അവസാനം കേന്ദ്രം വഴങ്ങി; ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു.

Written by Taniniram Desk

Updated on:

ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു കേന്ദ്ര കായിക മന്ത്രാലയം. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത ഭരണസമിതിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിര്‍ണായക നടപടി.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായിരുന്ന സഞ്ജയ് സിങ് നേതൃത്വം നല്‍കുന്ന ഭരണ സമിതിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയായിരുന്നു.

ഇതേതുടര്‍ന്ന് ഗുസ്തി താരം സാക്ഷി മാലിക് കരിയര്‍ അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബജ്രങ് പുനിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് കേന്ദ്ര കായിക മന്താലയത്തിന്റെ നടപടി.

ഫെഡറേഷന്‍ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുസ്തി താരങ്ങള്‍ക്ക് മതിയായ സമയം ലഭിച്ചില്ലെന്നും തിടുക്കത്തില്‍ ദേശീയ മത്സരങ്ങള്‍ പ്രഖ്യാപിച്ചെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഭരണസമിതി യോഗം ചേര്‍ന്നാല്‍ കുറഞ്ഞത് 15 ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. ഇത് പാലിച്ചില്ലെന്നും ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ തീരുമാനമെടുക്കുന്നത് അറിഞ്ഞില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിലാണ്. ഗുസ്തി താരങ്ങള്‍ മത്സരിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ വിജയി അനിത ഷോറന് ആകെ ഏഴു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

Leave a Comment