ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് സുരേഷ് ഗോപി

Written by Taniniram Desk

Published on:

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കോടി കാണിച്ച സംഭവത്തെ പിന്തുണച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ജനങ്ങൾക്കുവേണ്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും അവരെ നമ്മൾ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് നടന്ന പരിപാടിക്കിടെയാണ് സുരേഷ് ഗോപി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് രംഗത്തെത്തിയത്. ഭരണകൂടം തെറ്റു കാണിച്ചാൽ അത് ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷത്തിൻ്റെ ധർമ്മമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത് തെറ്റുകൾക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ്. അവരുടെ പ്രതിഷേധ പരിപാടിക്ക് മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണകൂടത്തിൻ്റെ വികല നയങ്ങൾക്കെതിരെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടിയതും തല്ലുകൊണ്ടതും ജനങ്ങൾക്ക് വേണ്ടിയാണ്. അവർ യൂത്ത് കോൺഗ്രസുകാർ ആയതുകൊണ്ട് മാത്രം അവരെ മാറ്റിനിർത്തേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിപക്ഷത്തുള്ളത് ഏതു പാർട്ടിയോ ആയിക്കൊള്ളട്ടെ. അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിൻ്റെ വികല നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു പ്രതിഷേധമായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ നടന്നതും. എന്നാൽ ഭരണ പാർട്ടിയുടെ യുവജന സംഘടനാ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയവരെ ക്രൂരമായി തല്ലി ചതക്കുകയാണ് ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു.

Leave a Comment