Written by Taniniram Desk

Published on:

  • ആര്യ ഹരികുമാർ

തിരുവനനതപുരം : സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ്‌ സാഹിബിന്റെ വസതിയിലേക്ക് മഹിളാ മോർച്ച നേതാക്കൾ അതിക്രമിച്ചു കടന്ന് പ്രതിഷേധിച്ച സംഭവത്തിൽ മൂന്നു പോലീസുകാർക്ക് സസ്പെന്ഷൻ . പ്രതിഷേധം നടന്ന ഡിസംബർ 16 നു തന്നെ പോലീസുകാർക്ക് എതിരെ അന്വേഷണവും നടപടിയും സൂചിപ്പിച്ചു തനിനിറം വാർത്ത നൽകിയിരുന്നു.

നിരുത്തരവാദപരവും അശ്രദ്ധവുമായ നടപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. റാപ്പിഡ് റെസ്‌പോൺസ് ടീമിലെ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിഞ്ഞില്ലെന്നും ഗേറ്റ് തുറന്ന് കൊടുത്തത് തെറ്റായ നടപടിയാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വണ്ടിപ്പെരിയാർ കേസിൽ വീഴ്ച ആരോപിച്ചാണ് മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ തള്ളിക്കയറിയത്. ഡിജിപി വീട്ടിലുള്ള സമയത്താണ് പത്തോളം പ്രവർത്തകർ പൊലീസിനെ മറികടന്ന് അകത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related News

Related News

Leave a Comment