ആലപ്പുഴ (Alappuzha) : 25 കോടിയുടെ തിരുവോണം ബംപര്‍ ഭാഗ്യവാന്‍ അല്ലെങ്കില്‍ ഭാഗ്യവതി ആര് എന്ന ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമായി. (The 25 crore Thiruvonam bumper has brought an end to the days-long wait to find out who will be the lucky one or the lucky one.) അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍ ആണ് ആ ഭാഗ്യശാലി. നെട്ടൂരില്‍ നിന്ന് എടുത്ത ടിക്കറ്റ് ശരത് എസ് നായര്‍ ബാങ്കില്‍ ഏല്‍പ്പിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുവോണ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നത്. നെട്ടൂരില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന വാര്‍ത്ത വന്നെങ്കിലും ഭാഗ്യവാന്‍ കാണാമറയത്ത് തന്നെയായിരുന്നു. അതിനിടെ നെട്ടൂരിലെ ഒരു സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ല എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് യഥാര്‍ഥ ലോട്ടറി ജേതാവിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ശരത് എസ് നായര്‍. ലോട്ടറി അടിച്ചതില്‍ സന്തോഷമെന്ന് ശരത് എസ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വീട്ടുകാര്‍ സന്തോഷത്തിലാണ്. നറുക്കെടുപ്പ് സമയത്ത് ഞാന്‍ ഓഫീസില്‍ ആയിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബംപര്‍ ലോട്ടറി എടുക്കുന്നത്. പണം ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ഇനി അത് ചെയ്യണം’- ശരത് എസ് നായര്‍ പറഞ്ഞു.

റെക്കോർഡ് ബ്രേക്കിംഗ് ; സ്വർണ വില 88,000 കടന്ന് കുതിപ്പിലേക്ക് …

0

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (Gold prices in the state are breaking records. Today, the highest price in history was recorded.) ഇന്നലെ ഒരു പവൻ സ്വർണത്തിന് 87560 രൂപയായിരുന്നു വില, ഒരു പവന് നൽകേണ്ടിയിരുന്നത് 10945 രൂപയും. എന്നാൽ ഇന്ന് ഒറ്റയടിക്ക് 1,000 രൂപയാണ് കൂടിയത്.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 88,560 രൂപയായി ഉയർന്നു. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും. ഒരു ​ഗ്രാം വാങ്ങിയാൽ 11,070 രൂപ നൽകണം.

യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണവില വർധിക്കുന്നതിന് കാരണമായിരുന്നു. കഴിഞ്ഞദിവസം വില രാജ്യാന്തര വിപണിയിൽ ഔൺസിന് 3,897 ഡോളർ എന്ന റെക്കോർഡിലുമെത്തി. കൂടാതെ ട്രംപ് ​ഗവൺമെന്റിന്റെ ‘പണിമുടക്കും’ സ്വർണവില കുതിപ്പിന് ആക്കം കൂട്ടി. ഈ പണിമുടക്ക് ഈ ആഴ്ചയിൽ തുടരുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ അത് ഡോളറിനും ബോണ്ടിനും തിരിച്ചടിയാകുകയും സ്വർണവില വർദ്ധിപ്പിക്കുകയും ചെയ്യും.

വന്ദേഭാരത് ട്രെയിനിൽ നൽകിയ പരിപ്പു കറിയിൽ നിറയെ പുഴുക്കൾ; ഭക്ഷണത്തെക്കുറിച്ച് വീണ്ടും പരാതി…

0

കോഴിക്കോട് ( Calicut ) : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ പുഴുവെന്നു വീണ്ടും പരാതി. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരതിൽ കഴിഞ്ഞ രണ്ടിന് ഉച്ചയ്ക്കു ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയിൽ നിറയെ പുഴുക്കളായിരുന്നുവെന്നു മംഗളൂരു സ്വദേശിനിയായ സൗമിനിയാണു പരാതിപ്പെട്ടത്. (Another complaint about worms in food on Vande Bharat Express train. Mangaluru-Thiruvananthapuram Vande Bharat, a native of Mangaluru, complained that the lentil curry she received with rice at noon on the 2nd was full of worms.)

തൃശൂരിൽ നിന്നാണു സൗമിനിയും 3 കുടുംബാംഗങ്ങളും കയറിയത്. മറ്റു യാത്രക്കാർക്കു വിതരണം ചെയ്ത ഭക്ഷണത്തിലും പുഴു ഉണ്ടായിരുന്നുവെന്നും സൗമിനി പറഞ്ഞു. കുറച്ചു നാൾ മുൻപ്, വന്ദേഭാരതിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ വാർത്ത ഓർമയിലുണ്ടായതിനാൽ, ശ്രദ്ധിക്കണമെന്നു മക്കളോടു പറഞ്ഞിരുന്നു.

ഭക്ഷണത്തിൽ പുഴുവുള്ള കാര്യം മറ്റു യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും ട്രെയിനിലെ കേറ്ററിങ് ജീവനക്കാരോടു പറഞ്ഞിരുന്നുവെന്നും അവർ അറിയിച്ചു. ഐആർസിടിസിയിൽ പരാതി നൽകിയതിനെത്തുടർന്നു ഭക്ഷണത്തിന്റെ തുക തിരികെ ലഭിച്ചതായും തുടർ നടപടിയെടുക്കുമെന്ന് അറിയിച്ചതായും സൗമിനി പറഞ്ഞു. അതേസമയം, ഈ പരാതി റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇന്നു പ്രതികരിക്കാമെന്നാണു മറുപടി ലഭിച്ചത്.

