Monday, October 6, 2025
Home Blog

ശബരിമല സ്വര്‍ണപ്പാളി: ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു, ഒരു വിവരവും പുറത്തു പോവരുതെന്ന് പ്രത്യേക നിര്‍ദേശം

0

കൊച്ചി (Kochi) : ഹൈക്കോടതി ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണ മേല്‍നോട്ടം വഹിക്കും. (The High Court has announced a special investigation team into the Sabarimala gold amulet issue. Crime Branch chief ADGP H Venkatesh will oversee the investigation.) വിജിലന്‍സ് മുന്‍ എസ്പി കൂടിയായ എസ് ശശിധരനാണ് അന്വേഷണ ചുമതല. സംഘത്തില്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടാകും. സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരും സംഘത്തിലുണ്ടാകും. അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്നും, ഒരു വിവരങ്ങളും പുറത്തു പോകരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുരുതര കുറ്റകൃത്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. കേസിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. 1998 ല്‍ ഒന്നര കിലോ സ്വര്‍ണം ശബരിമല ദ്വാരപാലക ശില്‍പ്പങ്ങള്‍ പൊതിയാന്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് ഉപയോഗിച്ചിട്ടുണ്ട്. ഈ സ്വര്‍ണം എവിടെപ്പോയി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ദേവസ്വം വിജിലന്‍സ് എസ് പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം.

ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് എസ് പി സുനില്‍കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായാണ് വിശദീകരിച്ചത്. നിര്‍ണായക രേഖകളും ചിത്രങ്ങളും കോടതിക്ക് കൈമാറി. ശബരിമല സ്വര്‍ണപ്പാളി മാറ്റിയതില്‍ ഗൂഢാലോചന സംശയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിക്ക് നല്‍കിയത്. യു ബി ഗ്രൂപ്പ് ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും വിജിലന്‍സിന് കൈമാറിയിരുന്നു. ഈ രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്.

അതിനിടെ, 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പു പാളിയല്ല, സ്വര്‍ണ്ണപ്പാളി തന്നെയാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ കേരള നിയമസഭയെ രേഖാമൂലം അറിയിച്ചു. വീഴ്ചകളെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണപ്പാളി സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ സ്വാഗതം ചെയ്തു.

ബ്ലിങ്കിറ്റ് ‘ഡെലിവറി ബോയ് മാറിടത്തില്‍ സ്പര്‍ശിച്ചു; പരാതി നല്‍കാന്‍ ഭയം’; വിഡിയോ പങ്കുവച്ച് യുവതി…

0

മുംബൈ (Mumbai) : ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് യുവതി. (A woman shared a video on social media of a Blinkit delivery boy behaving rudely towards her.) പാഴ്‌സല്‍ ഡെലിവറി ചെയ്യുന്നതിനിടെ മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. അത് തടയാനായി പാഴ്‌സല്‍ മുന്നില്‍ പിടിക്കേണ്ടിവന്നതായും പരാതി നല്‍കിയിട്ടും കമ്പനി നടപടിയെടുത്തില്ലെന്നും യുവതി ആരോപിച്ചു. യുവതിയുടെ വീഡിയോ സഹിതമുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നു.

ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്‌സല്‍ കൈമാറുന്നതും പണം വാങ്ങുന്നതും വിഡിയോയില്‍ കാണാം. ചില്ലറ തുക തിരികെ നല്‍കുമ്പോള്‍, അയാള്‍ സ്ത്രീയുടെ ശരീരത്തില്‍ തൊടുന്നത് വിഡിയോയില്‍ കാണാം, ‘ഇന്ന് ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ നല്‍കിയ ശേഷം എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടര്‍ന്ന് എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു. ഇത് സ്വീകാര്യമല്ല. ദയവായി കര്‍ശന നടപടി സ്വീകരിക്കുക. ഇന്ത്യയില്‍ സ്ത്രീ സുരക്ഷ തമാശയാണോ ?’ വിഡിയോയ്‌ക്കൊപ്പം യുവതി എക്‌സില്‍ കുറിച്ചു.

