Wednesday, April 2, 2025
Home Blog Page 1122

ക്രിസ്മസ് ഉണർന്നുകഴിഞ്ഞു ; കേക്കുകളിലെ രുചി ഭേദങ്ങൾ തേടി താജ് ഗ്രൂപ്പ് ഓഫ് വർക്കല

0

ക്രിസ്മസിനെ വരവേൽക്കാൻ ഡ്രൈഫ്രൂട്ട്‌സ്, ബ്രാണ്ടിയും റമ്മും ഉൾപ്പെടെയുള്ള മദ്യങ്ങളും ചേർത്തിളക്കി കേക്ക് മിക്സിംഗ് ആഘോഷമായാണ് ചെയ്യുന്നത്. ‘കാലപ്പഴക്കമേറുന്തോറും സ്വാദും ഗുണവും ഏറും’ എന്നതിനാലാണ് മാസങ്ങൾക്ക് മുമ്പേ ഇത് തയ്യാറാക്കുന്നത്.

ഇത്തവണയും താജ് ഗ്രൂപ്പ് ക്രിസ്തുമസിനെ ആവേശത്തോടെ വരവേൽക്കാൻ കേക്ക് മിക്‌സിംങ്ങിലൂടെ ഒരുങ്ങുകയാണ്. കേക്കിൻ്റെ ചരിത്രം പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് തുടക്കം കുറിച്ചത് . ഉത്സവചാരുതയിൽ ഒരുക്കുന്ന കേക്ക് മിക്‌സിംഗ് താജ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷങ്ങളിലും നടത്താറുണ്ട്.

കേക്കുകൾ ഒരുക്കാൻ വ്യത്യസ്ത ഡ്രൈ ഫ്രൂട്ട്സ്, വിവിധയിനം പരിപ്പ്, ധാന്യങ്ങൾ, മസാലകൾ എന്നിവ കിലോക്കണക്കിന് ചേർത്തൊരുക്കുന്ന ഇത്തരം കേക്ക് മികസ് പണ്ടു കാലങ്ങളായി ക്രിസ്മസിന് തുടർന്നു പോരുന്ന രുചിക്കൂട്ടുകളാണ്. ഈ കൂട്ടിൻ്റെ സുഗന്ധവും വീര്യവും രുചിയിൽ അലിഞ്ഞു ചേരാനായി ഏതാണ്ട് ഒന്നര മാസത്തോളം വിവിധ ആൽക്കഹോൾ മിശ്രിതങ്ങളിൽ മുക്കിവയ്‌ക്കുന്നു. താജ് ഗ്രൂപ്പിൻ്റെ ഗേറ്റ് വേ ഓഫ് വർക്കല , ജനറൽ മാനേജർ മായംഗ് മിത്തലിൻ്റെ മേൽനോട്ടത്തിൽ ചീഫ് ഷെഫ് സുനിലിൻ്റെ കീഴിലുള്ള ടീമാണ് ക്രിസ്മസിന് ഏറെ പ്രശസ്തമായ കേക്കുകൾ ഒരുക്കുന്നത്.

നാഷണൽ ജിയോഗ്രാഫിക് ബുക്കിൽ ഇടം നേടിയ ഭാരതത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ; അറിയാം പ്രത്യേകതകൾ

0

മനസ്സിൻ്റെ പിരിമുറുക്കം കുറയ്ക്കാൻ യാത്ര ചെയ്യുന്ന ഗുണം മറ്റൊന്നിനും ലഭിക്കില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ യാത്രയെ സ്നേഹിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മറ്റു ചിലരാകട്ടെ സുഹൃത്തുകൾക്കൊപ്പവും കുടുംബസമേതവുമൊക്കെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇന്ത്യയ്ക്കുള്ളിൽ തന്നെ കണ്ടിരിക്കേണ്ട പല സ്ഥലങ്ങൾ ഉണ്ടായിട്ടും നമ്മളിൽ പലർക്കും അതിനെപ്പറ്റി അറിയില്ല.

