കൈത്താങ്ങുമായി റിലീഫ് കളക്ഷൻ കേന്ദ്രങ്ങൾ

Written by Taniniram1

Updated on:

കൊച്ചി : ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ് നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ഡോക്ടർ.എ.പി.ജെ. അബ്ദുൽ കലാം ഫൗണ്ടേഷൻ കേരള ചാപ്റ്റർ ഡി.എം.കെ. കേരള ടീമുമായി സഹകരിച്ചു ചെന്നൈക്കു ഒരു കൈതാങ്ങ് റിലീഫ് പദ്ധതിക്ക് തുടക്കമായി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, മഹാത്മാ സ്നേഹകൂട്ടായ്മ എന്നിവരുടെ പിന്തുണയും ഉദ്യമത്തിനുണ്ട്.
അവശ്യ വസ്തുക്കളുടെ സമാഹരണത്തിനായി കലൂർ ജെ.എൽ . എൻ സ്റ്റേഡിയം, ആലുവ, കടവന്ത്ര, വൈറ്റില മെട്രോ സ്റ്റേഷനുകാലിൽ കളക്ഷൻ സെന്ററുകൾ 20 വരെ പ്രവർത്തിക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ കളക്ഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ജെ.എൽ.എൻ സ്റ്റേഡിയത്തിൽ കളക്ഷൻ കേന്ദ്രവും മറ്റു മൂന്നു കേന്ദ്രങ്ങളിൽ ഡ്രോപ്പ് ബോക്സ് ഉണ്ടാകും. (ഫോൺ നമ്പർ 989 561 6186, 989 515 6585, 9847042000 , 9562076779 ) കളക്ഷൻ കേന്ദ്രങ്ങളുടെ ഉദഘാടനം കലൂർ മെട്രോ സ്റ്റേഷനിൽ തമിഴ്നാട് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.നാരായണ കുറുപ്പ് നിർവഹിച്ചു.
ഡോക്ടർ എ.പി.ജെ. അബ്ദുൾകലാം ഫൌണ്ടേഷൻ ചെയര്മാന് ഷമീർ വളവത് അധ്യക്ഷനായി. പിന്നണി ഗായിക അമൃത സുരേഷിൽ നിന്ന് കൊച്ചി മെട്രോ ജോ. ജനറൽ മാനേജർ സുമി നടരാജൻ ആദ്യ കളക്ഷൻ
സ്വീകരിച്ചു .ഡി.എം.കെ. സംസ്ഥാന ഓർഗനൈസർ ഡോ. അമൃതം റെജി, കൗൺസിലർ ഹെൻറി ഓസ്റ്റിൻ, ഡോ . ബിന്ദു സത്യജിത്, റഫീഖ് ഉസ്മാൻ, ജിബി സദാശിവൻ, ജിജി ഭാസ്കർ, ഷെമീർ, സിമി സ്റ്റീഫൻ, ഫിറോസ് ഷാജി, സീന, കെ.ജി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഡോ. എ.പി.ജെ. അബ്ദുൽ കാലം ഫൌണ്ടേഷൻ സെക്രട്ടറി ജലീൽ അരുക്കുറ്റി സ്വാഗതവും ഡി.എം.കെ. ടീം കോർഡിനേറ്റർ അബു നന്ദിയും പറഞ്ഞു.

Related News

Related News

Leave a Comment