പ്രീമിയർ ലീഗിലെ സുപ്രധാന മത്സരത്തിൽ ആൻഫീൽഡിൽ ചെന്ന് ലിവർപൂളിനെ സമനിലയിൽ പൂട്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനായില്ല..
മത്സരം തുടങ്ങുന്നതിന് മുമ്പ് മാധ്യമ വിചാരണ നേരിടേണ്ടി വന്ന യുണൈറ്റഡ് കോച്ച് ടെൻഹാഗിന് മത്സരഫലം ആശ്വാസമായി.. ലിവർപൂളിന്റെ ഫോമിൽ യുണൈറ്റഡ് തകർന്നടിയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ നല്ല രീതിയിൽ പ്രതിരോധിച്ച യുണൈറ്റഡ് ഡിഫൻഡർമാർ ലിവർപൂളിനെ പൂട്ടുകയായിരുന്നു. പല പ്രധാന താരങ്ങളിലാതെ ഇറങ്ങിയ യുണൈറ്റഡിന് സമനിലയുമായി മടങ്ങാൻ കഴിഞ്ഞത് സന്തോഷം നൽകും.
മികച്ച അറ്റാക്കിംഗ് കളി പുറത്തെടുത്തത് ലിവർപൂളായിരുന്നു.. തുടക്കത്തിൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്താൻ അവർക്കായി.. എന്നാൽ ഗോളുകളൊന്നും നേടാൻ ലിവർപൂളിന്റെ താരങ്ങൾക്കായില്ല. മികച്ച സേവുകളുമായി ഒനാനയും യുണൈറ്റഡിന്റെ രക്ഷകനായി.. ഹൊയ്ലുണ്ടിന്റെ ഒരു ഷോട്ട് ആലിസൺ തടഞ്ഞിട്ടതും ലിവർപൂളിന് ആശ്വാസമായി.
മത്സരത്തിന്റെ 95-ാം മിനിറ്റിൽ യുണൈറ്റഡ് റൈറ്റ് ബാക്ക് ഡലൗട്ടിന് ചുവപ്പ് കാർഡ് കണ്ടത്ത് ചുവന്ന ചെകുത്താന്മാർക്ക് തിരിച്ചടിയായി. എന്നാൽ ഈ അവസരം മുതലാക്കാൻ ലിവർപൂളിനുമായില്ല.
ഈ മത്സരത്തോടെ ലിവർപൂൾ പ്രീമിയർ ലീഗിൽ രണ്ടാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാമതുമാണ്.