ലോകത്തിലെ മികച്ച മുപ്പത് ഇടങ്ങളെ കുറിച്ച് നാഷണൽ ജിയോഗ്രാഫിക്കിന്റെ ട്രാവലർ ലിസ്റ്റിൽ പറയുന്നുണ്ട്. ഇതിൽ ഇടം നേടിയിരിക്കുകയാണ് ഭാരതത്തിന്റെ ‘സെവൻ സിസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ സിക്കിം. ഭാരതത്തിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണെങ്കിലും പ്രകൃതി ഭംഗിയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഈ സംസ്ഥാനം. നിരവധി വിനോദ സഞ്ചാരികളെ സിക്കിമിലേക്ക് ആകർഷിക്കുന്ന സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക് അടക്കമുള്ള സ്ഥലങ്ങളാണ് നാഷണൽ ജിയോഗ്രാഫിക്കിന്റെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

ഗാങ്‌ടോക്ക്
സിക്കിന്റെ തലസ്ഥാന നഗരിയായ ഗാങ്‌ടോക്ക് പ്രമുഖ ബുദ്ധമത തീർത്ഥാടനകേന്ദ്രം കൂടിയാണ്. എൻചെ മൊണാസ്ട്രി, നാഥുലാ പാസ്, നാംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി, ദോ ദുൽ ചോർട്ടെൻ, ഗണേഷ് തോക്, ഹനുമാൻ തോക്, വൈറ്റ് വാൾ, റിഡ്ജ് ഗാർഡൻ തുടങ്ങിയവയാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് കൂടുതലായും ആകർഷിക്കുന്നത്.

പെല്ലിംങ്
കാഞ്ചൻജംഗ ഉത്സവത്തിന് പേര് പേരു കേട്ട പെല്ലിങ് ആണ് മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. പമയാംഗ്റ്റ്സേ- സംഗചോലിങ് ബുദ്ധവിഹാരങ്ങൾ, സിങ്കോർ ബ്രിഡ്ജ്, ചാംഗെ വെളളച്ചാട്ടം, കെച്ചുപരി തടാകം തുടങ്ങിയവയാണ് ഈ പ്രദേശത്തെ മനോഹരമാക്കുന്നത്.

കാഞ്ചൻജംഗ ദേശീയോദ്യാനം
വടക്കൻ സിക്കിമിൽ സ്ഥിതി ചെയ്യുന്ന കാഞ്ചൻജംഗ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ്. ഇവിടുത്തെ നാഷണൽ പാർക്കാണ് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത്.

യംതാങ് വാലി
സിക്കിമിലെ പൂക്കളുടെ താഴ്‌വരയെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വസന്തക്കാലത്തെ വരവേൽക്കുന്നത് പൂക്കൾ പൂത്തു നിൽക്കുന്ന താഴ്‌വരയാണ്. റോഡോഡെൻഡാൺ വന്യജീവി സങ്കേതവും പ്രദേശത്തെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.

പാകിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് അഫ്​ഗാനികൾ

0

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്ന് സ്വന്തം നാട്ടിലേക്ക് എത്തുന്ന അഫ്ഗാനികൾ നേരിടുന്നത് വൻ പ്രതിസന്ധി. ശരിയായ പാർപ്പിടം, ഭക്ഷണം, കുടിവെള്ളം, ടോയ്‌ലറ്റുകൾ തുടങ്ങീ അടി സ്ഥാന സൗകര്യങ്ങൾ ഇല്ലാതെ അഫ്ഗാനികൾ തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങുന്നതായി എയ്ഡ് ഏജൻസികൾ പറയുന്നു. ഏകദേശം 17 ലക്ഷത്തോളം അഫ്ഗാൻ അഭയാർത്ഥികളാണ് പാകിസ്ഥാനിൽ ഉണ്ടായിരുന്നത്. ഇതിനകം ലക്ഷക്കണക്കിനുപേർ അഫ്ഗാനിലേക്ക് പലായനം ചെയ്തു. പതിനായിരങ്ങൾ അതിർത്തി മേഖലകളിൽ കുടുങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്.
രാജ്യത്ത് അനധികൃതമായി കഴിയുന്ന അഫ്ഗാൻ അഭയാർത്ഥികൾ രാജ്യം വിടാൻ പാകിസ്ഥാൻ അനുവദിച്ച സമയപരിധി ഒക്‌ടോബർ 31-ന് അവസാനിച്ചിരുന്നു. രാജ്യം വിടാത്തവരെ കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യുമെന്ന നിലപാടിലായിരുന്നു പാകിസ്ഥാൻ. അറസ്റ്റും കുടിയൊഴിപ്പിക്കലും ഭയന്നാണ് അഫ്ഗാനികൾ തിരികെ നാട്ടിലേയ്ക്ക് പലായനം ചെയ്യുന്നത്.
ടോർഖാം, ചമൻ എന്നീ രണ്ട് പ്രധാന അതിർത്തികളിൽ നിന്നാണ് അഫ്ഗാനികൾ പാകിസ്ഥാൻ വിടുന്നത്. അഫ്ഗാനിസ്ഥാനിലെ ജന്മസ്ഥലത്തേക്ക് മാറാൻ അവർ തയ്യാറെടുക്കുമ്പോൾ ആളുകൾക്ക് താമസിക്കാൻ താലിബാൻ മറുവശത്ത് ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ മടങ്ങിയെത്തുന്നവരിൽ പലരും വിദ്യാഭ്യാസ രേഖകളില്ലാതെ മടങ്ങിവരുന്നതിനാൽ പഠനം തുടരുന്നത് ബുദ്ധിമുട്ടാണെന്നും ഉറുദുവും ഇംഗ്ലീഷും പഠിച്ചതിനാൽ പ്രാദേശിക അഫ്ഗാൻ ഭാഷകളായ ദാരി, പാഷ്തോ എന്നിവ അറിയാത്തവരാണെന്നും സേവ് ദി ചിൽഡ്രൻ കൺട്രി ഡയറക്ടർ അർഷാദ് മാലിക് പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ ബാലവേലയും കള്ളക്കടത്തും ദാരിദ്ര്യം കാരണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കാരണം മടങ്ങിവരുന്ന മിക്ക കുടുംബങ്ങളും പാകിസ്ഥാനിലെ ദരിദ്രരായ കുടിയേറ്റക്കാരിൽ ഉൾപ്പെടുന്നവരാണ്.