ശബരിമല സ്വര്‍ണപ്പാളി: ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു, ഒരു വിവരവും പുറത്തു പോവരുതെന്ന് പ്രത്യേക നിര്‍ദേശം

0

കൊച്ചി (Kochi) : ഹൈക്കോടതി ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണ മേല്‍നോട്ടം വഹിക്കും. (The High Court has announced a special investigation team into the Sabarimala gold amulet issue. Crime Branch chief ADGP H Venkatesh will oversee the investigation.) വിജിലന്‍സ് മുന്‍ എസ്പി കൂടിയായ എസ് ശശിധരനാണ് അന്വേഷണ ചുമതല. സംഘത്തില്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടാകും. സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരും സംഘത്തിലുണ്ടാകും. അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്നും, ഒരു വിവരങ്ങളും പുറത്തു പോകരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുരുതര കുറ്റകൃത്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. കേസിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. 1998 ല്‍ ഒന്നര കിലോ സ്വര്‍ണം ശബരിമല ദ്വാരപാലക ശില്‍പ്പങ്ങള്‍ പൊതിയാന്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് ഉപയോഗിച്ചിട്ടുണ്ട്. ഈ സ്വര്‍ണം എവിടെപ്പോയി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ദേവസ്വം വിജിലന്‍സ് എസ് പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം.

ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് എസ് പി സുനില്‍കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായാണ് വിശദീകരിച്ചത്. നിര്‍ണായക രേഖകളും ചിത്രങ്ങളും കോടതിക്ക് കൈമാറി. ശബരിമല സ്വര്‍ണപ്പാളി മാറ്റിയതില്‍ ഗൂഢാലോചന സംശയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിക്ക് നല്‍കിയത്. യു ബി ഗ്രൂപ്പ് ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും വിജിലന്‍സിന് കൈമാറിയിരുന്നു. ഈ രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്.

അതിനിടെ, 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പു പാളിയല്ല, സ്വര്‍ണ്ണപ്പാളി തന്നെയാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ കേരള നിയമസഭയെ രേഖാമൂലം അറിയിച്ചു. വീഴ്ചകളെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണപ്പാളി സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ സ്വാഗതം ചെയ്തു.

ബ്ലിങ്കിറ്റ് ‘ഡെലിവറി ബോയ് മാറിടത്തില്‍ സ്പര്‍ശിച്ചു; പരാതി നല്‍കാന്‍ ഭയം’; വിഡിയോ പങ്കുവച്ച് യുവതി…

0

മുംബൈ (Mumbai) : ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് യുവതി. (A woman shared a video on social media of a Blinkit delivery boy behaving rudely towards her.) പാഴ്‌സല്‍ ഡെലിവറി ചെയ്യുന്നതിനിടെ മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. അത് തടയാനായി പാഴ്‌സല്‍ മുന്നില്‍ പിടിക്കേണ്ടിവന്നതായും പരാതി നല്‍കിയിട്ടും കമ്പനി നടപടിയെടുത്തില്ലെന്നും യുവതി ആരോപിച്ചു. യുവതിയുടെ വീഡിയോ സഹിതമുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നു.

ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്‌സല്‍ കൈമാറുന്നതും പണം വാങ്ങുന്നതും വിഡിയോയില്‍ കാണാം. ചില്ലറ തുക തിരികെ നല്‍കുമ്പോള്‍, അയാള്‍ സ്ത്രീയുടെ ശരീരത്തില്‍ തൊടുന്നത് വിഡിയോയില്‍ കാണാം, ‘ഇന്ന് ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ നല്‍കിയ ശേഷം എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടര്‍ന്ന് എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു. ഇത് സ്വീകാര്യമല്ല. ദയവായി കര്‍ശന നടപടി സ്വീകരിക്കുക. ഇന്ത്യയില്‍ സ്ത്രീ സുരക്ഷ തമാശയാണോ ?’ വിഡിയോയ്‌ക്കൊപ്പം യുവതി എക്‌സില്‍ കുറിച്ചു.

ഇന്നത്തെ നക്ഷത്രഫലം

0

ഒക്ടോബർ 06, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, പാഴ്ചെലവ്, ധനതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അവിചാരിത ധനയോഗം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കുള്ള പ്രവേശന ശ്രമങ്ങൾ വിജയിക്കാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, ശത്രുശല്യം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. ചില കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ദ്രവ്യനാശം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, ദ്രവ്യലാഭം, കാർഷിക വിജയം, ബിസിനസിൽ ലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, യാത്രാപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, ധനതടസ്സം, ദ്രവ്യനാശം, യാത്രാതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ദ്രവ്യലാഭം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

സുകുമാരന്‍ നായര്‍ എന്‍എസ്എസ് അടിയന്തര യോഗം വിളിച്ചു….

0

കോട്ടയം (Kottayam) : എന്‍എസ്എസ് ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ചു. (NSS called an emergency meeting to explain the decisions related to preserving Sabarimala rituals.) നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തില്‍ വിശദീകരണം നല്‍കും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനകളും സര്‍ക്കാര്‍ അനുകൂല നിലപാടും സംഘടനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച എന്‍എസ്എസ് വാര്‍ഷിക പ്രതിനിധി സഭ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ അതില്‍ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വാര്‍ഷിക പ്രതിനിധി സഭയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ അനകുല നിലപാടുകളില്‍ പ്രതിഷേധിച്ച് ചില കരയോഗങ്ങള്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബാനറുകളുമായി രംഗത്തുവന്നിരുന്നു.