ഇന്ത്യ–മാലിദ്വീപ് വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ ആദ്യ പ്രതികരണം ഇങ്ങനെ…

Written by Taniniram1

Published on:

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടയിൽ, പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രാഷ്ട്രീയം എന്നും രാഷ്ട്രീയമാണെന്നും മറ്റ് രാജ്യങ്ങൾ ഇന്ത്യയെ എല്ലായിപ്പോഴും പിന്തുണയ്ക്കണമെന്ന് ഉറപ്പില്ലെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യ മാലിദ്വീപ് തർക്കത്തോടുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായത്.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മന്തൻ ടൗൺഹാൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ. “രാഷ്ട്രീയം രാഷ്ട്രീയമാണ്. എല്ലാ രാജ്യങ്ങളും , എല്ലാ ദിവസവും, എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കുമെന്നോ ഞങ്ങളോട് യോജിക്കുമെന്നോ എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല“ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തുടർന്ന് പോവുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ, അത് മറ്റ് രാജ്യങ്ങളുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമാണ്. ഇത്തരമൊരു തന്ത്രം രാഷ്ട്രീയം മാറുന്നതോടെ വിദേശരാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് നല്ല വികാരങ്ങൾ ഉണ്ടെന്നും ഞങ്ങളുമായി ആരോഗ്യകരമായ ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കുമെന്നും ജയശങ്കർ പറഞ്ഞു.

രാഷ്ട്രീയം മുകളിലേക്കും താഴേക്കും പോകാം, പക്ഷേ ആ രാജ്യത്തെ ജനങ്ങൾക്ക് പൊതുവെ ഇന്ത്യയോട് നല്ല വികാരമുണ്ട്, നമ്മളോടുള്ള നല്ല ബന്ധത്തിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുന്നു,”മാലിദ്വീപിലെ ജനങ്ങളെ പറ്റി അദ്ദേഹം പറഞ്ഞു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. മാർച്ച് 15ന് മുമ്പ് ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ഇന്ത്യൻ സർക്കാർ സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് ഞായറാഴ്ച (ജനുവരി 14), മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിർദ്ദേശിച്ചിരുന്നു. മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്ന് മുയിസു പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറിയ ദ്വീപുകളാണെങ്കിലും 900000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സാമ്പത്തിക മേഖലയാണത്. സമുദ്രത്തിന്റെ വലിയയൊരു ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപിലെ മൂന്നുമന്ത്രിമാർ അപകീർത്തികരമായ പ്രസ്താവന നടത്തിയത്. മന്ത്രിമാരെ സസ്‌പെന്റ് ചെയ്‌തെങ്കിലും ഇന്ത്യ-മാലദ്വീപ് ബന്ധത്തിൽ വലിയവിള്ളലാണ് ഇതുണ്ടാക്കിയത്. മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരയാത്രകൾ അടക്കം റദ്ദാക്കപ്പെട്ടു. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ പല പ്രമുഖരും മാലിദ്വീപ് മന്ത്രിമാരുടെ മോശം പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.

Related News

Related News

Leave a Comment