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന് ആറ് കോടി രൂപ പിഴ, ശിവശങ്കറിന് 50 ലക്ഷം.

0

കണ്ണൂര്‍: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്‌ന സുരേഷും അടക്കമുള്ളവര്‍ പിഴ അടക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവെൻറ്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍. സ്വപ്‌ന സുരേഷ് ആറ് കോടി രൂപയും ശിവശങ്കര്‍ 50 ലക്ഷം രൂപയും അടക്കണമെന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്.
.
തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം 44 പ്രതികള്‍ക്ക് ആകെ 66.60 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2020 ജൂലൈ 5 ന് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഈ കേസിലെ കസ്റ്റംസ് നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

.യു എ ഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി, പി എസ് സരിത്, സന്ദീപ് നായര്‍, കെ ടി റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴ അടക്കണം എന്നാണ് ഉത്തരവ്. കസ്റ്റംസ് ബ്രോക്കറായ കപ്പിത്താന്‍ ഏജന്‍സീസ് 4 കോടി രൂപയും ഫൈസല്‍ ഫരീദ്, പി മുഹമ്മദ് ഷാഫി, ഇ.സെയ്തലവി, ടി.എം.സംജു എന്നിവര്‍ 2.5 കോടി രൂപ വീതവും അടക്കണം സ്വപ്നയുടെ ഭര്‍ത്താവ് എസ് ജയശങ്കര്‍, റബിന്‍സ് ഹമീദ് എന്നിവര്‍ 2 കോടി രൂപ വീതമാണ് പിഴയൊടുക്കേണ്ടത്. എ എം ജലാല്‍, പി ടി അബ്ദു, ടി എം മുഹമ്മദ് അന്‍വര്‍, പി ടി അഹമ്മദ് കുട്ടി, മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ക്ക് 1.5 കോടി രൂപ വീതവും പിഴയടക്കണം . മുഹമ്മദ് ഷമീമിന് ഒരു കോടി രൂപയും മറ്റ് പ്രതികള്‍ക്ക് 2 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയും പിഴ ചുമത്തിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത സമ്മാനം .

0

ഭോപ്പാൽ: പ്രചാരണത്തിൻ്റെ ഭാഗമായി എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കു ലഭിച്ച ‘പ്രത്യേക’ ബൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കഴിഞ്ഞദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന കോൺഗ്രസ് റാലിക്കിടെയായിരുന്നു സംഭവം.