ഇന്നത്തെ നക്ഷത്രഫലം

0

ഒക്ടോബർ 06, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, പാഴ്ചെലവ്, ധനതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അവിചാരിത ധനയോഗം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കുള്ള പ്രവേശന ശ്രമങ്ങൾ വിജയിക്കാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, ശത്രുശല്യം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. ചില കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ദ്രവ്യനാശം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, ദ്രവ്യലാഭം, കാർഷിക വിജയം, ബിസിനസിൽ ലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, യാത്രാപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, ധനതടസ്സം, ദ്രവ്യനാശം, യാത്രാതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ദ്രവ്യലാഭം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

സുകുമാരന്‍ നായര്‍ എന്‍എസ്എസ് അടിയന്തര യോഗം വിളിച്ചു….

0

കോട്ടയം (Kottayam) : എന്‍എസ്എസ് ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ചു. (NSS called an emergency meeting to explain the decisions related to preserving Sabarimala rituals.) നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തില്‍ വിശദീകരണം നല്‍കും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനകളും സര്‍ക്കാര്‍ അനുകൂല നിലപാടും സംഘടനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച എന്‍എസ്എസ് വാര്‍ഷിക പ്രതിനിധി സഭ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ അതില്‍ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വാര്‍ഷിക പ്രതിനിധി സഭയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ അനകുല നിലപാടുകളില്‍ പ്രതിഷേധിച്ച് ചില കരയോഗങ്ങള്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബാനറുകളുമായി രംഗത്തുവന്നിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ 7 ; `രണ്ട് കുട്ടികൾ വേണം; ഞങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും, ഒരു കുഞ്ഞിനെ ദത്തെടുക്കും’; ആദില

0

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് അറുപത്തി ഒന്നാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇനി ഏതാനും മത്സരാർത്ഥികൾ മാത്രമാണ് വീട്ടിനകത്തുള്ളത്. ഇവരിൽ ഇനി ആരൊക്കെ പുറത്ത് പോകുമെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇതിനിടെയിൽ മത്സരാർത്ഥികളായ ആദിലയും നൂറയും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടികളെ കുറിച്ച് ആദില പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അക്ബറിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആദില.

രണ്ട് കുട്ടികൾ വേണം എന്നാണ് തന്റെ ആഗ്രഹം എന്നും ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യും. ഒരു കുട്ടിയെ പ്രഗ്നൻസിയിലൂടെയും വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും ആദില പറഞ്ഞു. ഐവിഎഫ് വഴി ആണ് നോക്കുന്നതെന്നും . ഡോണറെ നോക്കുന്നുണ്ടെന്നും ആദില അക്ബറിനോട് പറഞ്ഞു.

പ്രസവിക്കാൻ തനിക്ക് പേടിയാണ് സറോഗസി വഴിയും നോക്കുന്നുണ്ടെന്ന് ആദില പറയുന്നു. തങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും എന്ന് നൂറയും പ്രതികരിച്ചു. അതേസമയം ഇതിനു മുൻപ് ഇരുവരും കുട്ടികളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

തങ്ങൾ റിലേഷൻഷിപ്പിലായിട്ട് ഏഴ് വർഷമായി എന്നും മൂന്ന് വർഷമായി ഒരുമിച്ച് താമസിക്കുന്നു എന്നും ഇരുവരും അക്ബറിനോട് പറഞ്ഞു. നിങ്ങൾ വിവാഹിതരാണോ എന്ന അക്ബറിന്റെ ചോദ്യത്തിന് നിയമപരമായി അത് സാധിക്കില്ല എന്നാണ് ഇരുവരും മറുപടി കൊടുക്കുന്നത്.

കൊച്ചിയിലാണോ കോടിപതി …. ഒന്നാം സമ്മാനം ലോട്ടറി വിറ്റത് നെട്ടൂര്‍ സ്വദേശി ലതീഷ്…

0

ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് വിറ്റത് വൈറ്റിലയിലെ ഭഗവതി ഏജന്‍സിയില്‍ നിന്ന്. നെട്ടൂര്‍ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. (The lottery ticket that won the first prize in the Onam bumper was sold by Bhagavathy Agency in Vyttila. The prize was awarded to a ticket sold by Latheesh, a native of Nettoor.) ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. നെട്ടൂരുകാരിലാരെങ്കിലുമാകണം ഭാഗ്യവാനെന്നാണ് ആഗ്രഹമെന്ന് ലതീഷ് പറഞ്ഞു. നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനിലാണ് ലതീഷ് കട നടത്തുന്നത്.

