Thursday, June 19, 2025
Home Blog Page 1199

ജലജയുടെ മകൾ ദേവി നായികയായി വേഷമിടുന്നു ‘ഹൗഡിനിയിൽ’

0

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളത്തിൻ്റെ നായികയായിരുന്ന ജലജയുടെ മകൾ ദേവിയാണ്. ശാലീന സുന്ദരിയായിരുന്ന .ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു.
വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവായ പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു.ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റിനിൽ ആയിരുന്നു. പിന്നീട് ഹയർ സ്റ്റഡീസ് യു.എസ്സിലും ചെയ്തു.ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്.” ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ; ” എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്.


ഹൗഡിനി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ദേവി അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് ഹരിശീ കുറിച്ചു, അതേ ചിത്രത്തിൽത്തന്നെ വലിയൊരു ഇടവേളക്കുശേഷം ജലജയും അഭിനയിക്കുന്നു .
മികച്ച നർത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ പരിശീലനം നേടിയിരുന്നു ദേവി.
ഹൗഡിനി എന്ന ചിത്രത്തിൽ ദേവി നായികയായതിനേക്കുറിച്ച് സംവിധായകൻ പ്രജേഷ് സെന്നിൻ്റെ പ്രതികരണമിതായിരുന്നു. കുറച്ചു നാളായി ദേവിയുടെ കാര്യം മനസ്സിലുണ്ടായിരുന്നു. ഈ സമയത്താണ് ഹൗഡിനി ആരംഭിക്കാനുള്ള സമയമായത്.ഈ ചിത്രത്തിലെ നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോൾ അസ്സോസ്സിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാരാണ് ദേവിയുടെ കാര്യം നിർദ്ദേശിച്ചത്. അതും കൂടി ആയപ്പോൾ ദേവിയെ പരിഗണിക്കുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും രണ്ടു സീനുകൾ കൊടുത്തത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.
മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയാണ് മീന എന്ന കഥാപാത്രം. നന്ദൻ്റെ ജീവിതത്തിൽ എന്നും താങ്ങും തണലുമാകുന്ന കഥാപാത്രം. പല പ്രതിസന്ധികളേയും നന്ദന് തരണം ചെയ്യേണ്ടി വരുമ്പോഴൊക്കെ മീനയുടെ സാന്നിദ്ധ്യം ഏറെ നിർണ്ണായകമായിരുന്നു’
അഭിനയസിദ്ധിയും, ആകാര സൗഷ്ട’വും കൊണ്ട് അനുഗ്രഹീതയായ ഈ നടിക്ക് ശോഭനമായ ഒരു പാത തന്നെ മുന്നിലുണ്ടന്ന് വിശ്വസിക്കാം.

മെട്രോ എക്സ്പീരിയൻസ് സെന്റർ യാത്രക്കാർക്കു പുതിയ അനുഭവം ; ലോക്നാഥ് ബെഹ്‌റ

0

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ മെട്രോ കണക്ട് എക്‌സ്പീരിയന്‍സ് സെന്ററിന് ഇന്ന് തുടക്കമാകും. ഇന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ജവഹർലാൽ നെഹ്റു മെട്രോ സ്റ്റേഷൻ സമീപത്തായി ആണ് മെട്രോ കണക്ട് എക്സ്പീരിയൻസ് സെൻ്റർ.

മെട്രോയുടെ യാത്രാ പാസുകള്‍, വിവിധ പദ്ധതികള്‍, മെട്രോ സ്‌റ്റേഷനുകളിലെ വിവിധ പരിപാടികള്‍ തുടങ്ങി മെട്രോയുമായി ബന്ധപ്പെട്ടതെല്ലാം എക്‌സ്പീരിയന്‍സ് സെന്റര്‍ വഴി അറിയാന്‍ കഴിയും.

ഹൈക്കോടതി നടപടി

0

സര്‍ക്കാര്‍ കക്ഷിയായ കേസില്‍ പ്രതിഭാഗത്തിനായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായത് ചോദ്യം ചെയ്ത് കേരളാ ഹൈക്കോടതി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഹൈക്കോടതി നടപടി.

താനൂരിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി….

0

മലപ്പുറം: താനൂർ വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ട്കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തട്ടുകട ഉടമ താനൂർ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവർ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ലോറിയുടെ ടയർ പൊട്ടിയതാണ് നിയന്ത്രണം നഷ്ടമാകാൻ കാരണം. താനൂർ പോലീസും ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്യാസുമായി പോയ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ടാങ്കറിന് ചോർച്ചയില്ല.

