Sunday, October 26, 2025

ഹിജാബ് വിഷയത്തിൽ കർണാടക സർക്കാർ..

Must read

കർണാടകയിലെ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബുകൾക്ക് നിരോധനമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ. കർണാടക പരീക്ഷാ അതോറിറ്റിയുടെ പുതിയ ഡ്രസ് കോഡിൽ എല്ലാത്തരം ശിരോവസ്ത്രങ്ങളും നിരോധിച്ചെന്ന റിപ്പോർട്ടുകൾ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന.

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകളും രാഷ്ട്രീയക്കാരും ഡ്രസ് കോഡിൽ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. വസ്ത്രധാരണ രീതിക്ക് പിന്നിലെ ആശയം ദുരുപയോഗങ്ങൾ പരിശോധിക്കുന്നതാണെന്നും, എന്തായാലും, ഹിജാബുകൾ വായ മൂടുന്നില്ലെന്നും അതിനാൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സാധ്യമല്ലെന്നും പുതിയ നിയമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

“ഹിജാബ് ധരിച്ച വനിതാ ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുകയും ശരിയായ പരിശോധനയിലൂടെ കടന്നുപോകുകയും ചെയ്യേണ്ടതുണ്ട്. മെറ്റൽ ഡിറ്റക്ടറുകൾ ഉപയോ​ഗിച്ച് ഈ സമയം പരിശോധനകൾ നടത്തും. മുൻ വർഷങ്ങളിലെ പോലെ ആളുകൾ വഞ്ചിക്കപ്പെടാൻ അനുവദിക്കില്ല“ -മന്ത്രി എം സി സുധാകർ പറഞ്ഞു. “ഈ നിയമങ്ങൾ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. ജാഗ്രത വർധിപ്പിക്കണമെന്നു മാത്രം. അനാവശ്യമായി തൊപ്പികളോ സ്കാർഫുകളോ ധരിക്കുന്നത് അനുവദനീയമല്ല, പക്ഷേ അത് ഹിജാബിന് ബാധകമല്ല. എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. ഞാൻ ഇതിൽ തെറ്റൊന്നും കാണുന്നില്ല“-സുധാകർ കൂട്ടിച്ചേർത്തു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article