ഏത് ടിക്കറ്റാണ് ഏത് നമ്പരാണ് എന്ന് തനിക്ക് അറിയില്ലെന്നും ഭഗവതി ഏജന്‍സിയില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ലതീഷ് പറഞ്ഞു. രണ്ട് മാസം മുന്‍പ് ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. 800 ടിക്കറ്റുകളാണ് ലതീഷ് എടുത്തിരുന്നത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോവുകയും ചെയ്തു. തന്റെ മാത്രമല്ല എടുക്കുന്നവരുടെ ഭാഗ്യം കൂടിയാണെന്ന് ലതീഷ് പറഞ്ഞു.

TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

അയ്യപ്പന്‍ തന്ന നിയോഗമെന്ന് വിചാരിച്ചാണ് പൂജ ചെയ്തത്; എന്നെ എപ്പോള്‍ വേണമെങ്കിലും വിജിലന്‍സിന് വിളിക്കാം: ജയറാം…

0

കൊച്ചി (Kochi) : സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ജയറാം. അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് കരുതിയാണ് പൂജ ചെയ്തതെന്ന് ജയറാം വ്യക്തമാക്കി. (Actor Jayaram responded to the Swarnapali controversy. Jayaram clarified that he performed the puja thinking it was a mission given by Lord Ayyappa.) ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും നടന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ജയറാം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

‘ഓര്‍മ വെച്ച കാലം മുതല്‍ അയ്യപ്പനെ കാണാന്‍ പോകുന്നതാണ്. പെട്ടെന്ന് വിളിച്ച് എന്റെ സ്വപ്‌നത്തില്‍ ജയറാം വന്ന് പൂജ ചെയ്യുന്നത് കണ്ടെന്ന് പോറ്റി വിളിച്ച് പറഞ്ഞപ്പോള്‍ അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് വിചാരിച്ചാണ് ചെയ്തത്. അയ്യപ്പന്‍ തന്ന അനുഗ്രഹമാണെന്ന് കരുതി.

പക്ഷേ ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ല. ദേവസ്വം വിജിലന്‍സ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. എപ്പോള്‍ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് പറഞ്ഞു. അയ്യപ്പന്റെ കാര്യമല്ലേ, നമ്മള്‍ കൂടെ നില്‍ക്കണ്ടേ’, ജയറാം പ്രതികരിച്ചു.

അവധി ആഘോഷിക്കാൻ സിംഗപ്പൂരിലെത്തി, ലൈംഗികത്തൊഴിലാളികളെ വിളിച്ചുവരുത്തി മോഷണം: ഇന്ത്യക്കാർക്ക് തടവും ചൂരൽ അടിയും ശിക്ഷ…

0

സിംഗപ്പൂർ (Singapur) ∙ ലൈംഗിക തൊഴിലാളികളായ രണ്ടു സ്ത്രീകളെ ആക്രമിച്ചു പണം കവർന്ന കേസിൽ ഇന്ത്യക്കാർക്ക് തടവും ചൂരൽ അടിയും ശിക്ഷ. (Indian man sentenced to prison and caning for assaulting two sex workers and robbing them of their money) കുറ്റക്കാരായ ആരോകിയസാമി ഡെയ്‌സൺ (23), രാജേന്ദ്രൻ മയിലരസൻ (27) എന്നിവർക്ക് അഞ്ചു വർഷവും ഒരു മാസവും തടവും 12 ചൂരൽ അടിയും വിധിച്ചു.