ഉതിമൂട് സർവീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടിയില്ല ; ബാങ്കിനുള്ളില്‍ വിമുക്തഭടൻ്റെ ഭാര്യ

0

റാന്നി: ഉതിമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടൻ്റെ ഭാര്യയുടെ സമരം. ഒരുവര്‍ഷത്തിലേറെയായി നിരന്തരം കയറിയിറങ്ങിയിട്ടും പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വിമുക്തഭടന്‍ റാന്നി ഉതിമൂട് മരുതന കാര്യാട്ട് പരേതനായ ചന്ദ്രശേഖരൻ്റെ ഭാര്യ തങ്കമണിയമ്മയാണ് ബാങ്കില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചത്.

ഒരുവര്‍ഷം മുമ്പും ഇവര്‍ പ്രതിഷേധസമരം നടത്തിയിരുന്നു. ഉടനെ പണം തിരികെ നല്‍കാമെന്ന് ഉറപ്പു നല്‍കി ഇവരെ അനുനയിപ്പിച്ച് മടക്കുകയായിരുന്നു അന്ന്. എന്നാല്‍, ഇതുവരെ പണം പൂര്‍ണമായി തിരികെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം നടത്തിയത്. ഡിസംബര്‍ 31-നുള്ളില്‍ പണം നല്‍കുമെന്ന് പൊലീസിൻ്റെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പിന്മേലാണ് തിങ്കളാഴ്ച വൈകീട്ട് സമരം അവസാനിപ്പിച്ചത്.

രാവിലെ 10 മണിക്കാണ് ഇവര്‍ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടത്.പണം ലഭിക്കാത്തതിനെ തുടര്‍ന്ന് നിലത്ത് ഷീറ്റിട്ട് ഇരുന്നു. ഭിക്ഷയ്ക്കല്ല വന്നതെന്നും നിക്ഷേപിച്ച പണം തിരികെകിട്ടാന്‍ വേണ്ടിയാണ് വന്നതെന്നും ബാങ്ക് അധികാരികളോട് തങ്കമണിയമ്മ പറഞ്ഞു. വലിയ തുകകളുടെ വായ്പാതിരിച്ചടവ് മുടങ്ങിയതിനാലും നിക്ഷേപകര്‍ പണം പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുറെക്കാലമായി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്.

അഞ്ചുവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ പണം നിക്ഷേപിച്ചത്. പലിശയടക്കം 10 ലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നു. ഇനിയും നാലരലക്ഷം രൂപ കൂടി കിട്ടാനുണ്ടെന്ന് തങ്കമണിയമ്മ പറഞ്ഞു. വീട് നിര്‍മിക്കുന്നതിനായിട്ടാണ് പണം തിരികെ ചോദിക്കുന്നത്. വീട് പണി ഏറിയപങ്കും പൂര്‍ത്തിയായി. പണം നല്‍കാത്തതിനാല്‍ വീടിന്റെ താക്കോല്‍ ലഭിക്കുന്നില്ല. വീട് പണി നടക്കുമ്പോള്‍ പണം നല്‍കാമെന്ന ബാങ്കധികൃതരുടെ ഉറപ്പിന്മേലാണ് പണി തുടങ്ങിയത്. എന്നാല്‍, ഇതുവരെ ലഭിച്ചിട്ടില്ല. മക്കളില്ലാത്ത ഇവര്‍ ഇപ്പോള്‍ ബന്ധുവീട്ടിലാണ് കഴിയുന്നത്.

ഒരാൾ കസ്റ്റഡിയിൽ

0

പൂത്തോളിൽ ആന്ധ്ര സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി മഹേഷ് ആണ് കസ്റ്റഡിയിലായത്.

പരിസ്ഥിതി മിത്ര പുരസ്‌കാരം ഗോസ്സായിക്കുന്ന് നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്

0

ഇമേജ്-പരിസ്ഥിതി മിത്ര പുരസ്‌കാരം നഗര കുടുംബാരോഗ്യ കേന്ദ്രം ഗോസ്സായിക്കുന്നിന് ലഭിച്ചു.
തിരുവല്ലയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുത്ത ചടങ്ങിൽ ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. സുൽഫി നൂഹ്, ഇമേജ് ചെയർമാൻ ഡോ. അബ്രഹാം വർഗ്ഗീസ്, സെക്രട്ടറി ഡോ. ഷറഫുദ്ദീൻ കെ.പി എന്നിവരിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി. ഒ.പി ക്ലിനിക് കാറ്റഗറിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് കേന്ദ്രത്തിന് ലഭിച്ചത്.