ഈ മാസം 17നാണ് മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി മുൻനിര നേതാക്കൾ തന്നെയാണ് പ്രചാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിനിടെയിലാണ് ഏവരെയും ചിരിപ്പിക്കുന്ന തരത്തിൽ ഒരു താമസ രംഗസം പ്രചാരണച്ചൂടിനെ തണുപ്പിച്ചുകൊണ്ട് ഒരു തമാശരംഗം അരങ്ങേറിയത്. വേദിയിലുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ പൂക്കളില്ലാത്ത ബൊക്കെയാണ് ഒരു പ്രവർത്തകൻ നൽകിയത്.

ഓരോ നേതാക്കളായി പ്രിയങ്കയുടെ അടുത്തെത്തി അഭിവാദ്യം ചെയ്യുകയും ഇവരിൽ ചിലർ പൂക്കളും മറ്റു സമ്മാനങ്ങൾ നൽകുകയും ചെയ്തു .. ഇതിനിടെയാണ് ഒരു പ്രവ‌ർത്തകൻ പൂവില്ലാത്ത ബൊക്കെയുമായി എത്തിയത്. ഇത് സ്വീകരിച്ച പ്രിയങ്ക ആദ്യമൊന്ന് ഞെട്ടിയെങ്കിലും ചിരിയടക്കാനാകാതെ. ബൊക്കെയിലെ പൂക്കൾ എവിടെയെന്ന് ചോദിക്കുകയായിരുന്നു . അപ്പോഴാണ് അബദ്ധം പറ്റിയതായി പ്രവർത്തകർക്ക് മനസിലാകുന്നത്.

പിന്നീട് എല്ലാവരും പ്രിയങ്കയുടെ ഒപ്പം ചേർന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇതിനിടെ ബൊക്കെ കൊടുത്തയാൾ വേദിയിൽ നിന്ന് പെട്ടെന്നുതന്നെ പിൻവാങ്ങുന്നു. ഈ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു

വീണ്ടും മത്സരിക്കാൻ ഒരുങ്ങി പുടിൻ..

0

മോസ്‌കോ: അടുത്ത വർഷം മാർച്ചിൽ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുട്ടിൻ വീണ്ടും മത്സരിക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. വിജയിച്ചാൽ 2030 വരെ പുട്ടിൻ അധികാരത്തിൽ തുടരും. റഷ്യയിൽ പുട്ടിന് 80 ശതമാനത്തോളം പിന്തുണയുണ്ടെന്ന് സർവേകൾ സൂചിപ്പിക്കുന്നു. എന്നാൽ,​ അത്തരമൊരു തീരുമാനം പുട്ടിൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് പ്രതികരിച്ചിട്ടുണ്ട്.

തമ്പാനൂർ മേൽപാലം നിര്മ്മിക്കണമെന്ന ആവശ്യം ശക് ……..

0

തിരുവനന്തപുരം : തിരക്കേറിയ തമ്പാനൂർ കേന്ദ്രീകരിച്ചു മേൽപാലം നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത് . തമ്പാനൂർ സെൻട്രൽ കൂടാതെ KSRTC ടെർമിനൽ എന്നിവിടങ്ങളിൽ പകൽ സമയത്തെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . പ്രദേശത്തെ റോഡ് മുറിച്ചു കടക്കാൻ യാത്രക്കാർ ഏറെനേരം കാത്തുനിൽക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ ഏറെ നേരം കാത്തുനിൽക്കാൻ സാധിക്കാത്ത കാൽനട യാത്രക്കാർ വാഹനങ്ങളുടെ ഇടയിലൂടെ അതിസാഹസികമായാണ് റോഡ് മുറിച്ചു കടക്കുന്നത്. ഇതാകട്ടെ വലിയ അപകടങ്ങൾക്ക് വഴി തെളിക്കുന്നു. അതുകൊണ്ടുതന്നെ തമ്പാനൂർ സെൻട്രൽ കൂടാതെ KSRTC ടെർമിനൽ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചു കാൽനട യാത്രക്കാർക്കായി മേൽപാലം നിർമ്മിക്കുക – എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. കിഴക്കേകോട്ടയിൽ സമാന രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ്‌ ആധുനിക രീതിയിലുള്ള മേൽപാലം നിർമിച്ചത്. ഇതേതുടർന്ന് വലിയ തോതിൽ യാത്രാക്‌ളേശത്തിനു പരിഹാരം കാണാൻ സാധിച്ചു.

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

0

തൃശൂർ : ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്.

ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല.

ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചതോടെ തർക്കമായി. തുടർന്നായിരുന്നു കത്തിക്കുത്ത്. ശ്രീരാഗ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കുത്തിയ അൽത്താഫിനും സംഘട്ടനത്തിൽ പരിക്കേറ്റു. ഇയാൾ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്കേറ്റവരിൽ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രമേഹം ഉപ്പിലൂടെയും???

0

പൊതുവെ ഉള്ള ധാരണ അമിതമായി മധുരം കഴിക്കുമ്പോഴാണ് പ്രമേഹം പിടിപെടുന്നത് എന്നാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മധുരം കുറച്ച് ആഹാരത്തില്‍ നിന്നും ഉപ്പ് ഒട്ടും കുറക്കാത്തവരുണ്ട്. എന്നാല്‍, പുതിയ പഠനങ്ങള്‍ പ്രകാരം, പഞ്ചസ്സാര മാത്രമല്ല, അമിതമായി ഉപ്പ് കഴിച്ചാലും അത് പ്രമേഹത്തിന് കാരണമാകുന്നുണ്ട് എന്നാണ് പറയുന്നത്..
Tulane University ഈ അടുത്ത് നടത്തിയ ഒരു പഠനം പ്രകാരം, അമിതമായി ഉപ്പ് കഴിക്കുന്നതും പ്രമേഹത്തിലേയ്ക്ക് നയിക്കുന്നതായി ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയാണ് ഇവര്‍ പറയുന്നത്. ആഹാരത്തിന് സത്യത്തില്‍ രുചി വര്‍ദ്ധിപ്പിക്കുന്നതിലും അതുപോലെ രുചി നല്‍കുന്നതിനും ഉപ്പ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
ഇത്തരത്തില്‍ നമ്മള്‍ അമിതമായി ആഹാരം കഴിക്കുന്നത് നമ്മളുടെ ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഗ്ലൂക്കോസ് വര്‍ദ്ധിച്ചാല്‍ അത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്രമേഹത്തിലേയ്ക്ക് ഒരു വ്യക്തിയെ പതിയെ നയിക്കുന്നു.
നിങ്ങള്‍ക്ക് പ്രഷര്‍, ഷുഗര്‍ എന്നീ രോഗങ്ങള്‍ ഇല്ലെങ്കിലും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ആഹാരത്തില്‍ നിന്നും അമിതമായിട്ടുള്ള ഉപ്പ്, പഞ്ചസ്സാര എന്നിവ കുറയ്ക്കാവുന്നതാണ്. അതുപോലെ തന്നെ അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ കുറയ്‌ക്കേണ്ടത് വളരെ അനിവാര്യമാണ്. കൂടാതെ അമിതമായി സോഡിയം അടങ്ങിയ ആഹാരങ്ങളും നിങ്ങളുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ബേയ്ക്ക് ചെയ്‌തെടുക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. കെച്ചപ്പ്, സോസ് എന്നീ ആഹാരങ്ങളും നിങ്ങളുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരം എല്ലായ്‌പ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ, വ്യായാമം ചെയ്യാന്‍ ഒരിക്കലും മടികാണിക്കരുത്. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തണം. അതിനനുസരിച്ച് മരുന്ന് കഴിക്കാനും ശ്രദ്ധിക്കണം. അമിതമായി കാര്‍ബ്‌സ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പഴം പച്ചക്കറികള്‍, പ്രത്യേകിച്ച് പ്രോട്ടീനും ഫൈബറും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ഇതെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്

ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് തിരുവനന്തപുരത്തു നടക്കും

0

തിരുവനന്തപുരം : അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് ഡിസംബർ 1 മുതൽ 5 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.“ ആരോഗ്യ പരിപാലനത്തിൽ ഉയർന്നു വരുന്ന വെല്ലുവിളികളും, നവോർജത്തോടെ ആയുർവേദവും” എന്ന പ്രമേയത്തിലാണ് GAF നടക്കുന്നത്. GAF ൽ 2500 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതിൽ 1000 ത്തിൽ അധികം ശാസ്ത്ര പ്രബന്ധങ്ങൾക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതു കൂടാതെ അറുപതിലധികം വിഷയങ്ങളിൽ ആയിരത്തിലധികം പോസ്റ്റർ അവതരണങ്ങൾ പതിനാറു വേദികളിലായി നടക്കും. 200 ലധികം പ്രഭാഷകർ GAF ൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 25 ൽ അധികം പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്‌ധർ ആണ്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.