അവധിക്കാലം ആഘോഷിക്കാൻ ഏപ്രിൽ 24ന് സിംഗപ്പുരിൽ എത്തിയതായിരുന്നു ആരോകിയസാമിയും രാജേന്ദ്രനും. രണ്ടു ദിവസത്തിനു ശേഷം, ലിറ്റിൽ ഇന്ത്യ പ്രദേശത്ത് നടക്കുമ്പോൾ, ലൈംഗിക തൊഴിലാളികളെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു അജ്ഞാതൻ അവരെ സമീപിക്കുകയും രണ്ടു സ്ത്രീകളെ ബന്ധപ്പെടേണ്ട വിവരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന്, കാശിന് ആവശ്യമുള്ളതിനാൽ ഈ സ്ത്രീകളെ ഹോട്ടൽ മുറിയിലേക്കു വിളിച്ച് കവർച്ച നടത്താമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

അന്നേ ദിവസം വൈകുന്നേരം 6 മണിയോടെ ഹോട്ടൽ മുറിയിൽവച്ചു സ്ത്രീകളിൽ ഒരാളെ കാണാൻ അവർ ക്രമീകരണങ്ങൾ നടത്തി. മുറിയിലെത്തിയ സ്ത്രീയുടെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ചതിനുശേഷം 2,000 സിംഗപ്പൂർ ഡോളർ, ആഭരണങ്ങൾ, പാസ്പോർട്ട്, ബാങ്ക് കാർഡ് തുടങ്ങിയവ കൊള്ളയടിച്ചു. രാത്രി 11 മണിയോടെ മറ്റൊരു ഹോട്ടലിലേക്കു രണ്ടാമത്തെ സ്ത്രീയെയും ഇവർ വിളിച്ചുവരുത്തി. ഇവരുടെ പക്കൽനിന്നും 800 സിംഗപ്പുർ ഡോളർ, രണ്ടു മൊബൈൽ ഫോണ്‍, പാസ്പോർട്ട് എന്നിവ കവർന്നു.

കൂട്ടത്തിലുള്ള രണ്ടാമത്തെ സ്ത്രീയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. പ്രതികൾ ഇരുവരും ജഡ്ജിയോട് ശിക്ഷാ ഇളവ് ആവശ്യപ്പെട്ടിരുന്നു.‌ അച്ഛൻ കഴിഞ്ഞ വർഷം മരിച്ചുവെന്നും മൂന്നു സഹോദരിമാരെ നോക്കേണ്ടതുണ്ടെന്നും പണമില്ലാത്തതുകൊണ്ടാണ് കൊള്ളയടിച്ചതെന്നുമാണ് രാജേന്ദ്രൻ കോടതിയെ അറിയിച്ചത്. ഭാര്യയും കുട്ടിയും ഇന്ത്യയിൽ ഒറ്റയ്ക്കാണ്, അവർക്കു സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നാണ് ആരോകിയസാമി പറഞ്ഞത്.

ബി​ഗ് ബോസ് മലയാളം സീസൺ 7; `ആണാണെങ്കിൽ എറിയെടാ..’; ഷാനവാസിനെ വെല്ലുവിളിച്ച് ബിന്നി, ‘തമ്പുരാട്ടി കളി വീട്ടിലെ’ന്ന് ലക്ഷ്മിയോട് താരം…

0

ബി​ഗ് ബോസ് മലയാളം സീസൺ 7 അറുപത്തി ഒന്നാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഫാമിലി വീക്ക് കഴിഞ്ഞതിന് പിന്നാലെ വീണ്ടും ബഹളമയം ആയിരിക്കുകയാണ് ബി​ഗ് ബോസ് ഹൗസ്. ജയിലിലേക്ക് പോയ ഷാനവാസും ക്യാപ്റ്റനായ ബിന്നിയും ചേർന്നായിരുന്നു വഴക്ക്. ഇരുവരുടേയും ഇടയിൽ ലക്ഷ്മിയും ഇടപെടുന്നുണ്ട്. ബിന്നിയുടെ ഭർത്താവായ നൂബിനെതിരെ ഷാനവാസ് മോശം പരാമർശം നടത്തിയിട്ടുമുണ്ട്. ഇതിനിടയിൽ തന്നെ ക്യാപ്റ്റൻസിക്കായി മൂന്ന് പേരെയും തെരഞ്ഞെടുത്തു.