ആശുപത്രികളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം നൽകിയത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇമേജ് മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി സഹകരിച്ചാണ് നഗര കുടുംബാരോഗ്യ കേന്ദ്രം മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നത്‌.
ആശുപത്രി മാലിന്യങ്ങൾ ദിവസേന തരംതിരിച്ച് കൃത്യമായ ഇടവേളകളിൽ ഇമേജിന് കൈമാറുകയാണ് മാലിന്യ നിർമ്മാർജ്ജനത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന പ്രവർത്തനം.

ഓഫീസിലെ നെഗറ്റീവ് എനര്‍ജി, ശിശു സംരക്ഷണ ഓഫീസില്‍ പ്രാര്‍ത്ഥന; അന്വേഷണത്തിന് ഉത്തരവ്‌…..

0

തൃശൂര്‍ : സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചതായി പരാതി. ഓഫീസില്‍ നെഗറ്റീവ് എനര്‍ജിയാണെന്നും അത് പുറന്തള്ളാനെന്ന പേരില്‍ തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് പ്രാര്‍ത്ഥന നടത്തിയത്. കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സബ്കളക്ടര്‍ക്കാണ് അന്വേഷണച്ചുമതല.
ആഴ്ചകള്‍ക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നത്. ശിശു സംരക്ഷണ വകുപ്പ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന. ആഴ്ചകള്‍ക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നത്

അതേസമയം ഓഫീസില്‍ പങ്കെടുപ്പിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാര്‍ കരാര്‍ തൊഴിലാളികളായതിനാല്‍ നിര്‍ദേശം മറികടക്കാനായില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് അടക്കം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടതായി വന്നിരുന്നു.

ഓഫീസര്‍ ജില്ലാ ഓഫീസിലെത്തി ചുമതലയേറ്റതുമുതല്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓഫീസില്‍ നിരന്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളുമണ്ടാകുന്നു. അത് ഓഫീസിലെ നെഗറ്റീവ് എനര്‍ജി മൂലമാണെന്നും ഓഫീസര്‍ പറഞ്ഞു. ഒടുവില്‍ പ്രാര്‍ത്ഥന നടത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ളോഹ ധരിച്ച് ബൈബിളുമെടുത്ത് പ്രാര്‍ത്ഥന നടത്തിയെന്നുമാണ് ശിഷു ക്ഷേമ ഓഫീസര്‍ക്കെതിരായ പരാതി.

ഓഫീസര്‍മാരുമായി പല ജീവനക്കാര്‍ക്കും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓഫീസര്‍ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്ന് ജീവനക്കാര്‍ അടുത്തിടെ ജോലി രാജിവച്ച് ഓഫീസില്‍ നിന്ന് വിട്ടുപോയിരുന്നു. ജീവനക്കാര്‍ക്ക് ഇയാള്‍ നിരന്തരം മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ നിരന്തരമായപ്പോള്‍ മനസ്സിൻ്റെ സമാധാനത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തിയതെന്ന് ഓഫീസര്‍ പ്രതികരിച്ചു.

ഹൈദരാബാദിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം: ആറുപേര്‍ മരിച്ചു

0

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ നമ്പള്ളിയില്‍ നാല് നില കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

താഴത്തെ നിലയിലെ ഗോഡൗണില്‍ കാറിൻ്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ വീപ്പയിലേക്ക് തീപ്പൊരി പടര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. കുറച്ച് സമയത്തിനുള്ളില്‍, കെട്ടിടത്തിൻ്റെ മറ്റ് നിലകളില്‍ തീ പടരുകയും ആറ് മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തുവെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി വെങ്കിടേശ്വര റാവു പറഞ്ഞു.

കരിപ്പൂരില്‍ നിന്ന് തിരിക്കേണ്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകുന്നു

0

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ആളുകളെ പിന്നീട് പുറത്തിറക്കുകയായിരുന്നു.
സാങ്കേതിക തകരാണെന്നാണ് വിശദീകരണം. ഈ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.