Sunday, August 17, 2025

ഗ്യാൻവാപി: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി

Must read

- Advertisement -

ഗ്യാൻവാപി പള്ളിക്കേസിൽ ഹിന്ദുവിഭാഗത്തിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് മുസ്‌ലിം വിഭാഗം സമർപ്പിച്ച മുഴുവൻ ഹർജികളും അലഹാബാദ് ഹൈക്കോടതി തള്ളി. പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. വിഷയത്തിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് വാരണാസിയിലെ വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു.

ആരാധനാലയ നിയമം തടസ്സമല്ല. വീണ്ടും സർേവ ആവശ്യമെങ്കിൽ ആർക്കിയോളജി സർവേ വിഭാഗത്തിന് അനുമതി നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിർമിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഗ്യാൻവാപി മസ്ജിദ് മനേജ്മെന്റ് കമ്മിറ്റിയായ അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റി (എഐഎംസി) ആണ് ഹൈക്കോടതിയെ സമീപിച്ചത്. പള്ളി സമുച്ചയത്തിൽ നടത്തിയ ശാസ്ത്രീയ സർവേയുടെ റിപ്പോർട്ട് ഇന്നലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വാരാണസി ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു.

See also  സുഹൃത്തിനെ വെട്ടി കൊന്ന് മധ്യവയസ്ക ജീവനൊടുക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article