9 വോട്ടോട് കൂടി ഷാനവാസും 7 വോട്ട് നേടി അനീഷുമാണ് ജയിലിലേക്ക് പോയത്. അക്ബറിന്റെ പാരഡിയോടെ ആയിരുന്നു ഇരുവരേയും ജയിലിലേക്ക് പറഞ്ഞയച്ചത്. പിന്നാലെ മാവ് അരയ്ക്കാനുള്ള ടാസ്കും ബി​ഗ് ബോസ് നൽകി. ഇതിനിടെയാണ് ബിന്നിയുമായി ഷാനവാസ് പ്രശ്നമാകുന്നത്. ‘ടാസ്ക്കാണ്. രണ്ടും പേരും മാറി മാറി ചെയ്യണ’മെന്ന് ക്യാപ്റ്റൻ ബിന്നി പറയുന്നുണ്ട്. എന്നാൽ പ്രകോപിപ്പിക്കാൻ വേണ്ടി പറ്റില്ലെന്ന് ഷാനവാസ് മറുപടി നൽകി. സംസാരം വലിയ വഴക്കിലേക്ക് പോവുകയായിരുന്നു.

‘ലേശം ഉളുപ്പുണ്ടോ’ന്ന് ബിന്നി ഷാനവാസിനോട് ചോദിക്കുന്നുണ്ട്. ‘പുറത്തും അകത്തും ജോലി ചെയ്യാതെ അളിഞ്ഞിരിക്കുകയാണെ’ന്നും ബിന്നി പറയുന്നുണ്ട്. ഒടുവിൽ ദേഷ്യത്തിൽ ഷാനവാസ് മാവ് ബിന്നിയുടെ ദേഹത്ത് എറിയുന്നുണ്ട്. ഇതോടെ പ്രകോപിതയായ ബിന്നി, താൻ വാതിൽ തുറന്ന് വാഷ് റൂമിലേക്ക് ഷാനവാസ് പോകില്ലെന്നാണ് പറഞ്ഞത്.

“നിന്റെ വീട്ടിലുള്ളവരെ അടിച്ചമർത്തുമ്പോലെ എന്നോട് പെരുമാറരുത്. പെണ്ണ് ക്യാപ്റ്റനായാൽ എന്താണ് പ്രശ്നം. പെണ്ണ് ഭരിച്ചാൽ എന്താണ് പ്രശ്നം. മീശ വച്ച് ആണാണെങ്കിൽ എറിയെടാ(മാവ്)”, എന്നെല്ലാം ബിന്നി പറയുന്നുണ്ട്. ഇതോടെ ലക്ഷ്മി ‘ഇടപെട്ടു. ആണുങ്ങളെ കണ്ടിട്ടില്ലെന്ന് പറഞ്ഞതാണ് ലക്ഷ്മിയെ പ്രകോപിപ്പിച്ചത്. തമ്പുരാട്ടി കളി വീട്ടിൽ മതിയെന്ന് ല​നക്ഷ്മിയോട് ഷാനവാസ് പറയുന്നുണ്ട്. ഒടുവിൽ ബി​ഗ് ബോസ് ഇടപെട്ട് ജയിൽ തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.

സ്വർണപ്പാളി വിവാദം; എനിക്ക് തന്നത് ചെമ്പുപാളികൾ തന്നെ, ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി…

0

തിരുവനന്തപുരം (Thiruvananthapuram) : ശബരിമല സ്വർണപ്പാളി വിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. (Unnikrishnan Potty denies the allegations against him in the Sabarimala gold patch controversy.) തനിക്ക് തന്നത് ചെമ്പ് പാളിയാണ്. ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തനിക്ക് നൽകിയ പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അതൊരു പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

എനിക്ക് നൽകിയ ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളിൽ സ്വർണ്ണം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. സ്വർണപ്പാളി ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ല. താൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ പോകാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദഹം പറഞ്ഞു.

അതിനിടെ, ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൽ പൂശാനായി യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ആവശ്യത്തിലധികം സ്വർണം കരുതിയിരുന്നുവെന്ന് മുൻ ചീഫ് എൻജിനിയർ രവികുമാർ വ്യക്തമാക്കി. ദ്വാരപാലക ശില്പം അടക്കം സ്വർണം പൂശിയിരുന്നു. ചെമ്പിന് മുകളിൽ ഏഴ് പാളി സ്വർണം പൂശിയ ദ്വാരപാലക ശില്പം ചെമ്പായി മാറിയത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.