ഷഹ്നയുടെ ദുരൂഹ മരണം; പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ.

Written by Taniniram Desk

Updated on:

ഒളിവിലുള്ള പ്രതികൾക്ക് അന്വേഷണവിവരങ്ങൾ ചോർത്തി നൽകിയതിനെ തുടർന്ന് പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ. കടയ്‌ക്കൽ‌ പോലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെയാണ് നടപടിക്ക് ശുപാർശ. തിരുവനന്തപുരം തിരുവല്ലത്തെ ഷഹ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കേസിലെ പ്രതികളായ ഭർതൃവീട്ടുകാർക്ക് ചോർത്തി നൽകിയെന്നാണ് ആരോപണം. ഇതിനു പിന്നാലെ പ്രതികൾ സംസ്ഥാനം വിട്ടു. ഷഹ്‌നയുടെ ഭർത്താവിന്റെ ബന്ധുവാണ് നൗഫൽ.

തിരുവല്ലം, വണ്ടിത്തടത്ത് യുവതി തൂങ്ങി മരിച്ചു വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാന്റെയും സുൽഫത്തിൻറെയും മകൾ ഷഹ്‌ന (23) യെയാണ് 26-ാo തീയതി വൈകിട്ട് 5 മണിയോടു കൂടി സ്വന്തം വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ ഷാൾ കൊണ്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

മൂന്ന് വർഷം മുമ്പ് കാട്ടാക്കട വജ്ര ഇലക്ട്രിക്കൽ ഉടമസ്ഥൻ, S N ഹൗസിൽ നജീബിന്റേയും, ഭാര്യ നജീഷാ സുനിതയുടേയും മൂത്ത മകനായ നൗഫലുമായാണ് വിവാഹം നടന്നത്. ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്.
ഭർപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഷഹ്ന വഴങ്ങിയില്ല. തുടർന്ന് യുവതി മുറിയിൽ കയറി വാതിലടച്ചു.
ഏറെ സമയം കഴിഞ്ഞും പുറത്ത് വരുന്നത് കാണാത്തതിനാൽ വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോൾ ഫാനിന്റെ കൊളുത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

ഒന്നര വയസ്സുള്ള റിയാൻ ആണ് ഏക മകൻ. സഹോദരൻ: സെയ്ദ് മുഹമ്മദ് ജി

Related News

Related News

Leave a Comment